Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

‘ആത്മവിദ്യാലയ’ത്തിന് 60 വയസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 04:44 pm IST
in Varadyam

മലയാളികള്‍ എക്കാലവും നെഞ്ചോടു ചേര്‍ത്തുവെച്ച് മൂളിനടക്കുന്ന ‘ആത്മവിദ്യാലയമേ…. അവനിയില്‍ ആത്മവിദ്യാലയമേ…” എന്ന ഗാനത്തിന് 60 വയസ്സ്! 1955 മാര്‍ച്ചിലാണ് ‘ഹരിശ്ചന്ദ്ര’ സിനിമക്കുവേണ്ടി കമുകറ പുരുഷോത്തമന്‍ ഈ ഗാനമാലപിച്ചത്.

അതിന്റെ മാധുര്യം മലയാളികള്‍ ഏറ്റുവാങ്ങി തലമുറകളിലേക്ക് കൈമാറുമെന്ന് ഗായകനോ, ഗാനശില്‍പ്പികളോ അന്ന് കരുതിയിരിക്കില്ല.

ഒരു നിയോഗം പോലെയാണ് ഇത് സംഭവിച്ചതെന്ന് കമുകറ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മെരിലാന്റ് സുബ്രഹ്മണ്യന്‍ സ്വാമി ഈ ഗാനം പാടുവാന്‍ കമുകറയെ ക്ഷണിച്ചുവെങ്കിലും കമുകറ തെല്ലും താല്‍പ്പര്യമെടുത്തില്ല. ഒട്ടേറെ നിര്‍ബന്ധിച്ചതിനാലാണ് ആ മധുരഗാനം കമുകറയുടെ മനോഹര ശബ്ദത്തില്‍ മലയാളികള്‍ക്ക് കേള്‍ക്കുവാനുള്ള ഭാഗ്യം ലഭിച്ചത്. അതാകട്ടെ എത്ര കേട്ടാലും മതിവരാത്ത ഒരനുഭവമായി ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു.

ചലച്ചിത്രഗാനങ്ങളില്‍ കമുകറയുടെ ‘മാസ്റ്റര്‍ പീസായി’ ത്തീര്‍ന്നതും ‘ആത്മവിദ്യാലയമേ…’ തന്നെയാണ്. ഈ ഗാനത്തിനുശേഷം തനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലെന്നും കമുകറ പറയുന്നുണ്ട്. തിരുനയനാര്‍ക്കുറിച്ചി മാധവന്‍ നായരാണ് ഈ ഗാനം രചിച്ചത്. ബ്രദര്‍ ലക്ഷ്മണന്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. മനുഷ്യജീവിതത്തിലെ ഗതിവിഗതികളെ ലളിതസുന്ദര പദാവലികളിലൂടെ കോര്‍ത്തിണക്കി വേദാന്തപരമായി ചിത്രീകരിച്ച ഈ ഗാനം കാലാവര്‍ത്തിയായി വേറിട്ടു നില്‍ക്കുന്നു!

സത്യോപാസകനായ ഹരിശ്ചന്ദ്രരാജാവ് ചുടലപ്പറമ്പിലെ കാവല്‍ക്കാരനായിത്തീര്‍ന്ന് ശവങ്ങള്‍ ദഹിപ്പിക്കുന്നതായി ചിത്രീകരിക്കുന്ന ഈ ഗാനസന്ദര്‍ഭം അതീവഹൃദ്യമാണ്. അക്കാലത്തെ ‘സൂപ്പര്‍സ്റ്റാര്‍’ തിക്കുറിശ്ശിയുടെ അഭിനയപാടവവും ചേര്‍ന്ന് മലയാളികളെ ത്രസിപ്പിക്കുക തന്നെ ചെയ്തു. കമുകറ ഈ പാട്ട് പാടിയത്. അധികം പരിശീലനമൊന്നും കൂടാതെയാണെന്ന് ഗാനം റെക്കോഡ് ചെയ്ത ഇളമണ്‍ കൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. നൈസര്‍ഗികമായ വാസനാവിലാസവും സ്വതസിദ്ധമായ ശബ്ദമാധുര്യവും ഈ ഗാനത്തിന്റെ ആശയമറിഞ്ഞുള്ള ആലാപനവും കൊണ്ട് കമുകറ ‘ആത്മവിദ്യാലയത്തെ’ അനശ്വരമാക്കുകയും ചെയ്തു.

ആത്മവിദ്യാലയത്തിനുശേഷം ഒട്ടേറെ ഗാനങ്ങള്‍ കമുകറ പാടിയിട്ടുണ്ട്. പക്ഷേ ആ ഗാനങ്ങള്‍ക്കൊന്നും ‘ആത്മവിദ്യാലയ’ത്തിന്റെ മാധുര്യം ആവാഹിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുമില്ലെന്നും സംഗീതജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.1930 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലാണ് അദ്ദേഹം ജനിച്ചത്. (ഇന്ന് ഇവിടം തമിഴ്‌നാടിന്റെ ഭാഗമാണ്). പിതാവ് കമുകറ പരമേശ്വരക്കുറുപ്പും മാതാവ് ലക്ഷ്മിക്കുട്ടിയമ്മയും ശാസ്ത്രീയ സംഗീതത്തില്‍ പാണ്ഡിത്യമുള്ളവരായിരുന്നു.

ഏഴാം വയസ്സില്‍ പുരുഷോത്തമനേയും സഹോദരി ലീലയേയും സംഗീതം പഠിക്കുവാനയച്ചു. അന്നത്തെ പ്രമുഖ ഭാഗവതരായ തിരുവട്ടാര്‍ അറുമുഖം പിള്ളയായിരുന്നു ഗുരു. 13-ാം വയസ്സില്‍ പുരുഷോത്തമന്‍ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. 1947 മുതല്‍ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തിലും പിന്നീട് ആകാശവാണിയിലും അദ്ദേഹം സംഗീത പരിപാടികള്‍ നടത്തി. 1953 ല്‍ ‘പൊന്‍കതിര്‍’ എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തെത്തിയെങ്കിലും 1955 ല്‍ പുറത്തിറങ്ങിയ ഹരിശ്ചന്ദ്രയിലെ ‘ആത്മവിദ്യാലയ’മാണ് അദ്ദേഹത്തെ സംഗീതരംഗത്തെ കുലപതിയാക്കിത്തീര്‍ത്തത്. അതിനുശേഷം ആയിരക്കണക്കിന് ഗാനങ്ങള്‍ കമുകറ ആലപിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമി ഉള്‍പ്പെടെ ധാരാളം കലാ-സാംസ്‌കാരിക സംഘടനകള്‍ ആ സംഗീത കുലപതിയെ ആദരിക്കുന്നുണ്ട്. സംസ്ഥാന ഫിലിം കമ്മറ്റി ജൂറി അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ തമിഴ്‌നാട് സര്‍ക്കാരും ആദരിക്കുകയും ചെയ്തു. 1995 ല്‍ ആ സംഗീത കുലപതി കാലയവനിക്ക് പിന്നിലേക്ക് പാടാന്‍ പോയെങ്കിലും ആത്മവിദ്യാലയത്തിലൂടെ അദ്ദേഹം മലയാളികളുടെ സംഗീതചോദനയെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.