Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരണസംഖ്യ 10,000 കവിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 12:49 am IST
in World

കാഠ്മണ്ഡു: നേപ്പാളിനെ തകര്‍ത്തെറിഞ്ഞ വിനാശകാരിയായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കണക്കുകൂട്ടപ്പെട്ടതിലേറെയാകും. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു. ഭയാനകമായ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിയുമെന്ന് കൊയ്‌രാള വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഉത്തരവിട്ട അദ്ദേഹം കൂടുതല്‍ അന്താരാഷ്‌ട്ര സഹായവും അഭ്യര്‍ത്ഥിച്ചു. ഇതുവരെ 5,500 കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

രക്ഷാ, ദുരിതാശ്വാസ ദൗത്യങ്ങള്‍ കാര്യക്ഷമമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് കൊയ്‌രാള പറഞ്ഞു. കിടപ്പാടങ്ങളും മരുന്നുകളുമാണ് നേപ്പാളിന് ആവശ്യം. വീടുകളെല്ലാം നഷ്ടപ്പെട്ടു. അവശേഷിക്കുന്ന കെട്ടിടങ്ങള്‍ക്ക് തുടര്‍ ചലനങ്ങളെ താങ്ങാന്‍ ശേഷിയുമില്ല. മഴയത്തുപോലും ജനങ്ങള്‍ തുറന്ന സ്ഥലത്ത് ഉറങ്ങുന്നു. ഏഴായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരുടെ ചികിത്സയും പുനരധിവാസവും വെല്ലുവിളിയാകുമെന്നും അദ്ദേഹം വിലയിരുത്തി. സ്ഥിതിഗതികള്‍ വഷളായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടക്കമുള്ളവരെ ഉള്‍പ്പെടുത്തി സുശീല്‍ കൊയ്‌രാള അടിയന്തര ഉന്നതതല യോഗം വിളിച്ചുകൂട്ടി.

ഭൂകമ്പത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന നേപ്പാളില്‍ ഭാരതത്തിന്റെ നേതൃത്വത്തില്‍ വന്‍ രക്ഷാ, ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. 12ഓളം രാജ്യങ്ങള്‍ ദൗത്യത്തില്‍ പങ്കാളികളായിക്കഴിഞ്ഞു. ഭാരതവ്യോമസേനയുടെ ആറ് ഹെലികോപ്ടറുകളും പത്തോളം ട്രക്കുകളും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്നു. നാലു ആശുപത്രികളും ഭാരതസൈന്യം സ്ഥാപിച്ചു. മെഡിക്കല്‍ ടീം ഉള്‍പ്പെടെയുള്ള വിദഗ്ധസംഘത്തെ ചൈനയും നിയോഗിച്ചു. അമേരിക്കന്‍ സൈന്യത്തിലെ ഗ്രീന്‍ ബെരേറ്റ് വിഭാഗവും തിരച്ചില്‍ നടത്തുന്നു. ചെറുരാജ്യമായ ഭൂട്ടാന്‍പോലും നേപ്പാളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്.

റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, സിംഗപ്പൂര്‍ തുടങ്ങിയവയുടെ ദൗത്യസംഘങ്ങളും വരുംദിവസങ്ങളില്‍ നേപ്പാളിലെത്തും. ഒട്ടനവധി രാജ്യങ്ങളും എണ്ണമറ്റ ഏജന്‍സികളും ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം എത്തിക്കുന്നുണ്ടെങ്കിലും അവയൊന്നും നേപ്പാളിലെ ദുരിതമകറ്റാന്‍ പര്യാപ്തമാകുന്നില്ല. തിരച്ചില്‍ ഉപകരണങ്ങളും മരുന്നുകളുമായി വിമാനങ്ങള്‍ ഇന്നലെയും നേപ്പാളിലിറങ്ങി. ഭാരത വ്യോമസേനയുടെ എ1 32 വിമാനവും അതില്‍ ഉള്‍പ്പെടുന്നു.

രണ്ട് ടണ്‍ ഭക്ഷണവും വെള്ളവും ഭാരത വിമാനത്തിലുണ്ടായിരുന്നു. നാനാഭാഗത്തുനിന്നും സഹായമെത്തിയിട്ടും ആയിരക്കണക്കിനുപേര്‍ ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ ഇപ്പോഴും വലയുകയാണ്. പാര്‍ക്കുകളിലും തെരുവുകളിലും പ്ലാസ്റ്റിക് ടെന്റുകള്‍ കെട്ടി കഴിയുന്നവരില്‍ പകര്‍ച്ചവ്യാധിഭീതിയേറിട്ടുണ്ട്. പ്രതികൂല കാലാവസ്ഥമൂലം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പലയിടങ്ങളിലും ഇതുവരെ എത്തിപ്പെടാനാവാത്തതും പ്രധാനപ്രശ്‌നം. കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധം തീര്‍ക്കുന്നു. അതേസമയം, കാഠ്മണ്ഡു എയര്‍പോര്‍ട്ടിലെ തിരക്കുമൂലം ഭാരതം അടക്കമുള്ള ചില രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് യാത്രമധ്യേ സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. വിമാനങ്ങളുടെ സമയക്രമത്തെയും അതുബാധിച്ചു.

മഴയത്തും തുറസായ സ്ഥലങ്ങളിലും ടെന്റുകളിലും കഴിയാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ഉറ്റവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയാനും തുടങ്ങി. ഭരണകൂടവിരുദ്ധ വികാരവും അവര്‍ക്കിടയില്‍ ഉടലെടുത്തുകഴിഞ്ഞു. അതിനിടെ, കാഠ്മണ്ഡുവിലും പരിസര പ്രദേശങ്ങളിലും കൂട്ടശവസംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മണ്‍കൂനകള്‍ക്കടിയില്‍നിന്നും പുറത്തെടുത്ത ശവശരീരങ്ങള്‍ തുറന്ന സ്ഥലങ്ങളിലാണ് സംസ്‌കരിക്കുന്നത്. ബാഗ്മതി നദീ തീരത്തെ മിക്കയിടങ്ങളിലും ചിതകള്‍ ഒരുക്കപ്പെട്ടു. നൂറുകണക്കിന് ഭൗതികശരീരങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കേണ്ട അവസ്ഥയിലാണ് നേപ്പാളി ജനത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

Astrology

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

World

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.