Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ പവ്വത്തില്‍ അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 10:02 pm IST
in Vicharam

ആര്‍എസ്എസിനെക്കുറിച്ച് വിലകുറഞ്ഞതും ക്രൂരവുമായ പരാമര്‍ശം നടത്തിയിട്ട് ബിഷപ്പായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ നിശബ്ദത പാലിക്കുകയാണല്ലോ. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച താങ്കള്‍ക്ക് ക്രിസ്തുമതത്തിന്റെയും കത്തോലിക്കാസഭയുടെയും ഭൂതകാലം അറിയില്ലെന്നുണ്ടോ?

എബ്രാം തന്റെ ഭാര്യ സാറയെ രാജാക്കന്മാര്‍ക്ക് നുണപറഞ്ഞ് വാടകയ്‌ക്ക് കൊടുത്ത് (ഉല്‍പ്പത്തി 12:10-16) ധനംസമ്പാദിച്ചതുപോലെ, ഈജിപ്ഷ്യന്‍ ജനതയെ കബളിപ്പിച്ചും ചതിച്ചും മോഷ്ടിച്ചും പറ്റിച്ചതുപോലെ (പുറപ്പാട് 3:21:22, 8:26, 12/35, 36), മാക്‌സ്മിയന്‍ ചക്രവര്‍ത്തിക്കെതിരെ കോണ്‍സ്റ്റാന്റിനുവേണ്ടി ചതിക്ക് കൂട്ടുനിന്നപോലെ, പീലാത്തോസിനെ കബളിപ്പിച്ച് മരണപ്രഖ്യാപനം നടത്തി ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തിയപോലെ, അഞ്ചാംനൂറ്റാണ്ടില്‍ ഇപാതിയ എന്ന മാന്യസ്ത്രീയെ പള്ളിയില്‍ വലിച്ചിഴച്ചുകൊണ്ടുവന്ന് വസ്ത്രാക്ഷേപം ചെയ്ത് തുണ്ടംതുണ്ടമാക്കി തീയിലിട്ട് ചുട്ടതുപോലെ (പുറപ്പാട് 20:20), തീയോഡറ എന്ന രാജ്ഞിയുടെ പ്രജകളില്‍ നല്ലൊരുഭാഗത്തെ

ക്രിസ്തുമതത്തില്‍ ചേരാത്തതിന് വിവിധതരം പൈശാചിക കൃത്യങ്ങളില്‍ക്കൂടി കൊന്നുകൂട്ടിയ പോലെ, ആളൊന്നുക്ക് 12 പൊന്നും ഒരു ജോഡി വെള്ളവസ്ത്രവും സ്വീകരിച്ച് ക്രിസ്തുമതത്തില്‍ ചേരാത്തവരുടെ സ്വത്തും ജീവനും അപഹരിക്കുവാന്‍ അധികാരവും ഉത്തരവും നല്‍കിയതുപോലെ, ആറാം നൂറ്റാണ്ടില്‍ ചില്‍ട്ടറിക് എന്ന ഭരണാധികാരി ക്രിസ്തുമതത്തില്‍ ചേരാത്ത യഹൂദരെ അവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് നാടുകടത്തിയതുപോലെ, ഒരൊറ്റമാസംകൊണ്ട് മുപ്പത്തീരായിരത്തിലധികം സ്‌പെയിനിലെ ഇസ്ലാം,

യഹൂദ മതവിശ്വാസികളെ കൊന്നൊടുക്കുകയും അവശേഷിച്ചിരുന്ന മുപ്പത് ലക്ഷത്തോളംപേരെ നാടുവിട്ടുപോകുവാന്‍ നിര്‍ബന്ധിതരാക്കുകയും ദാഹജലംപോലും കൊടുത്ത് സഹായിച്ചുപോകരുതെന്ന് ഉത്തരവിറക്കുകയും ചെയ്തതുപോലെ, എ.ഡി. 1035 മുതല്‍ പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥംവരെ യൂറോപ്പില്‍ അങ്ങോളമിങ്ങോളം നടമാടിയ ഹീനകൃത്യങ്ങള്‍ പോലെ, നഗ്നരാക്കി നിര്‍ത്തി മര്‍ദ്ദിക്കുക, മൊട്ടയടിച്ച് ശരീരമാസകലം ലോഹം പഴുപ്പിച്ച് വെയ്‌ക്കുക, മാംസം ഉടഞ്ഞ് അരയത്തക്കവണ്ണം ശരീരത്തിന്റെ ഭാഗങ്ങളെ യന്ത്രത്തില്‍വെച്ചമര്‍ത്തുക, പച്ചജീവനെ തീയിലിട്ട് കൊല്ലുക ഇതൊക്കെ താങ്കളുടെ പൂര്‍വ്വികര്‍ ചെയ്തതല്ലേ പിതാവേ! ഇവയോട് ചേരുന്ന തരത്തില്‍ എന്തു പ്രവര്‍ത്തികളാണ് ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും ഇത്രകാലവും ഉണ്ടായിട്ടുള്ളത്?

ഇതൊന്നും ഇന്നത്തെ ക്രിസ്തീയ സമൂഹത്തിന് അറിയില്ലെന്നു കരുതി എന്തും വിളിച്ചുപറയാമെന്ന് വിചാരിക്കരുത്. 1155 ല്‍ ഇറ്റലിയില്‍ ബ്രസിയയിലെ അര്‍ണോസ് എന്ന ജനസമ്മതനും ധര്‍മ്മനിരതനുമായ മനുഷ്യനെ പുരോഹിതന്മാരുടെ ദുര്‍നടപടികളെയും സുഖലോലുപതയെയും ആക്ഷേപിച്ച് പ്രസംഗിച്ചതിന് കഴുവിലേറ്റി കൊന്നിട്ട് ശവം ചുട്ടുകരിച്ച് ടൈബര്‍ നദിയില്‍ ഒഴുക്കിയപോലെ, 1223ലെ ഇന്‍ക്വസിഷന്‍ എന്ന മതദ്രോഹവിചാരണയിലൂടെ അനേകായിരം സ്ത്രീ പുരുഷന്മാരെ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം പുരോഹിതന്മാരുടെ സാന്നിദ്ധ്യത്തില്‍ ദഹിപ്പിച്ചപോലെ, പ്രാഗ് സര്‍വ്വകലാശാലയിലെ പ്രൊഫ. ജോണ്‍ഹസ്സിന്റെ ദുര്‍ഗ്ഗതിപോലെ എഴുതിയാല്‍ തീരാത്തത്രയുണ്ട് പിതാവേ കത്തോലിക്കാസഭയുടെ ക്രൂരതകള്‍. ഇതിന് സമാനമായ എന്താണ് മതം വളര്‍ത്താനോ പുരോഹിതന്മാരുടെ സുരക്ഷയ്‌ക്കുവേണ്ടിയോ ആര്‍എസ്എസ് ഭാരതത്തില്‍ ചെയ്തിട്ടുള്ളത്? എതിര്‍സൈന്യത്തിന്റെ മുന്നില്‍ ഗോമാതാവിനെ കണ്ടാല്‍ ആയുധംവച്ച് കീഴടങ്ങുന്ന ഒരു ജനതയുടെ പിന്‍ഗാമികളെയാണ് താങ്കള്‍ ക്രൂരമായി നിന്ദിച്ചത്.

ഈജിപ്തിലെ 430 വര്‍ഷത്തെ അടിമജീവിതം കഴിഞ്ഞ് മോശയുടെ ഭാര്യാപിതാവ് യത്രോയുടെ ബുദ്ധിയിലും പരിശ്രമത്തിലും അവിടെനിന്നും നുണയും തന്ത്രവും പ്രയോഗിച്ച് പലായനം ചെയ്ത് സിനായി പര്‍വ്വതനിരകളില്‍ തമ്പടിച്ച്, അവിടെ നിന്നും യഹോവയില്‍നിന്നും വാങ്ങിയ ന്യായപ്രമാണമല്ലാതെ മറ്റെന്തു മതസംഹിതയോ, സാമൂഹ്യശാസ്ത്രമോ ആയിരുന്നു യഹൂദമതത്തിന് ഉണ്ടായിരുന്നത്?

സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരുടെ ആശയങ്ങളും, ബുദ്ധമതപ്രചാരകനില്‍നിന്നും ലഭിച്ച അറിവുകളും സ്‌കൈത്യനൂസ് എന്ന പേര്‍ഷ്യന്‍ മതപ്രബോധകന്റെയും അദ്ദേഹത്തിന്റെ ശിക്ഷ്യന്‍ ടെറി ബിന്ദൂസ് പാലസ്തീനിലും പേര്‍ഷ്യയിലും പ്രചരിപ്പിച്ച മനെസ് (മാനിക്കിയന്‍ വിശ്വാസികള്‍) മതചിന്തയിലെ സാരാംശങ്ങള്‍ കോപ്പിയടിച്ച് യേശുവിന്റെ കാലത്തിനും 300 വര്‍ഷങ്ങള്‍ക്കുശേഷം തട്ടിക്കൂട്ടിയെടുത്ത മതമല്ലേ ക്രിസ്തുമതം? 18 അപ്പോസ്തലന്മാര്‍ രചിച്ച 18 ബൈബിളിനെ ക്രോഡീകരിച്ച് ഉണ്ടാക്കിയ നാല് ബൈബിളില്‍ യേശുവിന്റേതെന്ന് പറയുന്ന എത്ര സത്യങ്ങള്‍ ഉണ്ടായിരിക്കും?

യേശുവുമായി എന്തുബന്ധമാണ് ഇതിനുള്ളത്? ക്രിസ്തുമതത്തെക്കുറിച്ചും ആര്‍എസ്എസിനെക്കുറിച്ചും ഒരു തുറന്നസംവാദത്തിന് അങ്ങ് തയ്യാറുണ്ടോ? എങ്കില്‍ തല്‍മൂദും ബൈബിള്‍ പഴയനിയമവും കയ്യിലെടുത്തുകൊള്ളണം.

ഏ.ഡി. രണ്ടായിരാമാണ്ടില്‍ യേശു പുനര്‍ജ്ജനിക്കുമെന്നും എല്ലാവരേയും പാപവിമോചിതരാക്കി സ്വര്‍ഗ്ഗത്തുകൊണ്ടുപോകുമെന്നുമായിരുന്നു അതുവരെയുള്ള മതപരിവര്‍ത്തന സിദ്ധാന്തം. ആരും വരുന്നത് കണ്ടില്ല, ഇപ്പോഴത് കേള്‍ക്കുന്നുമില്ല. ആളുകളെ വീണ്ടും അഭിമുഖീകരിക്കുവാന്‍ ഒരു ലജ്ജയുമില്ല. രണ്ടായിരമോ, ആറായിരമോ, ആറ് ലക്ഷമോ, അറുപത് കോടിയോ വര്‍ഷം പഴക്കം നിശ്ചയിക്കാവുന്ന മതമല്ല പിതാവേ ഹിന്ദുമതം. അതാരും അക്രമത്തിലും അനീതിയിലും നുണകളിലുംകൂടെ കെട്ടിപ്പടുത്തതുമല്ല.

സനാതനധര്‍മ്മത്തിന്റെ സാരാംശം മാത്രമെ ആര്‍എസ്എസില്‍ പ്രതിഫലിക്കുന്നുള്ളൂ. അതിനെ അങ്ങോ അതിലും ഉന്നതരും ശക്തരുമായ ആരെങ്കിലുമോ  അവഹേളിക്കാനോ കരിതേക്കാനോ ശ്രമിച്ചാല്‍ നടക്കില്ല. ഇന്നുമുതല്‍ അങ്ങ് ഹിന്ദുമതത്തേയും ആര്‍എസ്എസിനേയും നിഷ്പക്ഷമായി പഠിക്കാന്‍ ശ്രമിക്കൂ. ഹിന്ദുമതത്തോടും ആര്‍എസ്എസിനോടും അങ്ങേയ്‌ക്ക് ഇത്രമാത്രം അരോചകത്വം ഉണ്ടാകുവാനുള്ള കാരണം അടുത്തകാലത്ത് അങ്ങയില്‍നിന്നുണ്ടായ വചനങ്ങളില്‍ക്കൂടെ വ്യക്തമാണ്.

കൂട്ടപ്രാര്‍ത്ഥനയിലും രോഗശ്രുശ്രൂഷ പ്രഘോഷണത്തിലും പച്ചനുണപ്രചാരണത്തിലും അല്‍പ്പമായ ഭൗതിക സുഖവാഗ്ദാനത്തിലുംകൂടി മതംമാറ്റിയെടുക്കുന്ന പാവപ്പെട്ട, നിര്‍ദ്ധനരായ ജനങ്ങള്‍ സ്വബോധമുണ്ടാകുമ്പോള്‍ തിരിച്ചുവരുന്നതിനെ എതിര്‍ത്തിട്ടു കാര്യമില്ല. യൂറോപ്പിലെ സ്ഥിതി അങ്ങേയ്‌ക്ക് അറിയില്ലേ? റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പത്താള് കൂടുന്നിടത്തുമെല്ലാം സഞ്ചരിക്കുന്ന പള്ളിസ്ഥാപിച്ച് തൂവാലയാട്ടിയാണ് പ്രാര്‍ത്ഥിക്കാന്‍ ക്ഷണിക്കുന്നത്. അവിടെ ഏത് ആര്‍എസ്എസ് കടന്നുചെന്നിട്ടാണിത്? മതത്തിന് ശക്തവും സത്യസന്ധവുമായ അടിത്തറ ഇല്ലാത്തതിന്റെ അവസ്ഥയാണ് ഇത്. ഇസ്ലാമിക ഭീകരരായ ഐഎസും അതേപോലെ മറ്റൊരു രൂപത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ്, ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ പ്രദേശത്ത് ഉണ്ടായിരുന്ന പ്രാകൃതാവസ്ഥ തിരിച്ചുകൊണ്ടുവന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.