Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 08:06 pm IST
in Samskriti

പുഷ്‌കരത്തിന് വായു, ആകാശം, അന്തരീക്ഷം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഇവ മൂന്നും സര്‍വവ്യാപ്തമായ പ്രതിഭാസങ്ങളാണ്. പ്രപഞ്ചമായി വ്യാപിച്ച ഭഗവാന്റെ കണ്ണായി ഇവയില്‍ ഓരോന്നിനെയും കരുതാം. പ്രപഞ്ചത്തില്‍ സംഭവിക്കുന്നതും സംഭവിച്ചതും സംഭവിക്കാനുള്ളതുമെല്ലാം കണ്ടറിയാന്‍ ഭഗവാന്റെ ഈ കണ്ണുകള്‍ ഉപയോഗിക്കുന്നു.

പുഷ്‌കരഃ എന്ന പദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചത്തിനാവശ്യമായ ഊര്‍ജ്ജം വെളിച്ചമായും താപമായും ജ്ഞാനമായും പ്രസരിപ്പിക്കാന്‍ ഗുരുവായൂരപ്പന്‍ സ്വീകരിച്ച ഒരു രൂപമാണ് സൂര്യന്‍ എന്ന കണ്ണ്.

പുഷ്‌കരഃ എന്ന പദത്തിന് ശിവന്‍ എന്നും അര്‍ത്ഥമുണ്ട്. മംഗളകാരിയായ ശിവനും സംഹാരമൂര്‍ത്തിയായ ശിവനും ഗുരുവായൂരപ്പന്റെ രണ്ടു കണ്ണുകളാണെന്നും വ്യാഖ്യാനം.

976. യോഗിഹൃത്കമലാലയഃ- യോഗിമാരുടെ ഹൃദയകമലത്തെ ആലയമാക്കിയവന്‍. ചിത്തവൃത്തിനിരോധത്തിലൂടെ ആത്മസാക്ഷാത്കാരം നേടലാണു യോഗം. അതിനു പലരീതികള്‍ ഭഗവാന്‍ തന്നെ ആചാര്യന്മാരിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. രീതി ഏതായാലും യോഗം അനുഷ്ഠിക്കുന്നയാളെ യോഗി എന്നുപറയും. യോഗമാര്‍ഗ്ഗത്തില്‍ അഭ്യാസം ചെയ്യുന്നവര്‍ക്ക് പല തരത്തിലുള്ള വിഘ്‌നങ്ങളുണ്ടാകാം. അവയെ നിവാരണം ചെയ്ത് യോഗസിദ്ധി നല്‍കാനായി ഭഗവാന്‍ യോഗിയുടെ ഹൃദയത്തില്‍ കുടികൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശനം നല്‍കും. യോഗിയുടെ ഹൃദയത്തെ ഭഗവാന് ഇരിക്കാന്‍ യോഗ്യമായ കമലമായി രൂപണം ചെയ്ത് യോഗി ഹൃത്കമലം എന്നു പ്രയോഗം. അതില്‍ കുടികൊള്ളുന്നവന്‍

977. രേണുകാതനയോ രാമഃ- രേണുകാദേവിയുടെ മകനായ രാമന്‍, പരശുരാമന്‍. വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം രാമന്‍ എന്ന പേരോടെയാണ്. കൗസല്യതനയനായ രാമനില്‍നിന്നും രോഹിണീതനയനായ രാമനില്‍ നിന്നും വേറിട്ടറിയാന്‍ രേണുകാതനയന്‍ എന്ന പ്രയോഗം. ജമദഗ്നിമഹര്‍ഷിയുടെയും ഭാര്യയായ രേണുകാദേവിയുടെയും ഇളയമകനായി രാമന്‍ എന്ന പേരോടെ ഭഗവാന്‍ അവതരിച്ചു. ബാഹുബലംകൊണ്ടു മദിച്ച് ലോകത്തിനു ശല്യമായിത്തീര്‍ന്ന ക്ഷത്രിയവര്‍ഗ്ഗത്തെ നശിപ്പിക്കാനായിരുന്നു ഈ അവതാരം. ശ്രീപരമേശ്വരന്റെ ശിഷ്യനായി പരശു എന്ന ദിവ്യായുധം നേടി പരശുരാമനായി.

അച്ഛന്റെ ആജ്ഞപ്രകാരം പെറ്റമ്മയെയും ജ്യേഷ്ഠന്മാരെയും വധിച്ചുകൊണ്ടാണ് പരശുധരന്റെ വധയജ്ഞം ആരംഭിച്ചത്. പിതാവിന്റെ അനുഗ്രഹംകൊണ്ട് അവര്‍ക്കു ജീവന്‍ കൊടുത്തുവെങ്കിലും വധിച്ചു എന്ന കീര്‍ത്തിയോ ദുഷ്‌കീര്‍ത്തിയോ സമ്പാദിച്ചു. കാര്‍ത്തവീര്യാര്‍ജ്ജുനനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും തുടര്‍ന്നു ക്ഷത്രിയവംശത്തെയും ഇരുപത്തി ഒന്നു യുദ്ധങ്ങളില്‍ നശിപ്പിച്ചു. വധിച്ച ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ടു കുരുക്ഷേത്രത്തില്‍ അഞ്ചു ചോരക്കളങ്ങളുണ്ടാക്കി അവയില്‍ പിതൃതര്‍പ്പണം ചെയ്തു. ക്ഷത്രിയരില്‍നിന്നു കൈവശപ്പെടുത്തിയ രാജ്യങ്ങള്‍ ദാനം ചെയ്ത് നിസ്വനായി സന്ന്യാസവൃത്തി സ്വീകരിച്ചു.

രാമാവതാരകാലത്ത് വൈഷ്ണവ ധനുസ്സിനോടൊപ്പം വൈഷ്ണവതേജസ്സും ദശരഥപുത്രനായ രാമനിലേയ്‌ക്കു പകര്‍ന്നുകൊടത്തു. തുടര്‍ന്നുള്ള ജീവിതം തപസ്വിയായി കഴിച്ചു. കൃഷ്ണാവതാരകാലത്ത് ദ്രോണരെയും കര്‍ണ്ണനെയും ആയുധവിദ്യ പഠിപ്പിച്ചതു പരശുരാമനായിരുന്നു. സമുദ്രത്തില്‍ നിന്നുദ്ധരിച്ചു കേരളം സൃഷ്ടിച്ചതും പരശുരാമനായിരുന്നുവെന്ന് കഥ പ്രചാരത്തിലുണ്ടെങ്കിലും പുരാണങ്ങളില്‍ ആ സംഭവം കാണുന്നില്ല. നാരായണീയം 36-ാം ദശകം പരശുരാമാവതാരത്തിലെ പ്രധാന സംഭവങ്ങള്‍ സംഗ്രഹിച്ചിട്ടുള്ളതു വായിക്കുക.

978. കാര്‍ത്തവീര്യകുലാന്തകഃ- കാര്‍ത്തവീര്യാര്‍ജ്ജുനന്റെ വംശത്തെ നശിപ്പിച്ചവന്‍. ഹേഹയരാജാവായിരുന്ന കൃതവീരന്റെ മകനായിരുന്നു അര്‍ജ്ജുനന്‍. പിതാവിന്റെ പേരിനോടു ചേര്‍ത്ത് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ പ്രസിദ്ധനായി. ഭഗവാന്റെ  അംശാവതാരമായ ദത്താശ്രേയന്റെ അനുഗ്രഹംകൊണ്ട് ആയിരം കൈകളും അധൃഷ്യമായ ബലവീര്യങ്ങളും ഭഗവാന്റെ കൈകൊണ്ടുതന്നെ മരണവും വരമായി നേടി. മറ്റു രാജാക്കന്‍മാരെയെല്ലാം സാമന്തരാക്കി. ലോകകണ്ടകനായി വളര്‍ന്ന രാവണനെ പിടിച്ചുകെട്ടി കാരാഗൃഹത്തിലടച്ചു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.