Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആര്‍ദ്ര അഥവാ തിരുവാതിര വ്രതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 07:30 pm IST
in Travel

ധനുമാസത്തിലെ പൂതിരുവാതിരനാള്‍ പരമശിവന്റെ പിറന്നാളാണെന്ന് കരുതപ്പെടുന്നു. അന്ന് നമുക്ക് ഏവര്‍ക്കും മൃത്യുഞ്ജയ മന്ത്രം ”ത്രൈ്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ദ്ധനം, ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്” ജപിച്ച് മൃത്യുഭയം ഇല്ലാതാക്കാം. ഹൈന്ദവതരുണികള്‍ ദീര്‍ഘസുമംഗല്യത്തിനും പതീലാഭത്തിനും വേണ്ടി ആചരിക്കുന്ന ഒരു വ്രതമാണ് ഇത്. കല്യാണം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര സുമംഗലികള്‍ വളരെ കെങ്കേമമായി അതര്‍ഹിക്കുന്ന രീതിക്ക് ആഘോഷിക്കാറുണ്ട്. ഉമാ-മഹേശ്വര പ്രീതികരമാണ് ഈ വ്രതം.

ധര്‍മത്തില്‍ ഉറച്ച് ജീവിക്കുക, അധര്‍മങ്ങള്‍ ചെയ്യാതെ ഇരിക്കുക. ശിവന്റെ വാഹനം കാളയാണ്. കാളക്ക് വൃഷഭം (ഋഷഭം) എന്നും ഋഷഭം എന്നാല്‍ ധര്‍മം എന്നും അര്‍ത്ഥം ഉണ്ട്. ധര്‍മത്തിന്‍ മേലാണ് ഭഗവാന്‍ സ്ഥിതി ചെയ്യുന്നത് എന്ന വസ്തുത പ്രതീകമായി ഋഷിവര്യന്മാര്‍ നമുക്ക് പറഞ്ഞുതന്നപ്പോള്‍ ശിവന്‍ കാളപ്പുറത്ത് സഞ്ചരിക്കുന്നു എന്നായി വ്യാഖ്യാനം. ധര്‍മോ രക്ഷതി രക്ഷിതഃ സുമംഗലികള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ആയു-ആരോഗ്യത്തിനും കന്യകകള്‍ സദ്ഭര്‍തൃലാഭത്തിനും വേണ്ടി ഭയഭക്തി പൂര്‍വം അനുഷ്ഠിക്കുന്ന ഈ തിരുവാതിര വ്രതത്തിന് അമിതമായ പ്രാധാന്യം ഉണ്ട്.

രേവതി മുതല്‍ തിരുവാതിര വരെയുള്ള ദിവസങ്ങളില്‍ അതികാലത്ത് തന്നെ നിത്യവൃത്തികളും സ്‌നാനാദി കര്‍മങ്ങളും കഴിച്ച് വ്രതശുദ്ധിയോടെ ഇരിക്കുക.

മകയിരം നാളില്‍ വൈകിട്ട് എട്ടങ്ങാടി തയ്യാറാക്കുന്നു. കാവത്ത്, കൂര്‍ക്ക, ചേന, നനക്കിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വലിയ ചേമ്പ്, ചെറിയചേമ്പ് എന്ന് ഇങ്ങനെ എട്ട് കിഴങ്ങുകളും നേന്ത്രക്കായും കനലില്‍ ചുട്ട് എടുക്കുന്നു. ഉണങ്ങിയ നാളികേരം, കരിമ്പ്, കദളിപ്പഴം എന്നിവയും അരിഞ്ഞ് വെച്ച കിഴങ്ങുകളും ശര്‍ക്കരപാവും വന്‍പയര്‍ എള്ള്, കടല എന്നിവ വറുത്തതും ചോളപ്പൊടിയും ചേര്‍ത്ത് ഇളക്കണം. ഇതാണ് എട്ടങ്ങാടി. ദേവന്മാര്‍ക്ക് നിവേദിച്ച് പ്രസാദമായി കഴിക്കാം.

