Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിജെപിയുടേത് വിസ്മയിപ്പിക്കുന്ന നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 09:21 pm IST
in Vicharam

29ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടതിനുശേഷം ആദ്യം ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് 1984ലാണ്. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം നടന്ന ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് മൃഗീയ ഭൂരിപക്ഷമായിരുന്നു.

425 സീറ്റ് നേടി കോണ്‍ഗ്രസ് നേതാവ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് ലഭിച്ചത് രണ്ട് സീറ്റ് മാത്രം. ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘം രൂപംകൊണ്ട് ഒരുവര്‍ഷത്തിനകം (1952) നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് ലഭിച്ചതാണ്. പിന്നീടത് പടിപടിയായി ഉയര്‍ത്തിയിട്ടേയുള്ളു.

അന്നത്തേതിനെക്കാള്‍ ബിജെപിയില്‍ അംഗങ്ങളേറുകയും രാജ്യമാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിട്ടും 1984 തെരഞ്ഞെടുപ്പിലെ തോല്‍വി ദയനീയം തന്നെയായിരുന്നു. ഡോ.എ. കെ. പട്ടേല്‍ (ഗുജറാത്ത്), ജംഗറെഡ്ഡി ( ആന്ധ്ര), എന്നിവരാണ് അന്ന് വിജയിച്ച രണ്ടുപേര്‍. തോറ്റവരുടെ കൂട്ടത്തില്‍ അടല്‍ബിഹാരി വാജ്‌പേയി ഉള്‍പ്പെടുന്നു. ഗ്വാളിയോറില്‍ കോണ്‍ഗ്രസ്സിന്റെ മാധവറാവു സിന്ധ്യയോടാണ് വാജ്‌പേയി തോറ്റത്. രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പില്ലെന്ന് പലരും പ്രതീക്ഷിച്ചു. പല നേതാക്കളും അതിനായി ആഗ്രഹിച്ചു.

1989 ലെ തെരഞ്ഞെടുപ്പോടെ ബിജെപിയുടെ ദേശീയകക്ഷി പദവിപോലും നഷ്ടമാകുമെന്നായിരുന്നു അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് തെല്ല് ആഹ്ലാദത്തോടെ പ്രസ്താവിച്ചിരുന്നത്.

മുപ്പതുവര്‍ഷത്തിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നേട്ടം വിസ്മയിപ്പിക്കുന്നത് തന്നെയാണ്. രാജ്യത്തെ ഏറ്റവുംകൂടുതല്‍ ജനപിന്തുണയുള്ള പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ലോക്‌സഭാംഗങ്ങളെ ലഭിച്ചത് ബിജെപിക്കാണ്. അന്നത്തെ രണ്ടില്‍നിന്നുയര്‍ന്ന് 282 സീറ്റായി വളര്‍ന്നു. ഈ കാലയളവിനിടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനും ബിജെപിയുടെ സമുന്നത നേതാവ് അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ വന്ന ഫലത്തോടെ ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പാര്‍ട്ടിയും കൂടിയായിരിക്കുന്നു ഭാരതീയ ജനതാപാര്‍ട്ടി.

ഝാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞതോടെ ബിജെപി എംഎല്‍എമാരുടെ സംഖ്യ 1058 ആയി വര്‍ദ്ധിച്ചു. കോണ്‍ഗ്രസ്സിനാകട്ടെ 949 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ദല്‍ഹി തെരഞ്ഞെടുപ്പുഫലംകൂടി വരുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കുറയുകയും ബിജെപിയുടെ നില കുറേക്കൂടി മെച്ചമാകുകയും ചെയ്യും. ബിജെപി ഉത്തരഭാരതത്തില്‍ അതിന്റെ ശക്തി ഇരട്ടിയാക്കിയെന്നുമാത്രമല്ല പടിഞ്ഞാറന്‍ മേഖലയില്‍ ഭേദപ്പെട്ട നിലവാരത്തിലുമെത്തി. വടക്കുകിഴക്കന്‍ ഭാഗത്തും ദക്ഷിണഭാരതത്തിലും ബിജെപിയുടെ നില ഉയരാന്‍പോവുകയാണ്.

കേരളമാണ് ബിജെപിയെ ജയിപ്പിക്കില്ലെന്ന വാശിയോടെ നോക്കുന്നത്. അത് മാറ്റിമറിക്കാനുള്ള തീവ്രശ്രമം അനിവാര്യമാണ്. കോണ്‍ഗ്രസ്സിനെ പിടിച്ചുനിര്‍ത്തുന്നത് കേരളമാണെന്ന നാണക്കേട് മാറ്റിയേ പറ്റൂ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്രയും വലിയ അധ:പതനം ലോക്‌സഭ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത രണ്ടുവര്‍ഷങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.

130-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി ദയനീയമാണ്. ആറു പതിറ്റാണ്ടോളം ഭാരതം ഭരിച്ച പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിച്ചില്ല. പക്വതയും പാകതയും വിവരവും ദേശീയാംഗീകാരവുമുള്ള ഒരു നേതാവിനെ മുന്നില്‍ നിര്‍ത്താനില്ലാത്ത ദയനീയാവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന ഏററവും വലിയ വെല്ലുവിളി. ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രകടമാക്കിയതും ഭരണ വിരുദ്ധവികാരമാണ്.

ഹരിയാനയിലും മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലും കശ്മീരിലും അതാണ് കണ്ടത്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറെ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് വിരുദ്ധ വികാരം രാജ്യമെമ്പാടും ഉയര്‍ന്നുവരികയാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ലോക്‌സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധവികാരം ഉണ്ടായില്ല.

ജമ്മുവില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നത്. 23 ശതമാനമാണ് അവിടെ ലഭിച്ച വോട്ട്. 25 സീറ്റും നേടാനായി. മൂന്നു വനിതകളില്‍ ഒരു മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. ബിജെപി ദേശീയ പാര്‍ട്ടിപോലും ആകില്ലെന്ന് സ്വപ്‌നം കണ്ട ഇഎംഎസിന്റെ പാര്‍ട്ടി രണ്ടക്കത്തിലെത്തുന്നത്രയെണ്ണം സ്ഥാനാര്‍ത്ഥികളെപ്പോലും ജയിപ്പിക്കാനായില്ല.

ദേശീയപാര്‍ട്ടി എന്ന പദവി സിപിഎമ്മിന് നഷ്ടപ്പെട്ടില്ലെങ്കിലും സാങ്കേതികമായി മാത്രമാണ് അത് നിലനിര്‍ത്തുന്നത്. നെഹ്രുവിന് ശേഷം ഇഎംഎസ് എന്ന സഖാക്കളുടെ മുദ്രാവാക്യം പാകമാകുംമുന്നേതന്നെ കൊഴിഞ്ഞുപോയി. ബിജെപിയുടെ നേട്ടം ലോട്ടറിയടിച്ചതുപോലുള്ളതല്ല.

നിതാന്തജാഗ്രതയോടെ നിരന്തരം പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. മുഴുവന്‍ ജനങ്ങള്‍ക്കും ആശയും ആവേശവും നല്‍കുന്നതാണ് ഈ വിജയം എന്നതില്‍ സംശയമില്ല. 2014 ബിജെപിക്ക് നേട്ടത്തിന്റെ വര്‍ഷമാണ്. അത് ജനങ്ങളുടെ മൊത്തം നേട്ടമായി മാറ്റാനാകണം ഇനിയുള്ള ശ്രമവും ശ്രദ്ധയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.