Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 643-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 07:58 pm IST
in Samskriti

ഇന്ദ്രന്‍ വിപശ്ചിത്തിനോടു പറഞ്ഞു: അങ്ങയുടെ ബോധം മാന്‍ വര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അതിനാല്‍ ഒരു മാന്‍കുട്ടിയുടെ ജനനം അനിവാര്യമാണ്. ഒരു മാനായി ജനിച്ച് സ്വന്തം കഥ കേള്‍ക്കുമ്പോള്‍ അങ്ങ് പ്രബുദ്ധനാവും. എന്നിട്ട് ജ്ഞാനത്തിന്റെ അഗ്‌നിയില്‍ പ്രവേശിക്കുന്നമാത്രയില്‍ അങ്ങ് വീണ്ടും മാനുഷരൂപം ധരിക്കും. അങ്ങയുടെ ഹൃദയത്തില്‍ ആത്മീയവികാസം സമാഗതമാവും. അങ്ങനെ അങ്ങ് അവിദ്യയെ ത്യജിച്ച് ചലനമില്ലാത്ത വായുവെന്നപോലെ പരമപ്രശാന്തിയടയും.

വിപശ്ചിത് (ഭാസന്‍) തുടര്‍ന്നു: ഇന്ദ്രന്‍ ഇത്രയും പറഞ്ഞപ്പോള്‍ എന്നില്‍ മാനിന്റേതായ ഒരവബോധം ഉണ്ടായി. അപ്പോള്‍മുതല്‍ ഞാനൊരു മാനായി കാടുകളില്‍ അലയുന്നു. ഒരിക്കല്‍ എന്നെയൊരു വേടന്‍ പിന്തുടര്‍ന്നു. ഞാന്‍ രക്ഷപ്പെടാന്‍ ഓടിയെങ്കിലും അയാളെന്നെ കീഴടക്കിപ്പിടികൂടി അയാളുടെ വീട്ടില്‍ കൊണ്ടുപോയി. അയാളെന്നെ അവിടെ കുറേ ദിവസങ്ങള്‍ പിടിച്ചു വച്ചു. എന്നിട്ടിപ്പോള്‍ അങ്ങയ്‌ക്ക് വളര്‍ത്താന്‍ കൊണ്ടുവന്നുതന്നു.

രാമാ, സംസാരത്തിന്റെ ഭ്രമാത്മകതയെ വ്യക്തമാക്കുന്ന എന്റെ കഥ ഞാന്‍ പറഞ്ഞു. ഈ അവിദ്യയെന്നുപറയുന്ന വൃക്ഷത്തിന്റെ ശാഖകള്‍ക്ക് അന്തമില്ല. എല്ലാ ദിശകളിലേയ്‌ക്കും വളര്‍ന്നു പന്തലിക്കുന്നതാണിതിന്റെ ലക്ഷണം. ആത്മജ്ഞാനമല്ലാതെ ഇതിനൊരന്തമുണ്ടാക്കാന്‍ മറ്റൊന്നിനുമാവില്ല.

രാമന്‍ ചോദിച്ചു: അങ്ങയുടെ സങ്കല്‍പ്പത്തില്‍ ഒരു രൂപം ഉരുത്തിരിഞ്ഞപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് അങ്ങയെ കാണാന്‍ എങ്ങിനെ സാധിച്ചു? ഭാസന്‍ (വിപശ്ചിത്ത്) പറഞ്ഞു: വിജയകരമായി പൂര്‍ത്തീകരിച്ച യാഗകര്‍മ്മങ്ങളില്‍ അഭിമാനിച്ച് അതീവമായ ഗര്‍വ്വോടെ ഒരിക്കല്‍ ഇന്ദ്രന്‍ ആകാശഗമനം നടത്തുമ്പോള്‍ തന്റെ കാലുകള്‍ കൊണ്ട് ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴിക്കാനിടയായി. മഹര്‍ഷി ധ്യാനത്തിലായിരുന്നു.

മുനി ഇന്ദ്രനെ ശപിച്ചു: നീയിപ്പോള്‍ പോകുന്ന ആ ഭൂമി ക്ഷണത്തില്‍ എരിഞ്ഞടങ്ങി വെറും ചാരമായി ഒന്നുമല്ലാതാവും. ഞാന്‍ മരിച്ചുവെന്നു കരുതി നീയെന്നെ ചവിട്ടുകയുണ്ടായല്ലോ; അതിനാല്‍ ആ ഭൂമിയില്‍ നീയൊരു മാനായി ജീവിക്കും. വിപശ്ചിത്ത് അവിടെ എത്രകാലം മാനായി തുടരുന്നുവോ അത്രയും കാലം നീയും അവിടെക്കഴിയും.

അങ്ങിനെ ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാവുന്ന രീതിയില്‍ മാനുകളായി ജീവിച്ചു.

ഒരാളുടെ മനസ്സില്‍ ഉരുവാകുന്ന സങ്കല്‍പ്പവസ്തു മറ്റൊരാളുടെ ഉള്ളില്‍ ഉണ്ടാവുന്ന സങ്കല്‍പ്പവസ്തുവിനെപ്പോലെതന്നെ അയഥാര്‍ത്ഥമാണ്. എല്ലാമെല്ലാമായ ബ്രഹ്മം അനന്തമായതുകൊണ്ട് അതിനസാദ്ധ്യമായി, അതിനുണ്ടാക്കാന്‍ കഴിയാത്തതായി എന്തുണ്ട്?

രണ്ടു സങ്കല്‍പ്പവസ്തുക്കള്‍ തമ്മിലുള്ള പാരസ്പര്യവും, പരസ്പരാവബോധവും അവയുടെ അഭാവങ്ങളും  ബ്രഹ്മം സാര്‍വ്വഭൗമമാകയാല്‍ സാദ്ധ്യമാണ്.

നിഴല്‍ എവിടെയുണ്ടോ അവിടെ വെളിച്ചത്തിന്റെ സാന്നിദ്ധ്യമുണ്ട്. നിഴലുണ്ടാവാനുള്ള കാരണം തന്നെ വെളിച്ചമാണല്ലോ. അനന്തബോധത്തില്‍ അനന്തമായ അവിദ്യയുമുണ്ട്. അതിലെ സാദ്ധ്യതകളും അനന്തമത്രേ.

“മായ എന്നത് വിചിത്രവും വിസ്മയകരവുമാണ്. സംഭ്രാന്തിജനകമായ മായ നമ്മില്‍ മതിഭ്രമങ്ങളുണ്ടാക്കുന്നു. പൂര്‍വ്വപക്ഷങ്ങളും അവയുടെ വൈപരീത്യങ്ങളും മായയില്‍ ഒരേസമയം നിലകൊള്ളുന്നത് വൈരുദ്ധ്യമേതുമില്ലാതെയാണ്. ബ്രഹ്മത്തില്‍ അവിദ്യയെ അനുഭവിക്കുന്നത് ആദിയന്തങ്ങളുള്ള ഒന്നായും ആദിയന്തങ്ങളാല്‍ നിയതമല്ലാത്ത ഒന്നായും ആകാം. മൂലോകങ്ങളായി കാണപ്പെടുന്നത് അനന്തബോധത്തിലെ സങ്കല്‍പ്പധാരണകളുടെ രൂപവല്‍ക്കരണമല്ലെങ്കില്‍ കാലാകാലങ്ങളിലുള്ള വിശ്വപ്രളയങ്ങള്‍ക്ക് ശേഷവും അനന്തബോധത്തിന് മൂലോകങ്ങളെ പുനര്‍സൃഷ്ടിക്കാന്‍ എങ്ങിനെയാണ് സാധിക്കുന്നത്?

സൃഷ്ടിയെന്നത് തീര്‍ച്ചയായും അനന്തബോധത്തിലെ ചലനവും അതിന്റെ ഫലമായുണ്ടാകുന്ന വിക്ഷേപങ്ങളും മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.