എല്ലാ മംഗല്യവതികളായ സ്ത്രീകളും കന്യകകളും ചന്ദനം, ചാന്ത്, കുങ്കുമം എന്നിവ നെറ്റിയില്‍ ചാര്‍ത്തുകയും കണ്ണെഴുതി മൂന്ന് വെറ്റിലകൊണ്ട് ഗണപതി, അര്‍ദ്ധനാരീശ്വരന്‍, അഷ്ടദിക്ക് പാലന്മാര്‍ എന്നിവരെ അര്‍ച്ചന ചെയ്ത് ബാക്കി പൂജാ പത്രം വസിഷ്ഠ മഹര്‍ഷിയുടെ ഭാര്യയും ആകാശത്തില്‍ ജാജ്വല്യ നക്ഷത്രമായി പ്രകാശിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന അരുന്ധതി എന്ന പതിവ്രതാ രത്‌നത്തിനെ സങ്കല്‍പ്പിച്ച് മുകളിലേക്ക് അര്‍ച്ചിക്കുകയും ചെയ്യുന്നു. പിന്നീട് തിരുവാതിരകളി പുലരുന്നതുവരെ കളിക്കുന്നു.

പുലരുമ്പോള്‍ നല്ലപോലെ സ്‌നാനം ചെയ്ത് ക്ഷേത്ര ദര്‍ശനം നടത്തി, തീര്‍ത്ഥം കുടിച്ച് പാരണമീട്ടിയ ശേഷം മാത്രമേ അരിഭക്ഷണം കഴിക്കാവൂ.

തിരുവാതിര അന്ന് കൂവ കുറുക്കിയത്, ഗോതമ്പ്/ചാമ കഞ്ഞി, പുഴുക്ക് എന്നിവ സമൃദ്ധിയായി കഴിക്കുമ്പോള്‍ പുണര്‍തത്തിന്റെ അന്ന് ഭക്ഷണത്തിന്റെ ആവശ്യം വരില്ല. ദൗര്‍ഭാഗ്യം എന്ന് പറയട്ടെ, കൂവപ്പൊടി ചിലപ്പോള്‍ കിട്ടി എന്ന് വരില്ല അതിന്റെ വര്‍ണന കേട്ട് സുഖിച്ചാല്‍ മതി.

തിരുവാതിര ദിവസം പരമശിവന് മഹാന്യാസ പുരസ്സരം 11 ആവര്‍ത്തി രുദ്രാഭിഷേകം വളരെ മഹത്തായതാണ്. ഓരോ ആവര്‍ത്തിക്കും എണ്ണ, പഞ്ചഗവ്യം, പഞ്ചാമൃതം, നെയ്യ്, പാല്‍, തൈര്, തേന്‍, കരിമ്പ് നീര്‍, ചെറുനാരങ്ങാനീര്‍, ഇളനീര്‍, പനിനീര്‍ ഇവ അഭിഷേകം ചെയ്യാം. രുദ്രം ചമകം ജപിക്കുന്നത് കേള്‍ക്കാന്‍ മൃത്യഞ്ജയ രുദ്രത്ത് വളരെ വളരെ സന്തോഷമത്രെ! കൂട്ടത്തില്‍ ചമകജപവും. ഒരു ആവര്‍ത്തി ജപിക്കണം. ശിവന്റെ പിറന്നാള്‍ ഗംഭീരമാക്കാം. തിരുവാതിര നക്ഷത്രത്തിന്റെ ദേവന്‍ മഹാദേവനാണ്. ഇതെല്ലാം വൈദിക രീതി പ്രകാരം ചെയ്താല്‍ തന്നെ ഗാംഭീര്യം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തും.

ഭൂലോകത്ത് ഇരുന്ന് ആഘോഷിക്കണമെങ്കില്‍ രുദ്രാഭിഷേകം വഴിയേ ഭഗവാനേ പ്രീതിപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. വൈകുന്നേരം അത് ചെയ്യാം. ഭഗവാന്‍ വിശ്വേശ്വരനായ മഹാദേവായ ത്രൈ്യംബകായ ത്രിപുരാന്തകായ ത്രികാഗ്നികാലായ കാലാഗ്നി രുദ്രായ നീലകണ്ഠായ മൃത്യുഞ്ജയായ സര്‍വേശ്വരായ സദാശിവായ ശങ്കരായ ശ്രീമന്‍ മഹാദേവായ നമഃ എന്ന് പ്രാര്‍ത്ഥിച്ച് ഉപസംഹരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.