Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപകടങ്ങള്‍ കുറയ്‌ക്കാന്‍ അവലോകനയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2015, 09:52 pm IST
in Kollam

കൊട്ടാരക്കര: പതിനെട്ട് മനുഷ്യജീവനുകള്‍ പൊലിഞ്ഞുവീണ കുളക്കടയില്‍ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം. വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനും അപകടം ഒഴിവാക്കുന്നതിന് അടിയന്തിര നടപടികളെടുക്കാനും തീരുമാനം.

അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ബന്ധപ്പെട്ടവര്‍ നടപടി എടുക്കാത്തതിലുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനും വേദി സാക്ഷ്യം വഹിച്ചു. അഞ്ചു തവണ അവലോകനയോഗം കൈകൊണ്ട തീരുമാനങ്ങള്‍ നടപ്പാകാതെ വന്നതിലുള്ള രോഷപ്രകടനമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. എംസി റോഡില്‍ എനാത്ത് പാലം മുതല്‍ കലയപുരം വരെയുള്ള പ്രദേശങ്ങളില്‍ നടക്കുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണാനാണ് എംഎല്‍എ അയിഷാപോറ്റിയുടെ അദ്ധ്യക്ഷതയില്‍ കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യോഗം നടന്നത്. —

ഓവര്‍ സ്പീഡ് നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുക, പ്രധാന ജംഗ്ഷനുകളില്‍ ഡിവൈഡറുകള്‍, അപകടസാധ്യത കൂടിയമേഖലകളില്‍ സൈന്‍ബോര്‍ഡ്, പ്രധാന ജംഗ്ഷനുകളില്‍ ക്യാമറകള്‍, റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈന്‍, ജംഗ്ഷനുകള്‍ വേര്‍തിരിച്ച് കാണിക്കുന്ന റോഡ് മാര്‍ക്കിംഗ്, ഓടകള്‍ക്ക് സ്ലാബ്, കുളക്കട ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്രോസ് ചെയ്യുന്നതിന് വേണ്ടി ഫ്‌ളൈ ഓവര്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്.

പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ ഫണ്ടില്ലെന്ന് കെഎസ്ടിപി നല്‍കിയ മറുപടി നാട്ടുകാരെ രോഷാകുലരാക്കി. ജില്ലാ റോഡ് സുരക്ഷ അതോറിറ്റിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. സംസാരിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിച്ചുകാണിക്കുന്നതാണ് നല്ലതെന്നുള്ള കളക്ടറുടെ നിര്‍ദ്ദേശം ഏവരും കയ്യടിയോടെയാണ് സ്വീകരിച്ചത്.

അടിയന്തരമായി പരിഹരിക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ടതും എന്ന് വിഷയങ്ങളെ തരംതിരിച്ച് പരിഹരിക്കും. ജില്ലാ റോഡ് സുരക്ഷാ സമിതില്‍ ഇത് അവതരിപ്പിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. അവലോകനയോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയ കക്ഷിനേതാക്കന്‍മാര്‍, വിവിധ വകുപ്പുകളിലെ മേധാവികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുളക്കട മുതല്‍ കലയപുരം വരെയുള്ള പ്രദേശങ്ങളില്‍ 2013മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ വാഹനാപകടത്തില്‍ ഇതുവരെ 18 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 100 ലധികം വരും. കെഎസ്ടിപിയുടെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം ആണ് ഇവിടെ അപകടക്കെണിയാകാന്‍ കാരണം എന്ന് മുന്‍പ് തന്നെ പരാതി ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ല. ഇതാണ് ഇത്രയേറെ മനുഷ്യജീവനുകള്‍ ഈ പ്രദേശത്ത് തന്നെ പൊലിയാന്‍ ഇടയാക്കിയത്.

ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനൊപ്പം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാനും നാട്ടുകാര്‍ തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് യോഗം നടന്നത്. ഇപ്പോള്‍ നടന്ന ഈ യോഗത്തിലെങ്കിലും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ചടയമംഗലത്ത് നടന്ന ബസപകടവും ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിലേക്കു തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് നിര്‍മ്മാണവേളയില്‍ വേണ്ടവിധത്തിലുള്ള മേല്‍നോട്ടം അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകാത്തതാണ് വിനയാകുന്നതെന്നും വിലയിരുത്തലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

പുതിയ വാര്‍ത്തകള്‍

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.