കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ. വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.പകര്‍ച്ചവ്യാധി ഭീഷണിയും തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്യലുമാണ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
രക്ഷാപ്രവര്‍ത്തനം അഞ്ചുനാള്‍ പിന്നിടുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആരും അവശേഷിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍. കെടുതികളെ നേരിടാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാല്‍പത്തിരണ്ടു കോടി ഡോളര്‍ ആവശ്യമുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ. ഇതിനായി ലോകരാഷ്‌ട്രങ്ങളുടെ സഹായവും ഐക്യരാഷ്‌ട്രസഭ അഭ്യര്‍ഥിച്ചു.
വിവിധ രാജ്യങ്ങളുടെയും രാജ്യാന്തര സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കെടുതികളെ നേരിടാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാല്‍പത്തിരണ്ടു കോടി ഡോളര്‍ ആവശ്യമുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ.
നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തിന്റെ കെടുതികള്‍ പതിറ്റാണ്ടുകള്‍ പേറേണ്ടിവരും നേപ്പാളിന്. ഇനിയും കൃത്യമായി നിര്‍ണയിക്കാനാവാ ത്ത മരണസഖ്യയ്‌ക്കപ്പുറം പകര്‍ച്ചവ്യാധി ഭീഷണിയും തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്യലുമാണ് നിലവില്‍ നേരിടുന്ന വെല്ലുവിളി കള്‍. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ വൈകുന്തോറും പ്രതിസന്ധി ഏറുകയാണ്.
യന്ത്രസാമഗ്രികളുടെ അഭാവവും ഒറ്റപ്പെട്ട കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കഠ്മണ്ഡു നഗരത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി എത്തിയിട്ടില്ലാത്ത പ്രദേശങ്ങള്‍ ഒട്ടേറെയാണ്. ഭൂകമ്പം അഞ്ചുനാള്‍ പിന്നിടുന്‌പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആരും അവശേഷിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.
















