Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 10:18 pm IST
in Vicharam

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്താരാഷ്‌ട്ര തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്നത് ഏറെ അനുഗ്രഹമാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഒന്‍പത് രൂപയോളം ഇതുമൂലം കുറവു വന്നു.

തത്തുല്യമായി ഡീസല്‍ വിലയിലും കുറവുണ്ടായി. അതിന്റെ ആനുകൂല്യം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കരുതെന്ന വാശിയിലാണ് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് മുന്നണി. വില്‍പനനികുതി രണ്ടുതവണ വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് കേന്ദ്രം നല്‍കിയ ആനുകൂല്യം കേരളസര്‍ക്കാര്‍ തട്ടിപ്പറിച്ചത്.

ഏറ്റവും ഒടുവില്‍ കൂട്ടിയ വില്‍പനനികുതി മൂലം പെട്രോള്‍ ലിറ്ററിന് 67 പൈസയും ഡീസലിന് 47 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. അതോടെ സംസ്ഥാനത്ത് പെട്രോളിന്റെ വില്‍പന നികുതി 28.72 ശതമാനവും ഡീസലിന്റെ നികുതി 22.07 ശതമാനവുമായി സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്.

വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് സഹായകമായ സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍  പിച്ചച്ചട്ടിയില്‍ നിന്നും കൈയ്യിട്ട് വാരുന്ന സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. പിടിപ്പുകേടും ദുര്‍വ്യയവും കെടുകാര്യസ്ഥതയുംമൂലം കേരളം ഇന്ന് കുത്തുപാളയെടുത്തിരിക്കുകയാണ്.

ധനകാര്യമന്ത്രിക്ക് നാണക്കേടുകൊണ്ടു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ബാര്‍ കോഴ ആരോപണം മാത്രമല്ല പുതിയ പുതിയ അഴിമതി കഥകളും ധനമന്ത്രിക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഭരണം നന്നാക്കാനല്ല കെ.എം. മാണിയെ രക്ഷിക്കാനാണ് ആദര്‍ശധീരന്മാരെന്ന് അവകാശപ്പെടുന്ന ഭരണക്കാര്‍പോലും പാടുപെടുന്നത്. കടംവാങ്ങി കടംവാങ്ങി മുടിഞ്ഞു. നേരത്തെ വാങ്ങിയ കടത്തിന് പലിശ കൊടുക്കാന്‍ പുതിയ കടം കണ്ടെത്താന്‍ നെട്ടോട്ടമോടേണ്ടിവരുന്നു.

സാമ്പത്തികവര്‍ഷം തീരാന്‍ മൂന്നു നാലുമാസം മാത്രം ബാക്കിയിരിക്കെ പണമില്ലാതെ നട്ടം തിരിയുന്ന സര്‍ക്കാരിന് നക്കാപ്പിച്ചയാണെങ്കില്‍പ്പോലും എണ്ണവിലയിലെ തീരുവയെ ആശ്രയിക്കുന്നത് കഷ്ടമാണ്. ജനങ്ങളെ ആകെ അത് പ്രതികൂലമായി ബാധിക്കുകയാണ്. എണ്ണവിലയിടിവില്‍ ആശ്വാസം ലഭിക്കേണ്ട മലയാളികള്‍ക്ക് ഇരുട്ടടിയാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ഇത് കണ്ണുംപൂട്ടി അംഗീകരിക്കുന്ന സമീപനം കേരളീയ സമൂഹവും സ്വീകരിച്ചുവോ എന്നു തോന്നിപ്പോവുകയാണ്. കേരള സര്‍ക്കാരിന്റെ തീരുവ വര്‍ദ്ധനവിനെതിരെ ചെറുവിരലനക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും മുന്നോട്ടുവന്നില്ലെന്നത് ലജ്ജാകരമാണ്.

