Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കിഴക്കന്‍ മേഖല ഉരുകുന്നു; കുടിവെള്ളത്തിനായി നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2015, 10:12 pm IST
in Kottayam

ശ്രീജിത്ത് കെ.സി.

പൊന്‍കുന്നം: വേനല്‍ കനത്തതോടെ ജില്ലയുടെ കിഴക്കന്‍ മേഖല ഉരുകുന്നു. മേഖലയില്‍ ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നീ പ്രദേശങ്ങളാണ് കുടിവെള്ള ക്ഷാമത്തിന്റെ പിടിയില്‍ അമരുന്നത്. ഇവിടങ്ങളില്‍ ടാങ്കര്‍ ലോറികളെയാണ് ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൊന്‍കുന്നത്തിന്റെ പ്രാന്തപ്രദേശങ്ങളായ കോയിപ്പള്ളി പത്താശാരി, ചേപ്പുംപാറ, ആലപ്പാട്ട്, ഗ്രാമദീപം, കുന്നുംഭാഗം, ഉഗാണ്ട, തോണിപ്പാറ, 20-ാം മൈല്‍, പുന്നന്താനം, പാട്ടുപാറ, പൊന്‍പാറ, കോടംങ്കയം, ചെറുവള്ളി, കറുത്തമഞ്ഞാടി, കാവുംഭാഗം, ചേന്നാംകുന്ന്, പൊന്നയ്‌ക്കല്‍കുന്ന്, കുരങ്ങാടി എന്നീ പ്രദേശങ്ങളാണ് കുടിവെള്ളത്തിനായി വീര്‍പ്പുമുട്ടുന്നത്. ഈ പ്രദേശങ്ങളില്‍ കരിമ്പുകയം പദ്ധതിയില്‍ നിന്നുമാണ് വെള്ളമെത്തിച്ചിരുന്നത്. പദ്ധതിയുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുന്നതിനാല്‍ പമ്പിംഗ് കാര്യക്ഷമല്ലാത്തത് ഈ പ്രദേശങ്ങളില്‍ ക്ഷാമം വര്‍ദ്ധിക്കാന്‍ കാരണമായി. ചെറുകിട കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പലതും കാര്യക്ഷമല്ലായെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് തുടങ്ങിയ പദ്ധതികള്‍ ചിലത് അഴിമതി ആരോപണത്തിന്റെ നിഴലിലുമാണ്. പത്താശ്ശേരി, ചെന്നാകുന്ന്, പൊന്നയ്‌ക്കല്‍കുന്ന്, കുരങ്ങാടി എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഉണ്ടെങ്കിലും പമ്പിംഗ് മോട്ടറുകള്‍ കേടായത് പദ്ധതികളെ അവതാളത്തിലാക്കി.

കാഞ്ഞിരപ്പള്ളി മേഖലയില്‍ വേനല്‍ ആരംഭിച്ചതുമുതല്‍ പ്രദേശങ്ങളിലെ കോളനികളില്‍ കുടിവെള്ളക്ഷാമം. ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കൊടുവന്താനം, മേലോട്ടോതകിടി, കല്ലുങ്കല്‍ കോളനി, നാച്ചി കോളനി, വട്ടകപ്പാറ, ബംഗ്ലാവ്പറമ്പ്, പേട്ടവാര്‍ഡ് എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കോളനി മേഖലകളില്‍ ആരംഭിച്ച പദ്ധതികള്‍ നോക്കുകുത്തികളായതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പ്രദേശവാസികള്‍. ഗ്രാമപഞ്ചായത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ 2 ദിവസമായി ലഭിക്കുന്ന വേനല്‍മഴയിലാണ്. ചില സംഘടനകള്‍ വിതരണം ചെയ്യുന്ന വെള്ളമാണ് കുടിവെള്ളം വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ആകെ ആശ്രയമെന്നും പറയാം.

