കൊല്‍ക്കത്ത: ക്രിക്കറ്റ് മല്‍സരത്തിനിടെ സ്വന്തം ടീമിംഗവുമായി കൂട്ടിയിടിച്ചുവീണ താരം മരണമടഞ്ഞു. അങ്കിത് കേസരിയെന്ന ഇരുപതുകാരനാണ് മരണമടഞ്ഞത്. പശ്ചിമ ബംഗാളിന്റെ അണ്ടര്‍ 19 ടീമിന്റെ മുന്‍ ക്യാപ്ടനായിരുന്നു.
സീനിയര്‍ എകദിന നോക്കൗട്ട് മല്‍സരത്തിനിടെ ഏപ്രല്‍ 17നാണ് ഫീല്‍ഡിംഗിനിടെ അങ്കിത് ടീമംഗം സൗരവ് മണ്ഡലുമായി കൂട്ടിയിടിച്ചുവീണത്.ബോധം കെട്ടുവീണത്. അങ്കിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടയുകയായിരുന്നു. നില മെച്ചപ്പെട്ടവരുന്നതിനിടെ ഇന്നലെ കടുത്തഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
മല്‍സരത്തില്‍ അങ്കിത് ടീമിലെ പന്ത്രണ്ടാമനായിരുന്നു. റെയില്‍വേയുടെ രഞ്ജിതാരം അര്നാബ് നന്ദിക്കുവേണ്ടി പകരക്കാരനായി ഫീല്‍ഡിംഗിന് ഇറങ്ങിയതാണ് അങ്കിത്.
ഒരു ക്യാച്ചിനായി രണ്ടു പേരും ഓടുകയും അങ്കിത് മണ്ഡലുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചോരതുപ്പിയ അങ്കിത് ബോധം കെട്ട് വീഴുകയായിരുന്നു. ബംഗാള്‍ കോച്ച് ജെയ്ദീപ് മുഖര്‍ജി പറഞ്ഞു.
ഭാവിയുടെ വാഗ്ദാനമായ അങ്കിത് മികച്ച ബാറ്റ്സ്മാനായിരുന്നു. 2014ല്‍ കൂച്ച് ബീഹാര്‍ ട്രോഫിയില്‍ ബംഗാളിന്റെ അണ്ടര്‍ 19 ടീമിനെ നയിച്ചിരുന്നു. യുഎഇയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള 30 അംഗ സാധ്യതാ ലിസ്റ്റില്‍ അങ്കിത് ഉണ്ടായിരുന്നു. സി.കെ. നായിഡു ദേശീയ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗാളിനു വേണ്ടി കളിച്ചു.
കഴിഞ്ഞ നവംബറില്‍ ആസ്ട്രേലിയന്‍ താരം ഹ്യൂസ് തലയ്ക്ക് ബോളുകൊണ്ട് മരണമടഞ്ഞിരുന്നു. 98ല്‍ ഭാരതത്തിന്റെ മികച്ച കളിക്കാരില്‍ ഒരാളായ രാമന് ലാംബ ബോളേറ്റ് മരണമടഞ്ഞിരുന്നു. ധാക്കയില്‍ വച്ച് കളിക്കിടെ നെറ്റിക്ക് ബോളേല്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: