Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാര്‍വതിമില്‍; നവീകരണ പ്രതീക്ഷയില്‍ തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 09:29 pm IST
in Kollam

കൊല്ലം: പാര്‍വതിമില്ലിന്റെ നവീകരണപരിശ്രമങ്ങളെ തുരങ്കം വെക്കാനുള്ള ആസൂത്രിത നീക്കമാണ് മെഡിക്കല്‍കോളേജിനായി കൊല്ലത്തുയരുന്ന മുറവിളിയെന്ന് ആരോപണമുയരുന്നു. കൊല്ലത്തിന്റെ വ്യവസായിക പുരോഗതിയുടെ നട്ടെല്ലായിരുന്ന നഗരമധ്യത്തിലെ പാര്‍വതിമില്‍ ഏറ്റെടുത്ത് അവിടെത്തന്നെ മെഡിക്കല്‍കോളേജ് സ്ഥാപിക്കണമെന്നാണ് എംപിയും എംഎല്‍എയുമടക്കമുള്ള ജനപ്രതിനിധികളും മുന്‍നിര രാഷ്‌ട്രീയപാര്‍ട്ടികള്‍ മുതല്‍ കടലാസ് സംഘടനകള്‍ വരെയുള്ളവരും ആവശ്യമുന്നയിക്കുന്നത്.

പാര്‍വതിമില്ലിന്റെ ഭൂമി മെഡിക്കല്‍കോളേജിനായി കൈമാറണമെന്ന മന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രസ്താവന കൂടിയായപ്പോള്‍ പ്രതീക്ഷ നശിക്കുന്നത് നഗരസമൃദ്ധിയുടെ അടയാളമായിരുന്ന പഴയകാല തൊഴിലാളികളുടേതാണ്.

മില്ലിന്റെ ശവമടക്കിന് കാത്ത് നഗരത്തിലെ സമരത്തൊഴിലാളികളും രാഷ്‌ട്രീയ സംഘടനകളും മുറവിളി കൂട്ടുമ്പോള്‍ മില്‍ നവീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണവര്‍. പരമ്പരാഗത വ്യവസായങ്ങളോടുള്ള മോദിസര്‍ക്കാരിന്റെ നിലപാടുകളും മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രോജക്ട് അടക്കമുള്ള വ്യവസായ അനുകൂല നിലപാടുകളും പാര്‍വതിമില്ലിന്റെ പുനര്‍ജനിക്ക് വഴിയൊരുക്കുമെന്നതാണ് തങ്ങളുടെ വിശ്വാസമെന്ന് അവര്‍ പറയുന്നു. അതേസമയം ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി മാറിയ അഷ്ടമുടിക്കായലിന്റെ സര്‍വനാശത്തിനുള്ള വഴിയാണ് മെഡിക്കല്‍കോളേജെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എഡി കോട്ടണ്‍മില്‍ എന്നറിയപ്പെട്ടിരുന്ന പാര്‍വതി മില്‍ 1884ല്‍ രാജ‘രണകാലത്ത് വിശാഖം തിരുനാള്‍ മഹാരാജാവ് തുടക്കം കുറിച്ചതാണ്. 128 വര്‍ഷം പഴക്കമുള്ള പാര്‍വതിമില്‍ ഇപ്പോള്‍ നിശ്ചലമായ നിലയിലാണ്. കോടികള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ കമ്പനിക്കുള്ളില്‍ തുരുമ്പെടുത്ത് നശിച്ചു. മിക്കവാറും ആക്രിവിലയക്ക് കൊടുത്ത് കാശാക്കി. മില്‍ അടച്ചു പൂട്ടാനുള്ള നാഷണല്‍ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ രണ്ട് വര്‍ഷം മുമ്പ് സമരരംഗത്ത് നിന്നിരുന്ന ഇപ്പോഴത്തെ എംപി എന്‍.കെ. പ്രേമചന്ദ്രനും മെഡിക്കല്‍കോളേജിനു വേണ്ടിയാണ് സംസാരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് 16.49 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മില്ലിന്റെ സ്ഥലം ഏതുവിധേനയും കൈക്കലാക്കുവാന്‍ ശ്രമിക്കുന്ന ഭൂമാഫിയയുടെ കരങ്ങളാണ് അടച്ചുപൂട്ടല്‍നീക്കത്തിനുപിന്നിലെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. മുംബൈയിലും മറ്റും പരീക്ഷിച്ചു വിജയിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊല്ലത്ത് ആവര്‍ത്തിക്കാനുള്ള നീക്കമായി പാര്‍വതിമില്ലിനെതിരായ നിലപാടുകളെ കണ്ടാല്‍ കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു അന്ന് പ്രേമചന്ദ്രനടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണപാക്കേജില്‍ സംസ്ഥാനത്തെ മറ്റ് നാല് മില്ലുകളും ഉള്‍പ്പെട്ടപ്പോള്‍ ഒഴിവാക്കപ്പെട്ടത് പാര്‍വതിമില്‍ മാത്രമാണ്. വിജയമോഹിനി, കേരളലക്ഷ്മി, അളഗപ്പ തുടങ്ങിയവയെല്ലാം ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. നാഷണല്‍ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ മില്ലുകളിലും ശമ്പള വര്‍ധന നടപ്പാക്കിയപ്പോള്‍ പതിനാറ് വര്‍ഷമായി പാര്‍വതിമില്ലിലെ തൊഴിലാളികള്‍ക്ക് ഒരു രൂപയുടെ ശമ്പള പരിഷ്‌കരണം പോലും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1998ലും പാര്‍വതിമില്‍ അടച്ചു പൂട്ടാന്‍ നീക്കം നടത്തിയപ്പോള്‍ യൂണിയനുകളുടെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന് മില്‍ പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നു. മില്ലിന്റെ പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായാണ് 2008 ഡിസംബര്‍ മുതല്‍ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

സ്വകാര്യമേഖലയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തില്‍ മില്‍ പുനരുദ്ധരിക്കാനുള്ള നീക്കത്തെ എല്ലാ യൂണിയനുകളും എതിര്‍ത്തിരുന്നു. മാനേജ്‌മെന്റിന്റെ സ്വകാര്യവല്‍ക്കരണ നീക്കം നടക്കാതെ വന്ന സാഹചര്യത്തിലാണ് മില്‍ എന്നെന്നേയ്‌ക്കുമായി അടച്ചുപൂട്ടാനുള്ള നീക്കം ശക്തമാകുന്നത്. എന്‍ടിസി മാനേജ്‌മെന്റുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. മില്‍ നവീകരിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്താമെന്ന് എന്‍ടിസി മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ് നിലനില്‍ക്കെയാണ് ഇപ്പോള്‍ ആവശ്യക്കാര്‍തന്നെ മില്ലിനെതിരെ രംഗത്തുവരുന്നത്.

2007ല്‍ 360 തൊഴിലാളികളാണ് വിആര്‍എസ് എടുത്ത് തൊഴില്‍ മതിയാക്കിയത്. പാര്‍വതിമില്ലില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 94 തൊഴിലാളികളാണ്. നേരത്തെ തൊഴിലാളികളോട് തിരുവനന്തപുരത്തെ വിജയമോഹിനി മില്ലില്‍ പോയി ജോലിചെയ്യാന്‍ എന്‍ടിസി മാനേജ്‌മെന്റ് നല്‍കിയ നിര്‍ദേശം വിവാദമായിരുന്നു. അവരില്‍ പകുതിയോളം പേരും വിആര്‍എസ് പാക്കേജ് പുതുക്കിയാല്‍ തൊഴില്‍ മതിയാക്കാമെന്ന മാനസികാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.