Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശബരി റെയില്‍ സമരം ശക്തമാക്കുന്നു 17 മുതല്‍ ബഹുജനമാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 10:27 pm IST
in Ernakulam

കൊച്ചി: നാലു ജില്ലകളുടെ പൊതുവികസനത്തിന് ഊന്നല്‍ നല്കുന്ന ശബരി റെയില്‍പാതയുടെ അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച് പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് രൂപം നല്കാന്‍ ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി ക്യാപ്റ്റനായുള്ള ബഹുജന മാര്‍ച്ച് കരിങ്കുന്നം മുതല്‍ കാലടി വരെ കാല്‍നട ജാഥ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ച്ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അറിയിച്ചു. ഈമാസം 17 ന് ആരംഭിക്കുന്ന പദയാത്ര 21 ന് കാലടിയില്‍ സമാപിക്കും. ചാലക്കുടി എംപി ഇന്നസെന്റും ജാഥയോടൊപ്പമുണ്ടാകും.

ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറ മുതല്‍ ശബരി റെയില്‍ കടന്നു പോകുന്ന തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ വഴി കാലടിയില്‍ ജാഥ സമാപിക്കും. 1998 ലാണ് അങ്കമാലി ശബരി റെയില്‍പ്പാതയുടെ പ്രഖ്യാപനമുണ്ടായത്. അങ്കമാലിയില്‍ നിന്ന് നിര്‍മ്മാണം ആരംഭിക്കുകയും ഇതിനായി 130 കോടിയോളം രൂപ ചിലവഴിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പദ്ധതി കടുത്ത അവഗണനയില്‍ നില്ക്കുകയാണ്. ലക്ഷക്കണക്കായ തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ലോകശ്രദ്ധയിലേക്ക് മാറാന്‍ കഴിയുന്ന ശബരി റെയില്‍പാതയെ അധികാരികള്‍ സമ്പൂര്‍ണ്ണമായും തഴയുകയാണ്. 1650 കോടി രൂപ മാത്രമാണ് ശബരി പാതയുടെ നിര്‍മ്മാണച്ചെലവ്. ഇതില്‍ പകുതി തുക സംസ്ഥാന ഗവണ്‍മെന്റ് വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സംസ്ഥാന ഗവണ്‍മെന്റ് ഇതിന് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളോടും ലോകതീര്‍ത്ഥാടന കേന്ദ്രമായ ശബരി മലയോടും സംസ്ഥാന ഗവണ്‍മെന്റ് നിര്‍ബാധം തുടര്‍ന്നു വരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. 26.59 കി.മീ. മാത്രം വരുന്ന കൊച്ചി മെട്രോയ്‌ക്ക് ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നു. തിരുവനന്തപുരത്തിനും കോഴിക്കോടിനുമായി ലൈറ്റ് മെട്രോകള്‍ക്കും സര്‍ക്കാര്‍ വന്‍തുക നീക്കി വക്കുന്നു.

എന്നാല്‍ 4 ജില്ലകളിലൂടെ കടന്നു പോകുന്ന ശബരി റെയില്‍വേ ഒഴിവാക്കുന്നത് നീതികരിക്കാനാവില്ലെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ 15 വര്‍ഷമായി ശബരി പാതയ്‌ക്ക് സ്ഥലം വിട്ടുകൊടുത്ത ആയിരക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലാണ്. ഏറ്റെടുത്ത സ്ഥലത്തിനാകട്ടെ ഇതുവരെയും നഷ്ട പരിഹാരത്തുക നല്കിയിട്ടില്ല. 15 വര്‍ഷമായി ഭൂമിക്കുമേല്‍ ഉടമസ്ഥന് ഒരവകാശവുമില്ല. സ്ഥലം വില്‍ക്കാനോ വാങ്ങാനോ വീടു വയ്‌ക്കാനോ കഴിയുന്നില്ല. മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കോ വിദ്യാഭ്യാസ ആവശ്യത്തിനോ ഭൂമി പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ കഴിയുന്നില്ല. സ്വന്തം ഭൂമിക്കുമേല്‍ നിയമപരമായ അവകാശമില്ലാത്ത അരക്ഷിതാവസ്ഥയിലാണ് ജനങ്ങള്‍. അനിശ്ചിതാവസ്ഥ ഒഴിവാക്കി നിര്‍മ്മാണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ബഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്.

പദ്ധതി പ്രദേശത്തെ എംഎല്‍എമാര്‍ രക്ഷാധികാരികളും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, ഉപരക്ഷാധികാരിയുമായ സമരസമിതിയാണ് ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്നത്. മൂവാറ്റുപുഴ മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.എം. ഇസ്മയില്‍ ജനറല്‍ കണ്‍വീനറും, മൂവാറ്റുപുഴ മുന്‍ എംഎല്‍എ ബാബു പോള്‍ കണ്‍വീനറും എസ്എന്‍ഡിപി യോഗം മുന്‍പ്രസിഡന്റ് അഡ്വ.സി.കെ. വിദ്യാസാഗര്‍, സമര സമിതിയുടെ ട്രഷററുമാണ് ഗോപി കോട്ടമുറിക്കലാണ് ബഹുജന മാര്‍ച്ചിന്റെ മാനേജര്‍. വിവിധ രാഷ്‌ട്രീയ സാമൂഹിക സാമുദായിക സംഘടനകള്‍ ബഹുജന മാര്‍ച്ചില്‍ അണി നിരക്കുമെന്നും സമര സമിതി ചെയര്‍മാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.