ചില വാര്‍ത്തകള്‍ നമ്മളെ കണ്ടമാനം ചിന്തിപ്പിക്കും. പ്രത്യേകിച്ചും സദാചാരപ്പോലീസും ലൈംഗികസ്വാതന്ത്ര്യവും സ്ത്രീപുരുഷബന്ധവുമൊക്കെ വിശപ്പിനേക്കാള്‍ വലുതായി കത്തിനില്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍. ചുംബനസമരം തന്നെ, എന്തുകൊണ്ടാണെന്നറിഞ്ഞുകൂടാ, സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രതിഷേധമായും വ്യാഖ്യാനികപ്പെടുകയുണ്ടായല്ലോ! ആദ്യം പറഞ്ഞതിലേക്കു വരാം, എന്റെ ചിന്തകളെ കാടുകയറ്റിയ ഒരു വാര്‍ത്ത- എറണാകുളം ജില്ലയിലെ ഒരു മുസ്ലിം കോളേജില്‍ പഠിക്കുന്ന സുന്ദരിയായ പതിനെട്ടുകാരി ഹിന്ദുപെണ്‍കുട്ടി. എന്തോ കാണണത്താല് (?) പഠിത്തം മുടക്കി വീട്ടിലിരിക്കുകയായിരുന്നുവത്രെ.
ഒരു ദിവസം അച്ഛനും അമ്മയും പണിക്കു പോയിക്കഴിഞ്ഞ് ആരുമില്ലാത്ത സന്ദര്‍ഭത്തില്‍, കാമുകനെന്നു പത്രക്കാര് പറയുന്ന സഹപാഠിയായ മുസ്ലിം യുവാവും സുഹൃത്തും അവരുടെ കാറില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നു. ഒന്നര മണിക്കൂറിനുശേഷം ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ യുവാക്കള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കുട്ടി മരിക്കുന്നു. വീട്ടുകാര്‍ക്ക് പരാതിയില്ല. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിട്ടുണ്ടത്രേ. പോലീസ് യുവാക്കളെ ചോദ്യംചെയ്തു വിട്ടയച്ചുവെന്നും ദുരൂഹമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് ഒരു പത്രം വാര്‍ത്ത അവസാനിപ്പിക്കുന്നത്.
ജിഹാദ് മണക്കുന്ന ഈ വാര്‍ത്ത എന്നിലെ വായനക്കാരനെ കാടുകയറ്റി…ചിന്തകളെ കാട്ടില്‍നിന്ന് നാട്ടിലേക്കിറക്കാന്‍ വേണ്ടിയാണ് പത്രസുഹൃത്തിനെ സമീപിച്ചത്. ചുംബനസമരത്തെ അനുകൂലിച്ച് പുരോഗമന സ്ത്രീപക്ഷക്കാര്‍ നടത്തിയ സെമിനാറിലെ വിപ്ലവവനിതയുടെ ഉജ്വലമായ വാഗ്വിലാസങ്ങള്‍ ഇ-മെയിലായി പത്രമാപ്പീസിലേക്കയക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഞാന്‍ ചോദിച്ചു-”റിപ്പോര്‍ട്ടിങിന്റെ രീതികൊണ്ടുണ്ടായതാണോ, അതോ സംഭവത്തില്ത്തന്നെ ദുരൂഹതയുണ്ടോ?”
”അറിഞ്ഞിടത്തോളം സാഹചര്യങ്ങളില്‍ ദുരൂഹതയുണ്ട്.”
”കേസ്?”
”വോട്ടുബാങ്കുള്ള സംഘടിതമതസ്ഥരായ സമ്പന്നരുടെ മക്കളല്ലേ അപ്പുറത്ത്….”
”ചുംബനക്കൂട്ടായ്മക്കാരാരെങ്കിലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോ?”
”അവരോ….! തരത്തിന് കിട്ടിയാല്‍ തേന്കുടിക്കാന് നടക്കുന്ന വണ്ടുകളല്ലേ? ഇത്തരം വേഴ്ചാസംഘങ്ങള് നടത്തുന്ന ലൈംഗികകൂട്ടായ്മകളാണ് ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച് കുഴിയില്‍ വീഴ്ത്തുന്നത്.”
”സ്ത്രീപക്ഷവാദികളോ?”
”യുവമോര്ച്ചക്കാരിടപെട്ടാല് അതിനെതിരെ ഉറഞ്ഞുതുള്ളിയേക്കാം..”
ഒരുപാഠംപോലുമാകാതെ പോയതുപോയി! നമ്മള് ഹിന്ദുക്കളുടെ ഗതികേടോര്‍ത്ത്, അടുത്ത വാര്‍ത്തയും കാത്ത് ഞാനിരിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: