Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാര്‍വതിമില്‍; നവീകരണ പ്രതീക്ഷയില്‍ തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 09:29 pm IST
in Kollam

കൊല്ലം: പാര്‍വതിമില്ലിന്റെ നവീകരണപരിശ്രമങ്ങളെ തുരങ്കം വെക്കാനുള്ള ആസൂത്രിത നീക്കമാണ് മെഡിക്കല്‍കോളേജിനായി കൊല്ലത്തുയരുന്ന മുറവിളിയെന്ന് ആരോപണമുയരുന്നു. കൊല്ലത്തിന്റെ വ്യവസായിക പുരോഗതിയുടെ നട്ടെല്ലായിരുന്ന നഗരമധ്യത്തിലെ പാര്‍വതിമില്‍ ഏറ്റെടുത്ത് അവിടെത്തന്നെ മെഡിക്കല്‍കോളേജ് സ്ഥാപിക്കണമെന്നാണ് എംപിയും എംഎല്‍എയുമടക്കമുള്ള ജനപ്രതിനിധികളും മുന്‍നിര രാഷ്‌ട്രീയപാര്‍ട്ടികള്‍ മുതല്‍ കടലാസ് സംഘടനകള്‍ വരെയുള്ളവരും ആവശ്യമുന്നയിക്കുന്നത്.

പാര്‍വതിമില്ലിന്റെ ഭൂമി മെഡിക്കല്‍കോളേജിനായി കൈമാറണമെന്ന മന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രസ്താവന കൂടിയായപ്പോള്‍ പ്രതീക്ഷ നശിക്കുന്നത് നഗരസമൃദ്ധിയുടെ അടയാളമായിരുന്ന പഴയകാല തൊഴിലാളികളുടേതാണ്.

മില്ലിന്റെ ശവമടക്കിന് കാത്ത് നഗരത്തിലെ സമരത്തൊഴിലാളികളും രാഷ്‌ട്രീയ സംഘടനകളും മുറവിളി കൂട്ടുമ്പോള്‍ മില്‍ നവീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണവര്‍. പരമ്പരാഗത വ്യവസായങ്ങളോടുള്ള മോദിസര്‍ക്കാരിന്റെ നിലപാടുകളും മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രോജക്ട് അടക്കമുള്ള വ്യവസായ അനുകൂല നിലപാടുകളും പാര്‍വതിമില്ലിന്റെ പുനര്‍ജനിക്ക് വഴിയൊരുക്കുമെന്നതാണ് തങ്ങളുടെ വിശ്വാസമെന്ന് അവര്‍ പറയുന്നു. അതേസമയം ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി മാറിയ അഷ്ടമുടിക്കായലിന്റെ സര്‍വനാശത്തിനുള്ള വഴിയാണ് മെഡിക്കല്‍കോളേജെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എഡി കോട്ടണ്‍മില്‍ എന്നറിയപ്പെട്ടിരുന്ന പാര്‍വതി മില്‍ 1884ല്‍ രാജ‘രണകാലത്ത് വിശാഖം തിരുനാള്‍ മഹാരാജാവ് തുടക്കം കുറിച്ചതാണ്. 128 വര്‍ഷം പഴക്കമുള്ള പാര്‍വതിമില്‍ ഇപ്പോള്‍ നിശ്ചലമായ നിലയിലാണ്. കോടികള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ കമ്പനിക്കുള്ളില്‍ തുരുമ്പെടുത്ത് നശിച്ചു. മിക്കവാറും ആക്രിവിലയക്ക് കൊടുത്ത് കാശാക്കി. മില്‍ അടച്ചു പൂട്ടാനുള്ള നാഷണല്‍ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ രണ്ട് വര്‍ഷം മുമ്പ് സമരരംഗത്ത് നിന്നിരുന്ന ഇപ്പോഴത്തെ എംപി എന്‍.കെ. പ്രേമചന്ദ്രനും മെഡിക്കല്‍കോളേജിനു വേണ്ടിയാണ് സംസാരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് 16.49 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മില്ലിന്റെ സ്ഥലം ഏതുവിധേനയും കൈക്കലാക്കുവാന്‍ ശ്രമിക്കുന്ന ഭൂമാഫിയയുടെ കരങ്ങളാണ് അടച്ചുപൂട്ടല്‍നീക്കത്തിനുപിന്നിലെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. മുംബൈയിലും മറ്റും പരീക്ഷിച്ചു വിജയിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊല്ലത്ത് ആവര്‍ത്തിക്കാനുള്ള നീക്കമായി പാര്‍വതിമില്ലിനെതിരായ നിലപാടുകളെ കണ്ടാല്‍ കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു അന്ന് പ്രേമചന്ദ്രനടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണപാക്കേജില്‍ സംസ്ഥാനത്തെ മറ്റ് നാല് മില്ലുകളും ഉള്‍പ്പെട്ടപ്പോള്‍ ഒഴിവാക്കപ്പെട്ടത് പാര്‍വതിമില്‍ മാത്രമാണ്. വിജയമോഹിനി, കേരളലക്ഷ്മി, അളഗപ്പ തുടങ്ങിയവയെല്ലാം ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. നാഷണല്‍ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ മില്ലുകളിലും ശമ്പള വര്‍ധന നടപ്പാക്കിയപ്പോള്‍ പതിനാറ് വര്‍ഷമായി പാര്‍വതിമില്ലിലെ തൊഴിലാളികള്‍ക്ക് ഒരു രൂപയുടെ ശമ്പള പരിഷ്‌കരണം പോലും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1998ലും പാര്‍വതിമില്‍ അടച്ചു പൂട്ടാന്‍ നീക്കം നടത്തിയപ്പോള്‍ യൂണിയനുകളുടെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന് മില്‍ പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നു. മില്ലിന്റെ പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായാണ് 2008 ഡിസംബര്‍ മുതല്‍ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

സ്വകാര്യമേഖലയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തില്‍ മില്‍ പുനരുദ്ധരിക്കാനുള്ള നീക്കത്തെ എല്ലാ യൂണിയനുകളും എതിര്‍ത്തിരുന്നു. മാനേജ്‌മെന്റിന്റെ സ്വകാര്യവല്‍ക്കരണ നീക്കം നടക്കാതെ വന്ന സാഹചര്യത്തിലാണ് മില്‍ എന്നെന്നേയ്‌ക്കുമായി അടച്ചുപൂട്ടാനുള്ള നീക്കം ശക്തമാകുന്നത്. എന്‍ടിസി മാനേജ്‌മെന്റുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. മില്‍ നവീകരിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്താമെന്ന് എന്‍ടിസി മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ് നിലനില്‍ക്കെയാണ് ഇപ്പോള്‍ ആവശ്യക്കാര്‍തന്നെ മില്ലിനെതിരെ രംഗത്തുവരുന്നത്.

2007ല്‍ 360 തൊഴിലാളികളാണ് വിആര്‍എസ് എടുത്ത് തൊഴില്‍ മതിയാക്കിയത്. പാര്‍വതിമില്ലില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 94 തൊഴിലാളികളാണ്. നേരത്തെ തൊഴിലാളികളോട് തിരുവനന്തപുരത്തെ വിജയമോഹിനി മില്ലില്‍ പോയി ജോലിചെയ്യാന്‍ എന്‍ടിസി മാനേജ്‌മെന്റ് നല്‍കിയ നിര്‍ദേശം വിവാദമായിരുന്നു. അവരില്‍ പകുതിയോളം പേരും വിആര്‍എസ് പാക്കേജ് പുതുക്കിയാല്‍ തൊഴില്‍ മതിയാക്കാമെന്ന മാനസികാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.