ന്യൂദല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനു മുമ്പില്‍ ചൊവ്വാഴ്ച ഹാജരാകില്ലെന്ന് എഎപി നേതാവ് കുമാര്‍ ബിശ്വാസ്. ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള കമ്മീഷന്റെ നോട്ടീസ് തന്റെ ഓഫീസ് കൈപ്പറ്റിയിട്ടില്ലെന്നും ബിശ്വാസ് അറിയിച്ചു.
പാര്‍ട്ടി പ്രവര്‍ത്തക നല്കിയ അപകീര്‍ത്തിക്കേസിലായിരുന്നു കുമാര്‍ ബിശ്വസിനോടു ഹാജരാകാനാവശ്യപ്പെട്ടു വനിതാ കമ്മീഷന് നോട്ടീസയച്ചത്.
അമേഠിയില്‍ തെരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് 28 കാരി യുവതിയെ പീഡിപ്പിച്ചുവെന്നും ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അവരെ ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ നിശ്ചയിച്ചുവെന്നുമാണ് പരാത
യുവതി മുഖ്യമന്ത്രി കേജ്രിവാളിനും ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും പരാതി അയച്ചു. ഈ വിവാദത്തിലുടെ എഎപി ഏറെ പ്രതിസന്ധിയിലായതിനു പുറമേ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. 350 പ്രവര്‍ത്തകരാണ് ഒരുമിച്ച് രാജിവെച്ചത്. എഎപിയിലെ ജനാധിപത്യഹത്യയില് പ്രതിഷേധിച്ചാണ് രാജി.
അമേഠിയില്‍ കഴിഞ്ഞ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകയുമായി കുമാര്‍ വിശ്വാസ്ിന് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. അടുത്തിടെ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഈ വാര്‍ത്തയെ തുടര്‍ന്ന് വിവാഹ മോചനത്തിനു ശ്രമം തുടങ്ങി. എന്നാല്‍, അങ്ങനെ ഒരു ബന്ധം തനിക്കില്ലെന്നു പറയുന്ന യുവതി ഇക്കാര്യം കുമാര്‍ വിശ്വാസും പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും യുവതി ആവശ്യപ്പെടുന്നു.
എന്നാല്‍, ഈ അവിഹിതബന്ധ വാര്‍ത്ത നിഷേധിക്കാന്‍ കുമാര്‍ വിശ്വാസ് തയാറല്ല. പകരം ബിജെപിയേയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തുകയാണ്. വാര്‍ത്ത നിഷേധിച്ചാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തെളിവു സഹിതം പുറത്തുവരുമെന്നാണ് വിശ്വാസും പാര്‍ട്ടിയും ഭയക്കുന്നത്.
പാര്‍ട്ടിയിലെ അധികാരവും സ്ഥാനവും ഉപയോഗിച്ച് മുസ്ലിം സമുദായത്തില്‍ പെട്ട പാര്‍ട്ടിപ്രവര്‍ത്തകയായ വനിതയ്ക്ക് ‘മികച്ച പരിചരണം’ കൊടുത്ത വിശ്വാസും എഎപിയും തുറന്നു കാട്ടപ്പെടുകയാണ് സംഭവത്തിലൂടെയെന്ന് ബിജെപി പ്രതികരിച്ചു.
എഎപിയുടെ മൂല്യത്തകര്‍ച്ച പൂര്ണ്ണമായിക്കഴിഞ്ഞെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. ഒരു നേതാവും മന്ത്രിയും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റു കേസില്‍ പ്രതിയായി. മറ്റൊരാള്‍ റോഡു യാത്രക്കാരനെ അപകടപ്പെടുത്തി, കുമാര്‍ വിശ്വസ് ഇപ്പോള്‍ വനിതാ പ്രവര്‍ത്തകയെ പീഡിപ്പിച്ചിരിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് ഉത്തരം പറയാന്‍ ദല്‍ഹി മുഖ്യമന്ത്രി തയ്യാറാകണം, റാവു പറഞ്ഞു.
അതേസമയം എഎപി നേതാക്കള്‍ വിശ്വാസിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നു വാദിച്ചു. വിശ്വാസിനെ സഹോദരനെന്നാണ് അഭിസംബോധന ചെയ്യുന്നതെന്നതാണ് ഇതിനു പറയുന്ന ന്യായം. ദല്‍ഹി വനിതാ കമ്മീഷന് ഈ വിഷയത്തില്‍ ഇടപെട്ട് കുമാര്‍ വിശ്വാസിനോടും ഭാര്യയോടും കേസില്‍ മൊഴിനല്‍കാന്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ തന്റെ വിവാഹ ബന്ധം തകരാന്‍ പോകുകയാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നതായി വനിതാ കമ്മീഷന് അദ്ധ്യക്ഷ ബര്‍ഖാ സിങ് പറഞ്ഞു.
മഹാരാഷ്ട്രയില്‍നിന്നാണ് 350 പ്രവര്‍ത്തകര്‍ എഎപി വിട്ടത്. പാര്‍ട്ടിയില്‍നിന്ന് നടപടിക്കു വിധേയരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവിനും പിന്തുണ പ്രഖ്യാപിച്ചാണ് രാജി. കേജ്രിവാള് ജനാധിപത്യ ഹത്യയാണു നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. തങ്ങള്‍ യാദവിനും ഭൂഷണിനും ഒപ്പമായിരിക്കുമെന്നും നാടെങ്ങും പ്രചാരണം നടത്തുമെന്നും എഎപി സംസ്ഥാന നിര്‍വാഹക സമിതിയംഗം കൂടിയായ മാരുതി ഭാപ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: