പാരീസ്: ലോക ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും ബ്രസീലുമാണ് ഈ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പോരാടാനിറങ്ങുന്നത്.
കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിലെ ദയനീയ പ്രകടനത്തിനുശേഷം പുതിയ പരിശീലകനായ ദുംഗയുടെ കീഴില്‍ അപരാജിത കുതിപ്പാണ് കാനറികള്‍ നടത്തുന്നത്.
ലോകകപ്പിനുശേഷം നടന്ന ആറ് കളികളിലും അവര്‍ വിജയം കണ്ടു. ലോകകപ്പിന്റെ സെമിയില്‍ ജര്‍മ്മനിയോട് 7-1നാണ് കാനറികള്‍ പരാജയപ്പെട്ടത്. പിന്നീട് ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനോട് 3-0നും പരാജയപ്പെട്ടു. ഇന്ന് ഫ്രാന്‍സിനെതിരെയും വിജയമാണ് ദുംഗയും സംഘവും ലക്ഷ്യമിടുന്നത്.
29ന് ചിലിയുമായും ബ്രസീല്‍ സൗഹൃദ മത്സരത്തിനിറങ്ങും. ഫ്രാന്‍സിന്റെ അടുത്ത സൗഹൃദ മത്സരവും അന്നാണ്. ഡെന്മാര്ക്കാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: