Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 635-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 08:29 pm IST
in Samskriti

മുനി തുടര്‍ന്നു: ആ ഋഷിയുടെ ഉപദേശത്താല്‍  എന്നില്‍ ആ നിമിഷം പ്രബുദ്ധതയുളവായി. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വിട്ടുപോയില്ല. എന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്നോടൊപ്പം ജീവിച്ചുവന്നു. ആ ഋഷിവര്യനാണിപ്പോള്‍ നിന്റെയടുത്ത് ഇരിക്കുന്നത്.

വ്യാധന്‍ അത്യദ്ബുതത്തോടെ പറഞ്ഞു: ഇത് വളരെ വിസ്മയകരമായിരിക്കുന്നു! സ്വപ്‌നമാണെന്ന് കരുതിയ സംഗതി ഇപ്പോളിതാ ജാഗ്രദ് അവസ്ഥയില്‍ യഥാര്‍ത്ഥ്യമായിരിക്കുന്നു. അതെങ്ങിനെയാണ് അങ്ങയുടെ സ്വപ്‌നത്തിലെയാള്‍  ജാഗ്രദില്‍ നേരേ മുന്നില്‍ വന്നു നില്‍ക്കുന്നത്?

മുനി തുടര്‍ന്നു: ധൃതി കൂട്ടാതിരിക്കൂ. ഞാനെല്ലാം വിശദമാക്കിത്തരാം. ഞാന്‍ ഈ മഹാമുനിയുടെ അനുശാസനം ചെവിയോര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ ഇങ്ങിനെ ചിന്തിച്ചു: കഷ്ടം! ജ്ഞാനിയാണെങ്കിലും  എന്നിലെ ഇന്ദ്രിയ സുഖത്വരയും വിഷയവസ്തുക്കളോടുള്ള ആശയും കാരണം ഞാന്‍ എന്റെ പാതയില്‍ നിന്നും വ്യതിചലിച്ചു പോയി! ‘ഇത് ഞാന്‍’ എന്ന ധാരണ എത്ര യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കല്‍ അതുളവായാല്‍പ്പിന്നെ ആയിരക്കണക്കിന് സംഭവവികാസങ്ങളെ ഉണ്ടാക്കാന്‍ അതിനു കഴിയും! ‘ഞാന്‍ ഇതല്ല, എന്നാല്‍ ഇതെല്ലാം ഭവിച്ചതാണ്’ എന്ന് സങ്കല്‍പ്പിച്ചാലും അതേ ഫലമാണ്. ഇനി എന്താണെനിക്ക് കരണീയം? എന്നില്‍ വിഭജനാത്മകതയുടെ വിത്ത് ഞാന്‍ കാണുന്നുണ്ട്. ഏതുവിധേനെയും ഞാനത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

“ഈ മായക്കാഴ്ച എന്ന അജ്ഞാനം അങ്ങിനെതന്നെ നില്‍ക്കട്ടെ. ഇത് വെറും പ്രകടനം മാത്രമല്ലേ? എന്താണിതിനു ചെയ്യാന്‍ കഴിയുക? ഞാന്‍ മോഹവിഭ്രമത്തെ ഉപേക്ഷിക്കുന്നു”.

എന്നെ ഉപദേശിച്ച മഹാമുനിയും ഈ മോഹത്തിന്റെ ഭാഗമത്രേ. ഞാന്‍ അനന്തവും പരംപൊരുളുമായ ബ്രഹ്മമാകുന്നു. അദ്ദേഹവും അതുതന്നെ. ഈ ആപേക്ഷികമായ, താല്‍ക്കാലികമായ പ്രതിഭാസം ആകാശത്തു നീങ്ങുന്ന മേഘം പോലെയാണ്.

ഈ അറിവില്‍ ഞാന്‍ മുനിയോടു പറഞ്ഞു: മഹാമുനേ, ഞാന്‍ എന്റെ ദേഹം കാണാന്‍ പോവുകയാണ്. മാത്രമല്ല, ഞാന്‍ അന്വേഷണവിധേയമാക്കിയ ദേഹവും എനിക്ക് കാണണം.

ഇതു കേട്ടദ്ദേഹം പുഞ്ചിരിച്ചു. ‘എവിടെയാണീ ദേഹങ്ങള്‍?’ അവ ദൂരെ ദൂരേയ്‌ക്ക് പോയിക്കഴിഞ്ഞു! എന്നാല്‍ നിനക്കതു സ്വയം പരീക്ഷിച്ചറിയണമെങ്കില്‍ അങ്ങിനെയാകട്ടെ!’

ഞാന്‍ അദ്ദേഹത്തോടപേക്ഷിച്ചു: ‘ഞാന്‍ മടങ്ങി വരുന്നതുവരെ ഇവിടെയിരുന്നാലും’. എന്നിട്ട് ഞാനൊരു വിമാനത്തിലേറി ഏറെനേരം പറന്നു. എന്നിട്ടും ആ മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്കൊരു വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അതീവഖിന്നനായിത്തീര്‍ന്നു. ഞാനാ ഗേഹത്തില്‍ ബന്ധിക്കപ്പെട്ടു എന്നെനിക്കു മനസ്സിലായി.

ഞാന്‍ തിരികെ വന്നു മുനിയോടു ചോദിച്ചു: ദയവായി ഇതൊക്കെ എന്താണെന്ന് എന്നോടു പറഞ്ഞു തരിക. ഞാന്‍ കയറിക്കൂടിയ ദേഹവും എന്റെ ദേഹവും ഇപ്പോള്‍ എവിടെയാണ്? എന്താണ് ഒരു വഴികാണാതെ ഞാനിങ്ങനെ അലയാന്‍ കാരണം?

മുനി പറഞ്ഞു: നിന്റെ അന്തര്‍നേത്രംകൊണ്ട് നോക്കിയാല്‍ നിനക്കെല്ലാം അറിയാനാകും. നീയീ ചെറിയ വ്യക്തിത്വമല്ല. നീയാ സമഷ്ടിവിശ്വപുരുഷന്‍ തന്നെയാണ്. ഒരിക്കല്‍ ഒരു ജീവിയുടെ ഹൃദയത്തില്‍ക്കയറി അയാളുടെ സ്വപ്‌നം എന്തെന്ന് മനസ്സിലാക്കാന്‍ നീയാഗ്രഹിച്ചുവല്ലോ? നീ കയറിക്കൂടിയത് സൃഷ്ടിയെന്ന മായാവലയത്തിലാണ്.  നീയാ ദേഹത്തിലിരുന്നു സ്വപ്‌നം തുടര്‍ന്നപ്പോള്‍ വലിയൊരഗ്‌നിയുണ്ടായി. അത് നിന്റെ ദേഹമിരുന്ന കാടുമുഴുവന്‍ എരിച്ചുകളഞ്ഞു. നിന്റെ ദേഹവും നീ കയറിയ ദേഹവും ആതീയില്‍ എരിഞ്ഞുപോയി. വ്യാധന്‍ വീണ്ടും ചോദിച്ചതിനുത്തരമായി മഹര്‍ഷി പറഞ്ഞു: “അഗ്‌നിയുണ്ടാവാന്‍ കാരണം ബോധത്തിലെ ചിന്താസഞ്ചാരമാണ്. ലോകമെന്ന വിക്ഷേപണത്തിന്റെ കാരണം അനന്തബോധത്തിലെ ചിന്തകളുടെ ചലനവും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ബോധത്തിലുണ്ടാകുന്ന ചിന്തകളുമാണെന്നതുപോലെയാണിതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

Kerala

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.