കൊച്ചി : ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും ശബരിമല തീര്‍ത്ഥാടനവും കണക്കിലെടുത്ത് ജില്ലയിലെ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. 17 ഹോട്ടല്‍, 2 ബേക്കറി ഉള്‍പ്പടെ 19 സ്ഥാപനങ്ങള്‍ വിവിധ ആരോഗ്യ ശുചിത്വ കാരണങ്ങളാല്‍ അടച്ചു പൂട്ടി. 84 പഞ്ചായത്തുകളിലും 11 മുനിസിപ്പാലിറ്റികളിലും ഒരേ സമയം 88 സ്ക്വാഡുകള്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തി.
228ഹോട്ടല്‍ , 15 കൂള്‍ബാര്‍ , 44 ബേക്കറി, 7 കാറ്ററിംഗ് സെന്ററുകള്‍ , 8 സോഡാ ഫാക്ടറികള്‍ , 6 കാന്റീനുകള്‍, 8 മറ്റു ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെ 316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
489 ഹോട്ടല്‍, 136 കൂള്‍ബാര്‍ , 260 ബേക്കറി, 42 കാറ്ററിംഗ് സെന്ററുകള്‍ , 28 സോഡ ഫാക്ടറികള്‍ , 19 കാന്റീനുകള്‍ , 104 മറ്റു ഭക്ഷണ ശാലകള്‍ തുടങ്ങി ആകെ 1078 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു.
മോശമായ സാഹചര്യത്തില്‍ പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ല , കൊതുക് വളരാനുള്ള സാദ്ധ്യതകള്‍, സുരക്ഷിതമല്ലാത്ത കുടിവെള്ളം എന്നീക്കാരണങ്ങളാല്‍ അടിയന്തിരമായി ന്യൂനതകള്‍ പരിഹരിക്കുന്നതിന് 316 നിയമപരമായ നോട്ടീസ് നല്‍കുകയും ഗുരുതര പ്രശ്നങ്ങള്‍ ഉള്ള 19 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിക്കുകയും ചെയ്തു.
അഡീ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ (ആരോഗ്യം) ഡോ: കെ.സുഹിത, ഡോ: വി ജയശ്രീ , ഡോ:വി.എസ്. ഡാലിയ, ഡോ: ശാന്തകുമാരി, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. വിജയകുമാര്‍ ‘സേഫ് കേരള’ സെല്ലിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എം. സക്കീര്‍ , കെ.എം. ഷെരീഫ് , കെ.ഡി. ദീപക് എന്നിവരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഹാഷിം, വിപിന്‍ , അനീഷ്, തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: