Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 643-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 07:58 pm IST
in Samskriti

ഇന്ദ്രന്‍ വിപശ്ചിത്തിനോടു പറഞ്ഞു: അങ്ങയുടെ ബോധം മാന്‍ വര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അതിനാല്‍ ഒരു മാന്‍കുട്ടിയുടെ ജനനം അനിവാര്യമാണ്. ഒരു മാനായി ജനിച്ച് സ്വന്തം കഥ കേള്‍ക്കുമ്പോള്‍ അങ്ങ് പ്രബുദ്ധനാവും. എന്നിട്ട് ജ്ഞാനത്തിന്റെ അഗ്‌നിയില്‍ പ്രവേശിക്കുന്നമാത്രയില്‍ അങ്ങ് വീണ്ടും മാനുഷരൂപം ധരിക്കും. അങ്ങയുടെ ഹൃദയത്തില്‍ ആത്മീയവികാസം സമാഗതമാവും. അങ്ങനെ അങ്ങ് അവിദ്യയെ ത്യജിച്ച് ചലനമില്ലാത്ത വായുവെന്നപോലെ പരമപ്രശാന്തിയടയും.

വിപശ്ചിത് (ഭാസന്‍) തുടര്‍ന്നു: ഇന്ദ്രന്‍ ഇത്രയും പറഞ്ഞപ്പോള്‍ എന്നില്‍ മാനിന്റേതായ ഒരവബോധം ഉണ്ടായി. അപ്പോള്‍മുതല്‍ ഞാനൊരു മാനായി കാടുകളില്‍ അലയുന്നു. ഒരിക്കല്‍ എന്നെയൊരു വേടന്‍ പിന്തുടര്‍ന്നു. ഞാന്‍ രക്ഷപ്പെടാന്‍ ഓടിയെങ്കിലും അയാളെന്നെ കീഴടക്കിപ്പിടികൂടി അയാളുടെ വീട്ടില്‍ കൊണ്ടുപോയി. അയാളെന്നെ അവിടെ കുറേ ദിവസങ്ങള്‍ പിടിച്ചു വച്ചു. എന്നിട്ടിപ്പോള്‍ അങ്ങയ്‌ക്ക് വളര്‍ത്താന്‍ കൊണ്ടുവന്നുതന്നു.

രാമാ, സംസാരത്തിന്റെ ഭ്രമാത്മകതയെ വ്യക്തമാക്കുന്ന എന്റെ കഥ ഞാന്‍ പറഞ്ഞു. ഈ അവിദ്യയെന്നുപറയുന്ന വൃക്ഷത്തിന്റെ ശാഖകള്‍ക്ക് അന്തമില്ല. എല്ലാ ദിശകളിലേയ്‌ക്കും വളര്‍ന്നു പന്തലിക്കുന്നതാണിതിന്റെ ലക്ഷണം. ആത്മജ്ഞാനമല്ലാതെ ഇതിനൊരന്തമുണ്ടാക്കാന്‍ മറ്റൊന്നിനുമാവില്ല.

രാമന്‍ ചോദിച്ചു: അങ്ങയുടെ സങ്കല്‍പ്പത്തില്‍ ഒരു രൂപം ഉരുത്തിരിഞ്ഞപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് അങ്ങയെ കാണാന്‍ എങ്ങിനെ സാധിച്ചു? ഭാസന്‍ (വിപശ്ചിത്ത്) പറഞ്ഞു: വിജയകരമായി പൂര്‍ത്തീകരിച്ച യാഗകര്‍മ്മങ്ങളില്‍ അഭിമാനിച്ച് അതീവമായ ഗര്‍വ്വോടെ ഒരിക്കല്‍ ഇന്ദ്രന്‍ ആകാശഗമനം നടത്തുമ്പോള്‍ തന്റെ കാലുകള്‍ കൊണ്ട് ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴിക്കാനിടയായി. മഹര്‍ഷി ധ്യാനത്തിലായിരുന്നു.

മുനി ഇന്ദ്രനെ ശപിച്ചു: നീയിപ്പോള്‍ പോകുന്ന ആ ഭൂമി ക്ഷണത്തില്‍ എരിഞ്ഞടങ്ങി വെറും ചാരമായി ഒന്നുമല്ലാതാവും. ഞാന്‍ മരിച്ചുവെന്നു കരുതി നീയെന്നെ ചവിട്ടുകയുണ്ടായല്ലോ; അതിനാല്‍ ആ ഭൂമിയില്‍ നീയൊരു മാനായി ജീവിക്കും. വിപശ്ചിത്ത് അവിടെ എത്രകാലം മാനായി തുടരുന്നുവോ അത്രയും കാലം നീയും അവിടെക്കഴിയും.

അങ്ങിനെ ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാവുന്ന രീതിയില്‍ മാനുകളായി ജീവിച്ചു.

ഒരാളുടെ മനസ്സില്‍ ഉരുവാകുന്ന സങ്കല്‍പ്പവസ്തു മറ്റൊരാളുടെ ഉള്ളില്‍ ഉണ്ടാവുന്ന സങ്കല്‍പ്പവസ്തുവിനെപ്പോലെതന്നെ അയഥാര്‍ത്ഥമാണ്. എല്ലാമെല്ലാമായ ബ്രഹ്മം അനന്തമായതുകൊണ്ട് അതിനസാദ്ധ്യമായി, അതിനുണ്ടാക്കാന്‍ കഴിയാത്തതായി എന്തുണ്ട്?

രണ്ടു സങ്കല്‍പ്പവസ്തുക്കള്‍ തമ്മിലുള്ള പാരസ്പര്യവും, പരസ്പരാവബോധവും അവയുടെ അഭാവങ്ങളും  ബ്രഹ്മം സാര്‍വ്വഭൗമമാകയാല്‍ സാദ്ധ്യമാണ്.

നിഴല്‍ എവിടെയുണ്ടോ അവിടെ വെളിച്ചത്തിന്റെ സാന്നിദ്ധ്യമുണ്ട്. നിഴലുണ്ടാവാനുള്ള കാരണം തന്നെ വെളിച്ചമാണല്ലോ. അനന്തബോധത്തില്‍ അനന്തമായ അവിദ്യയുമുണ്ട്. അതിലെ സാദ്ധ്യതകളും അനന്തമത്രേ.

“മായ എന്നത് വിചിത്രവും വിസ്മയകരവുമാണ്. സംഭ്രാന്തിജനകമായ മായ നമ്മില്‍ മതിഭ്രമങ്ങളുണ്ടാക്കുന്നു. പൂര്‍വ്വപക്ഷങ്ങളും അവയുടെ വൈപരീത്യങ്ങളും മായയില്‍ ഒരേസമയം നിലകൊള്ളുന്നത് വൈരുദ്ധ്യമേതുമില്ലാതെയാണ്. ബ്രഹ്മത്തില്‍ അവിദ്യയെ അനുഭവിക്കുന്നത് ആദിയന്തങ്ങളുള്ള ഒന്നായും ആദിയന്തങ്ങളാല്‍ നിയതമല്ലാത്ത ഒന്നായും ആകാം. മൂലോകങ്ങളായി കാണപ്പെടുന്നത് അനന്തബോധത്തിലെ സങ്കല്‍പ്പധാരണകളുടെ രൂപവല്‍ക്കരണമല്ലെങ്കില്‍ കാലാകാലങ്ങളിലുള്ള വിശ്വപ്രളയങ്ങള്‍ക്ക് ശേഷവും അനന്തബോധത്തിന് മൂലോകങ്ങളെ പുനര്‍സൃഷ്ടിക്കാന്‍ എങ്ങിനെയാണ് സാധിക്കുന്നത്?

സൃഷ്ടിയെന്നത് തീര്‍ച്ചയായും അനന്തബോധത്തിലെ ചലനവും അതിന്റെ ഫലമായുണ്ടാകുന്ന വിക്ഷേപങ്ങളും മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Main Article

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു
India

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

Article

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.