കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ ആളില്ലാത്തവീടുകളില് മാസങ്ങളായി കവര്‍ച്ചകളും പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കടത്തൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങളും ജനങ്ങളെ ബ്ലാക്ക്മാന് എന്നപേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പോലീസ് നടപടി നിലച്ചതോടെ ജനം ഭീതിയിലാണ്.
പുന്നക്കുളം ദാറുല്‍ റഹ്മത്തില് പരേതനായ ഫത്തറുദ്ദീന്റെ വീട്ടില്‍ നിന്നും അഞ്ചുപവന്‍ സ്വര്‍ണം, 15000 രൂപ, ടവേരകാറിന്റെ താക്കോല്‍, ആര്‍സിബുക്ക്, വിവിധ രേഖകള്‍, പാസ്ബുക്ക് തുടങ്ങിയവ കവര്‍ച്ച ചെയ്തു. രണ്ടുദിവസം മുമ്പ് ഫത്തറുദ്ദീന്റെ ഭാര്യ എറണാകുളത്ത് തഹസില്‍ദാറായി ജോലിനോക്കുന്ന മകളുടെ വീട്ടില്‍ പോയസമയത്താണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ കതക് തുറന്നുകിടക്കുന്നത് കണ്ടത്.
ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ കുലശേഖര പഞ്ചായത്തിന്റെ സമീപപഞ്ചായത്തായ തഴവയില്‍ ബൈക്കുകളില്‍ സഞ്ചരിച്ച് വഴിയാത്രക്കാരെ ശല്യം ചെയ്യുകയും യുവതികളെ അക്രമിക്കുകയും ചെയ്യുന്നത് പതിവാകുന്നു. കുലശേഖരപുരം കടത്തൂരിലും നീലിക്കുളം ഭാഗങ്ങളില്‍ ജനുവരി നാലുമുതല്‍ രാത്രിസമയങ്ങളില്‍ കല്ലേറ് പതിവാകുന്നു. നീലിക്കുളം ഭാഗത്ത് അടുത്തസമയത്ത് ഒരു സംഘം വീട്ടമ്മയെ ദേശീയപാതയില്‍ കാര്‍ കയറ്റി കൊന്ന വയ്യാവീട്ടില്‍ ആളില്ലാതെ അടഞ്ഞുകിടക്കുകയായിരുന്ന ഈ വീട്ടില്‍ അക്രമികള്‍ അടുക്കളയുടെ കതക് തുറന്ന് വിലപ്പിടിപ്പുള്ള രേഖകളും മറ്റ് കവര്‍ന്ന ശേഷം നിരവധി സാധനങ്ങള്‍ തല്ലിതകര്‍ക്കുകയും കതകും ജനലുകളും അടിച്ചുനശിപ്പിക്കുകയും ചെയ്തു. ഈ അക്രമണത്തിലും മോഷണത്തിലും ദുരൂഹതയുണ്ടെന്ന് മരണപ്പെട്ട ഷീലയുടെ ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: