Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അമ്പാടിമുക്കിലെ സംഘപരിവാര്‍ തിരിച്ചു വരവ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനേറ്റ കനത്ത തിരിച്ചടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 12:21 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ നിന്നും ഏതാനും മാസം മുമ്പ് ചില തല്‍പ്പര കക്ഷികളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുളള ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് പോയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇന്നലെ തിരിച്ച് മാതൃ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയായി മാറി.

ജില്ലാ സെക്രട്ടറി ജയരാജന്‍ നേരിട്ടായിരുന്നു അമ്പാടിമുക്കിലെ ബ്ലേഡ് മാഫിയാ ബന്ധമുളള ഒരു വ്യക്തിയെ മുന്‍നിര്‍ത്തി അയാളുടെ വ്യക്തി താല്‍പര്യം സംരക്ഷിക്കാന്‍ നാമ മാത്രമായ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മിലേക്കെത്തിക്കാന്‍ പ്രവര്‍ത്തിച്ചത്. തെറ്റ് തിരിച്ചറിഞ്ഞ് ഇവര്‍ ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കകത്ത് വരും ദിനങ്ങളില്‍ പടയൊരുക്കം ശക്തമാകും.

ബിജെപി പ്രവര്‍ത്തകരെ കൂടെ കൂട്ടിയ ഘട്ടത്തില്‍ തന്നെ ജയരാജനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച് ദേശീയ നേതൃത്വത്തിനു വരെ പരാതി നല്‍കുകയും ഇവര്‍ ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാര്‍ സംഘടനകളിലേക്ക് തിരിച്ചു പോകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാനൂരിലെത്തി ബിജെപിയില്‍ നിന്നും രാജിവെച്ച് വന്ന 2000 പേരെ സ്വീകരിക്കുന്നുവെന്നവകാശപ്പെട്ട് പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇക്കൂട്ടത്തില്‍ പിണറായി മാലയിട്ട് സ്വീകരിച്ചവരാണ് ഇന്നലെ മാതൃ സംഘടനയായ ബിജെപിയില്‍ തിരിച്ചെത്തിയത്.എന്നാല്‍ സ്വര്‍ത്ഥ താല്‍പര്യങ്ങളുടെ പേരില്‍ എ.അശോകനടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു അന്ന് ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് പോയത്.ബിജെപി വിട്ടവരെന്ന് സിപിഎം ജില്ലാ സെക്രട്ടറി അവകാശപ്പെട്ടവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബിജെപി വെല്ലുവിളിച്ചിരുന്നുവെങ്കിലും ജയരാജന് പേരു വെളിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും നാളുകളായി സിപിഎം വിട്ട് നിരവധി പേരാണ് സംഘപരിവാര്‍ സംഘടനകളിലേക്കെത്തിയത്.

ഇവരുടെ പേരു വിവരങ്ങള്‍ പത്രസമ്മേളനം വിളിച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അമ്പാടിമുക്കില്‍ നിന്ന് സിപിഎമ്മിലേക്ക് പോയവര്‍ സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച ശേഷം സിപിഎമ്മിന്റെ ബാനറില്‍ ഗണേശോത്സവവും ശ്രീകൃഷണ ജയന്തിയും ആഘോഷിച്ചിരുന്നു. ഇതിന്റെ പേരില്‍ എന്നും വിശ്വാസത്തെ എതിര്‍ത്ത ചില സിപിഎം നേതാക്കളുടേയും ജില്ലയിലെ ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെയും ശക്തമായ എതിര്‍പ്പ് ജില്ലാ സെക്രട്ടറിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ഉയര്‍ന്നിരുന്നു.

അന്നു തൊട്ടേ പാര്‍ട്ടിയുടെ കണ്ണൂരിലെ നേതാക്കളുള്‍പ്പെടുന്ന ഔദ്യോഗിക നേതൃത്വത്തിനെതിരെ സിപിഎം അണികള്‍ക്കിടയില്‍ നിന്നും ചില നേതാക്കളില്‍ നിന്നും ഉയര്‍ന്ന ശക്തമായ പ്രതിഷേധം അമ്പാടി മുക്കിലെ പുതിയ സംഭവ വികാസത്തോടെ കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരെ കൂടെ കൂട്ടിയെന്ന പഴി സ്വയം കേള്‍ക്കേണ്ടി വരികയും എന്നാല്‍ ഇത്തരക്കാരെ കൊണ്ട് പാര്‍ട്ടിക്കൊരു കാര്യവും ഇല്ലാതാവുകയും ഇവര്‍ മാതൃ സംഘടനയിലേക്ക് തിരിച്ചു പോയതും സിപിഎമ്മിന് കനത്ത വില്‍കേണ്ട സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നത്.

ബ്ലേഡ് മാഫിയാ ബന്ധമുളള ചിലര്‍ സംരക്ഷണം ലഭിക്കുന്നതിനായി പാര്‍ട്ടിയിലേക്ക് വരികയും അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും ഒടുവില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് തിരികെ പോവുകയും ചെയ്ത സംഭവം പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി മുന്‍ കയ്യെടുത്തു നടത്തി ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെയ്‌ക്കുമെന്നുറപ്പാണ്.

ഒരു കാലത്ത് ബദ്ധ ശത്രുവായിരുന്ന ,25 വര്‍ഷക്കാലം വിടാതെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമം നടത്തിയ, അഞ്ച് സഖാക്കളുടെ മരണത്തിന് വഴിയൊരുക്കിയ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയെന്നും കൊലയാളിയെന്നും നരഭോജിയെന്നും വിളിച്ചു നടന്ന എം.വി.രാഘവനേ മരണാന്തരം സ്തുതിക്കുകയും സിഎംപിയിലെ ഒരു വിഭാഗത്തെ കൂടെ കൂട്ടി നടക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള ജില്ലയിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വരുന്നതിനിടയില്‍ അമ്പാടി മുക്കിലുണ്ടായിരിക്കുന്ന പുതിയ സംഭവ വികാസങ്ങളും നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.

ജില്ലയിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ നിന്നും നേതാക്കളുടെ ധാര്‍ഷ്ട്യത്തിന്റെയും ഏകാധിപത്യ പ്രവണതകളുടേയും തെറ്റായ പ്രവര്‍ത്തികളുടെയും ഫലമായി ദിനം പ്രതി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കേ ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയതിനെതിരേയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുന്നതിനെതിരെയും പൊതു സമൂത്തിനിടയിലും സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.