Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എപിസിസി സമ്മേളനത്തില്‍ മൂന്ന് നാളികേര വിദഗ്ധര്‍ക്ക് ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 08:39 pm IST
in Business

കൊച്ചി: എപിസിസിയുടെ 51-ാമത് മന്ത്രിതല ഉന്നത സമ്മേളനം നടക്കുമ്പോള്‍ ആതിഥേയ രാജ്യത്തിലെ മൂന്ന് പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. പൊള്ളാച്ചിയിലെ ഒ.വി.ആര്‍. സോമസുന്ദരം (തമിഴ്‌നാട്), ഡോ. കെ.കെ ഹരിദാസ് (കേരളം), സി.ആര്‍. വിജയകുമാര്‍ (കര്‍ണാടക)എന്നിവരാണവര്‍.

മൂവരും ഇന്ത്യയുടെ നാളികേര മേഖലയ്‌ക്ക് അതുല്യമായ സംഭാവനകള്‍ നല്കിയവരും രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുമാണ്. തെങ്ങിനിടയില്‍ ജാതി, കൊക്കോ, കുരുമുളക് എന്നിവ ഇടവിളയായി വളര്‍ത്തി  നാളികേര കൃഷി വന്‍ ലാഭകരമാക്കിയ കൃഷിക്കാരനാണ് പൊള്ളാച്ചി താലൂക്കിലെ ഓടക്കയം സ്വദേശിയായ ഒവിആര്‍ സോമസുന്ദരം.

മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയ സോമസുന്ദരം ഉപരിപഠനത്തിനു പോകാതെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

മരണാന്തര ബഹുമതിയായിട്ടാണ് ഡോ.ഹരിദാസിന് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

നാളികേര മേഖലയില്‍, പ്രത്യേകിച്ച് വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിന് അദ്ദേഹം നല്കിയ മഹത്തായ സംഭാവനയുടെ പേരിലാണ് ഈ പുരസ്‌കാരം. കോഴിക്കോട് ജനിച്ച ഡോ.ഹരിദാസിന്റെ കുടുംബവീട് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ്.

1998 ല്‍  കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. അനേകം അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

നാളികേര വികസന ബോര്‍ഡും അമൃത ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് നടത്തുന്ന വിവിധ ഗവേഷണങ്ങളുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററാണ് ഡോ. ഹരിദാസ്. ഭക്ഷണസാധനങ്ങള്‍ തയാറാക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അതിന് എത്രത്തോളം ഹൃദ്‌രോഗ സാധ്യത ഉണ്ട് എന്നതായിരുന്നു ഗവേഷണം.

സൂര്യകാന്തി എണ്ണയുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹൃദ്‌രോഗികളെ തന്നെയാണ് പഠനവിധേയമാക്കിയത്. വെളിച്ചെണ്ണയും ഹൃദ്‌രോഗവുമായി ഒരു ബന്ധവുമില്ല എന്നതായിരുന്നു പഠനഫലം. പക്ഷെ 2012ല്‍ ഗവേഷണം പൂര്‍ത്തിയാകുന്നതിനും മുമ്പെ ഡോ.ഹരിദാസ് മരിച്ചു. ലോകത്ത് ആദ്യമായാണ് വെളിച്ചെണ്ണയെ കുറിച്ച് ഇത്തരത്തില്‍ ഒരു ഗവേഷണം നടന്നത്.

കര്‍ണാടകത്തിലെ മികച്ച നാളികേര കര്‍ഷകനാണ് വിജയകുമാര്‍. ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഫിലിപ്പീന്‍സില്‍ നിന്ന് പുതിയ ഇനം നെല്‍വിത്തിനങ്ങള്‍ കൊണ്ടു വന്നപ്പോള്‍ രാജ്യത്ത് ആദ്യമായി ഐ.ആര്‍ – 8 എന്ന അത്യുത്പാദന ശേഷിയുള്ള നെല്ല് കൃഷി ചെയ്ത കര്‍ഷകനാണ് വിജയകുമാര്‍.

1997 ല്‍ ബാംഗളൂര്‍ താലൂക്കിലെ കൊളുരുവില്‍ അദ്ദേഹം ഭാഗ്യലക്ഷ്മി ഫാംസ് എന്ന പേരില്‍ 3000 നാളികേര വൃക്ഷങ്ങളുള്ള ഒരു കൃഷിയിടം ഉണ്ടാക്കി. നാളികേരത്തിനൊപ്പം 3000 മാവ്, 1000 സപ്പോട്ട, കാപ്പി, ലിച്ചി, റംബുട്ടാന്‍ തുടങ്ങിയവ ഇടവിളയായും നട്ടു വളര്‍ത്തി. നാളികേര വികസന ബോര്‍ഡ്, വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയുടെ വിവധി സമിതികളില്‍ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.