പഞ്ചായത്തിലെ 22, 23, 3 വാര്‍ഡുകള്‍ ഉള്‍പ്പെട്ട തമ്പലക്കാട്ട് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. തൊണ്ടുവേലി, അമ്പിയില്‍ ഭാഗം, തേക്കിടക്കവല, 4-ാം മൈല്‍, വഞ്ചിമല എന്നീ പ്രദേശങ്ങള്‍ കുടിവെള്ളത്തിനായി പ്രദേശവാസികള്‍ ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മൂന്നു വാര്‍ഡുകളിലും ചെറുകിട കുടിവെള്ള പദ്ധതികള്‍ ആരംഭിച്ചെങ്കിലും 22-ാം വാര്‍ഡിലെ പദ്ധതികള്‍ കാര്യക്ഷമമല്ല. വാര്‍ഡില്‍ നിരവധി കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചെങ്കിലും വളരെക്കുറച്ചുമാത്രമാണ്് വെള്ളം ഉള്ളത്. മൂന്നാം വാര്‍ഡില്‍ ആരംഭിച്ച മഹാകാളിപാറ കുടിവെള്ള പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഏറെ പ്രയോജനം നല്‍കുന്നതായി നാട്ടുകാര്‍ പറയുന്നു.

കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ആരംഭിച്ച വട്ടകപ്പാറ-നാച്ചികോളനി ജലവിതരണ പദ്ധതി, ഏറ്റവും ഒടുവില്‍ ചിറ്റാര്‍ പുഴയുടെ തീരത്ത് കിണര്‍കുത്തി നടപ്പിലാക്കിയ പദ്ധതി വരെ താളം തെറ്റിയ നിലയിലാണ്. ചിറ്റാര്‍ പുഴയില്‍ നിര്‍മ്മിച്ച കിണറിനു ചുറ്റും വേനല്‍ ആയതോടെ മാലിന്യം അടിഞ്ഞുകൂടുകയാണ്. 200 കുടുംബങ്ങളെ സഹായിക്കാന്‍ നിര്‍മ്മിച്ചതാണി പദ്ധതിയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മേഖലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ വട്ടകപ്പാറ-നാച്ചികോളനി പദ്ധതിയുടെ പമ്പിങ്ങ് കൃത്യമായി നടത്താതും, മോട്ടോര്‍ സ്ഥിരമായി തകരാര്‍ സംഭവിക്കുന്നതും പരാതികള്‍ ഉയര്‍ത്തുന്നു. പമ്പ് ഹൗസിന്റെ വൈദ്യുതി ചാര്‍ജ് രണ്ട് മാസമായി അടയ്‌ക്കാത്തതുമൂലം കെ.എസ്.ഇ.ബി. വൈദ്യുതി വിഛേദിച്ച സംഭവം വിവാദമായിരുന്നു. കുടിവെള്ളം യഥാസമയം ലഭിക്കാത്തതുമൂലം പണം മുടക്കി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുകയാണ് പ്രദേശവാസികളില്‍ ഭൂരിഭാഗവും.

എരുമേലി പഞ്ചായത്തിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വേനല്‍മഴ കുറച്ച് ആശ്വാസം നല്‍കിയെങ്കിലും വേനല്‍ കനക്കുമ്പോള്‍ ദുരിതം ഏറും. കൊരട്ടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് എരുമേലി ടൗണില്‍ മാത്രമാണ്. പഞ്ചായത്തിലെ മുട്ടപ്പള്ളി, എലിവാലിക്കര, കൊടിത്തോട്ടം, പൊരിയന്‍മല, തമ്പുരാന്‍കുന്ന്, നേര്‍ച്ചപ്പാറ, കനകപ്പലം എന്നീ കോളനി പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ്. മുണ്ടക്കയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴ ചൂടിന്റെ കാഠിന്യം കുറച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം ആരംഭിച്ചപ്പോള്‍ ലഭിച്ച മഴ അനുഗ്രഹമായി മുണ്ടക്കയം നിവാസികള്‍ കാണുന്നു. സമീപ പ്രദേശങ്ങളായ പറത്താനം, വെട്ടുകല്ലാകുഴി, ബ്ലോക്ക് മൗണ്ട്, കൂട്ടിക്കല്‍, ചപ്പാത്ത് കോളനി, പനക്കച്ചിറ എന്നിവിടങ്ങളിലാണ് സാധാരണയായി ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍.

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഉടന്‍ പരിഹാരം കാണുന്നതിന് സൗജന്യ കുടിവെള്ള വിതരണം നടത്തുകയും പ്രഖ്യാപിച്ച പദ്ധതികള്‍ അധികൃതര്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

പുതിയ വാര്‍ത്തകള്‍

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.