അഴിമതിയുടെ പേരിലും അതിനെതിരെ സമരം നടത്തുന്നതിന്റെയും പേരില്‍ വാദവിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഇത് തന്നെ പറ്റിയ സമയം എന്ന മട്ടിലാണ് ചുളുവില്‍ വില്‍പന നികുതി വര്‍ദ്ധിപ്പിച്ചത്. എണ്ണ വിലനിയന്ത്രണം എടുത്തുകളഞ്ഞത് എണ്ണക്കമ്പനികള്‍ക്ക് തോന്നിയപോലെ വില വര്‍ദ്ധിപ്പിക്കാന്‍ വഴിവയ്‌ക്കുമെന്ന് സംഘടിത പ്രചാരണം ഒരു ഭാഗത്ത് നടക്കുകയാണ്. കേന്ദ്രത്തില്‍ ദുര്‍ബലമായ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഈ വാദത്തിന് കഴമ്പുണ്ട്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അങ്ങനെയല്ല. വിലകുറയ്‌ക്കാന്‍ നടപടി സ്വീകരിച്ച സര്‍ക്കാരിന് വില കൂടമ്പോള്‍ ഇടപെടാനും കഴിയും.

ജനങ്ങളോടാണ് മോദി സര്‍ക്കാരിന് പ്രതിബദ്ധത. അല്ലാതെ എണ്ണക്കമ്പനികളോടല്ല. വിലകൂട്ടാന്‍ എണ്ണകമ്പനികള്‍ക്ക് ആരുടെയും അനുവാദം ഇനി ആവശ്യമില്ലെന്ന ധാരണയും തെറ്റാണ്. ഡീസല്‍ വില കുറയാന്‍ വഴിവച്ചത് എണ്ണക്കമ്പനികളുടെ ഔദാര്യമല്ലെന്ന് ഓര്‍ക്കണം. നിയന്ത്രണം നീക്കിയ ദിവസം തന്നെ ഡീസലിന് മൂന്നുരൂപ 60 പൈസ ലിറ്ററിന് കുറഞ്ഞു. ഇതിന്റെ ആനുകൂല്യം എന്തുകൊണ്ട് സാധനവിലക്കുറവായി ലഭിക്കുന്നില്ല എന്ന് തിരിച്ചറിയണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്‌മ തന്നെയാണതിന് കാരണമെന്നതില്‍ സംശയമില്ല. കര്‍ഷകന് ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ലെന്ന പരാതി ഒരു ഭാഗത്ത്. വിപണിയിലാണെങ്കില്‍ തീവിലയും. ഈ അന്തരം കൃത്രിമമാണ്. ആവശ്യമുള്ളിടത്തെല്ലാം ഇടപെട്ട് കര്‍ഷകനും ഉപഭോക്താവിനും സഹായകമായ സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല.

ബോധപൂര്‍വ്വം അതിന് ശ്രമിക്കുന്നില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച,ഒരു ചുക്കും ചുണ്ണാമ്പും നേരാംവണ്ണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പരക്കെ വിലയിരുത്തിക്കഴിഞ്ഞു.

ഇടനിലക്കാരായി നിന്ന് സര്‍ക്കാര്‍ തന്നെ ജനങ്ങളെ കൊള്ളയടിക്കുന്ന ശൈലി അവസാനിപ്പിച്ചേ പറ്റൂ. കേന്ദ്രം ബോധപൂര്‍വ്വം ജനങ്ങളെ സഹായിക്കാനും നാടിന്റെ വികസനത്തിന് അനിവാര്യവുമായ നടപടികള്‍ സ്വീകരിക്കുന്നു.

അതെങ്ങനെ അനുഭവപ്പെടാതിരിക്കാമെന്ന ചിന്തയാണ് ഇവിടത്തെ ഭരണക്കാര്‍ക്ക്. ഭരണവൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ട പ്രതിപക്ഷത്തിനും വൈകല്യം ബാധിച്ചിരിക്കുന്നു. തമ്മിലടിക്കാനാണവര്‍ക്ക് സമയം. ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് എല്ലാവരും ചിന്തിക്കണം. പരിഹാരത്തിന് ജനങ്ങളുടെ ശക്തമായ ഇടപെടല്‍ കൂടിയേ തീരൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

Kerala

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.