Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 675-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 07:36 pm IST
in Samskriti

കുന്ദദന്തന്‍ പറഞ്ഞു: ഒരുവനില്‍ സ്മരണയുണ്ടാവുന്നത് പൂര്‍വ്വാനുഭവങ്ങള്‍ അവന്റെ ബോധത്തില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ കഴിയുമ്പോഴാണ്. സൃഷ്ടിയുടെ സമാരംഭത്തില്‍ ആരുടെ സ്മരണകളാണ് ഈ വിശ്വമായി വികസ്വരമായിത്തീര്‍ന്നത്?

മുനി പറഞ്ഞു: “ഒരുവന്‍ തന്റെ മരണത്തെ സ്വപ്‌നം കാണുന്നതുപോലെ എല്ലാം കാണുന്നതിനും അനുഭവിക്കുന്നതിനും പൂര്‍വ്വാനുഭവം വേണമെന്നില്ല. ‘ഞാനിത് മുന്‍പ് കണ്ടിട്ടുണ്ടല്ലോ’ എന്ന തോന്നല്‍ ആവര്‍ത്തിക്കുമ്പോള്‍ അത് സ്മരണയായിത്തീരുന്നു.”

ഒരുവന്റെ ബോധാകാശത്ത് സങ്കല്‍പ്പസൃഷ്ടികള്‍ ഉല്പ്പന്നമാവുമ്പോള്‍ അത് സത്യമോ മിഥ്യയോ എന്നെങ്ങിനെ പറയാനാകും? സ്വപ്‌നം മുതലായ അനുഭവങ്ങള്‍ പോലും ബോധത്തിന്റെ കൃപയാല്‍ അനുഭവമാകുന്നവയാണ്. അപ്പോള്‍പ്പിന്നെ ഈ ശുദ്ധബോധത്തിന് സ്മരണയില്‍ നിന്നെടുത്ത് വിക്ഷേപിച്ചതുപോലെ ഈ വിശ്വത്തെ പ്രത്യക്ഷമാക്കാന്‍ എങ്ങിനെയാണ് സാധിക്കുക?

ദീര്‍ഘനിദ്രയുടെ അന്ത്യത്തില്‍ സ്വപ്‌നം കാണുന്നതുപോലെ അനന്തബോധത്തില്‍ മൂന്നുലോകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ലോകമെന്നു പറയുന്ന വസ്തു ശുദ്ധശൂന്യം മാത്രമാണ്.എന്താണ്, എന്തിലാണ്, എന്തില്‍നിന്നുമാണ് നിലനില്‍ക്കപ്പെടുന്ന വസ്തുക്കളെന്തോ അവയെല്ലാം എല്ലായ്‌പ്പോഴും നിലകൊള്ളുന്നത്?

ഇനി എഴുന്നേല്‍ക്കൂ. ഉചിതകര്‍മ്മങ്ങള്‍ നടക്കട്ടെ. ഞാന്‍ എന്റെ ധ്യാനസപര്യ തുടരാന്‍ പോവുന്നു. ധ്യാനത്തിന്റെ അഭാവത്തില്‍ ദുഃഖവുമായുള്ള സമ്പര്‍ക്കത്തിനു സാധ്യതയുണ്ട്.

കുന്ദദന്തന്‍ പറഞ്ഞു: ഇത്രയും പറഞ്ഞു മുനി കണ്ണുകളടച്ചു ധ്യാനനിമഗ്‌നനായി. അദ്ദേഹത്തിന്റെ പ്രാണവായുവും മനസ്സും ക്രമേണ മന്ദഗതിയിലായി നിശ്ചലമായിത്തീര്‍ന്നു. വരച്ചുവെച്ച ചിത്രമെന്നപോലെ അദ്ദേഹമവിടെ നിലകൊണ്ടു. ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഞങ്ങളെ കേട്ടില്ല. അദ്ദേഹത്തെ പിരിയാന്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടായിരുന്നു.

അവിടം വിട്ടു ഞങ്ങള്‍ സാവധാനം വീട്ടിലെത്തി. അപ്പോള്‍ മറ്റ് ഏഴു സഹോദരന്മാരുടേയും ദേഹവിയോഗം കഴിഞ്ഞിരുന്നു. എന്റെ സുഹൃത്തായ എട്ടാമന്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.

കുറച്ചു കഴിഞ്ഞ് അദ്ദേഹവും മരിച്ചു. ഞാന്‍ ദുഖിതനായി വീണ്ടും കദംബവൃക്ഷച്ചുവട്ടിലെ മുനിയെ സമീപിച്ചു. അദ്ദേഹം സമാധിയിലായിരുന്നു. മൂന്നുമാസക്കാലം അവിടെ കാത്തുനിന്നപ്പോഴാണ് അദ്ദേഹം കണ്ണ് തുറന്നത്.

എന്റെ പ്രാര്‍ത്ഥനയ്‌ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു: ഞാന്‍ ധ്യാനത്തിലും സമാധിയിലും പൂര്‍ണ്ണമായും സമര്‍പ്പിതനാണ്. ഒരു നിമിഷംപോലും അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എനിക്കാവില്ല. സത്യം സുവിദിതമാകണമെങ്കില്‍ അത് വീണ്ടും വീണ്ടും കേള്‍ക്കണം, ആയത് ആവര്‍ത്തിച്ച് ധ്യാനിച്ചുറപ്പിക്കുകയും വേണം.

എന്താണ് നീ ചെയ്യേണ്ടതെന്ന് ഞാന്‍ പറയാം. നീ അയോദ്ധ്യയിലേയ്‌ക്ക് പോവുക. അവിടെ ദശരഥന്‍ എന്നുപേരായ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെ പുത്രനാണ് രാമന്‍. രാജഗുരുവായ വസിഷ്ഠന്‍ അവിടെ രാജസഭയില്‍ ആത്മജ്ഞാന സംബന്ധിയായ ഒരു പ്രഭാഷണം ചെയ്യുന്നുണ്ട്. അത് പോയി കേള്‍ക്കുക. നിനക്ക് പരമപ്രശാന്തി കൈവരും.

ഇത്രയും പറഞ്ഞു മഹര്‍ഷി വീണ്ടും സമാധിയിലേയ്‌ക്ക് മടങ്ങി. അങ്ങിനെയാണ് ഞാന്‍ ഇവിടെ വരാനിടയായത്.

രാമന്‍ ചോദിച്ചു: ആ കുന്ദദന്തന്‍ ഇതാ ഇവിടെ എന്റെയടുക്കല്‍ ഇരിക്കുന്നു.! മോക്ഷപ്രദായിയായ ഈ പ്രഭാഷണം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാല്‍ അദ്ദേഹത്തിലെ സംശയങ്ങള്‍ ഇല്ലാതായിരിക്കുന്നു !.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.