Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാഷയില്‍ ഇന്നും അയിത്താചാരമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 10:04 am IST
in Vicharam

മാതൃഭാഷ അടിച്ചേല്‍പ്പിക്കരുത്” എന്ന തലക്കെട്ടില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പത്രവാര്‍ത്ത കാണുകയുണ്ടായി.

”മാതൃഭാഷ ഉള്‍പ്പെടെ ഒരു ഭാഷയും കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല” എന്നും ”പഠനമാധ്യമം തിരഞ്ഞെടുക്കുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും മൗലികാവകാശമാണ്” എന്നുമുള്ള സുപ്രീംകോടതിയുടെ പ്രഖ്യാപനമായിരുന്നു വാര്‍ത്തയുടെ പൊരുള്‍.

”മാതൃഭാഷയോ പ്രാദേശികഭാഷയോ പ്രാഥമിക വിദ്യാലയങ്ങളിലെ നിര്‍ബന്ധിത പഠനമാധ്യമമാക്കുന്നത് കുട്ടികളുടെ വളര്‍ച്ചയെ ദൂരവ്യാപകമായി സ്വാധീനിക്കും.” എന്നുകൂടി കോടതി നിരീക്ഷിച്ചിരിക്കുന്നു!

ഈ വാര്‍ത്ത വായിച്ചപ്പോള്‍ എന്നില്‍ പല ചോദ്യങ്ങളും ഉയര്‍ന്നു. ‘അടിച്ചേല്‍പ്പിക്കല്‍’ എന്താ കോടതികളുടെ മൗലികാവകാശമാണോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. നല്ല കാര്യങ്ങളിലാണെങ്കില്‍ സമ്മതിക്കാം.

സാമാന്യബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത മണ്ടത്തരങ്ങളായാലോ? കോടതിവിധിയായി അങ്ങനെ പലതും കണ്ടപ്പോഴെല്ലാം ചിന്തിച്ചിട്ടുണ്ട്; അതിലൂടെ ദുരനുഭവങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പാവം മനുഷ്യരെപ്പറ്റി.

അത്തരത്തില്‍ ദുര്‍വിധികള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനാകേണ്ടിവന്ന കയ്‌പ്പേറിയ അനുഭവ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. മലയാള ഭാഷയോട് പഠനകാലം മുതല്‍ താല്‍പ്പര്യം പുലര്‍ത്തിപ്പോന്ന എനിക്ക് ആ ഭാഷയില്‍ കൈവന്ന മികവുകൂടി പരിഗണിച്ചാണ് ഏലം ബോര്‍ഡില്‍ ജോലി ലഭിച്ചത്. അപ്രകാരം ആത്മാര്‍ത്ഥമായി ജോലി ചെയ്യവേ എനിക്ക് അഴിമതികളെ എതിര്‍ക്കേണ്ടി വന്നു. അപ്പോള്‍ മേലാളരുടെ മട്ടൊന്നു മാറി. ജോലിയില്‍ തുടരുക എന്ന എന്റെ മൗലികാവകാശത്തെ നിഷേധിച്ച് അവര്‍ മറ്റൊരു തീരുമാനം അടിച്ചേല്‍പ്പിച്ചു. അതിലെ അന്യായത്തിന്റെ നേരെ സുപ്രീംകോടതിയും കണ്ണടയ്‌ക്കുകയായിരുന്നു! എന്തുചെയ്യാം!

ആത്മഹത്യയുടെ വക്കോളമെത്തിയ എനിക്ക് മാതൃഭാഷയിലൂടെ ലഭിച്ച ധാര്‍മ്മികാവബോധമാണ് തുണയായത്. അതിനാല്‍ പ്രാഥമികതലം മുതല്‍ കുട്ടികള്‍ക്ക് ധാര്‍മ്മികപാഠങ്ങള്‍ മാതൃഭാഷയിലൂടെ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. നിര്‍ഭാഗ്യവശാല്‍ അക്കാര്യം ഇന്നും ആരും ശ്രദ്ധിക്കുന്നില്ല. തല്‍ഫലമായി കുട്ടികളില്‍ കുറ്റവാസനകളും മദ്യാസക്തിയും ആത്മഹത്യാ പ്രവണതയും ഏറിവരുന്നതിന്റെ എത്രയോ വാര്‍ത്തകള്‍ നാം ദിവസവും കാണുന്നതല്ലേ?

ദേശത്തിന്റെ ഭാഷ നന്നായി പഠിക്കണമെന്നത് ദേശവാസികളെ നന്നായി സേവിക്കാന്‍ വേണ്ടിക്കൂടിയാണ്. വിദേശഭാഷ പഠിച്ച് ഡോക്ടറാകുന്നവര്‍ വിദേശത്തുപോയി വിദേശികളെ സേവിക്കാന്‍ ഇഷ്ടപ്പെടും. കൂടുതല്‍ പണം നേടലാണ് ലക്ഷ്യം. അയാള്‍ ഇവിടെയാണ് ജോലി ചെയ്യുന്നതെങ്കിലോ? രോഗികള്‍ കഷ്ടപ്പെടും; രോഗി പറയുന്ന വിവരങ്ങളൊന്നും വേണ്ടവിധം ഗ്രഹിക്കാതെയാവും ചികിത്സ!

2014 മെയ് 25ലെ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. കാലിന്റെ ഉപ്പൂറ്റിയില്‍ വന്ന മുഴ മാറ്റാന്‍ ചെന്ന ഒരു ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഒരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്രെ! അതൊരു പെണ്‍കുട്ടിയായിരുന്നെങ്കിലോ? ശസ്ത്രക്രിയ മാറിടത്തിലായെന്നും വരാം!

ഇങ്ങനെയുള്ള ‘രോഗം മാറ്റല്‍’-ഇടതു കണ്ണിന് പകരം വലതു കണ്ണില്‍ ശസ്ത്രക്രിയ മുമ്പും വാര്‍ത്തകളായി വന്നിട്ടുണ്ട്. ദേശസേവകരാകേണ്ടവര്‍ ദേശദ്രോഹികളായി മാറുന്ന അവസ്ഥയാണിത്. ഇതിനെ പ്രതിരോധിക്കാന്‍ നാട്ടുഭാഷാ പഠനത്തിലൂടെ കഴിയും. സാംസ്‌കാരികത്തനിമയും സ്‌നേഹോഷ്മളതയും അത് സമ്മാനിക്കുന്നുണ്ട്. വൈദേശികത്വത്തിലൂടെ പലപ്പോഴും കടന്നുവരിക കൃത്രിമത്വവും യാന്ത്രികതയുമത്രെ.

മാതൃഭാഷ ഒന്നാം ഭാഷയായി പഠിക്കണമെന്ന് വാദിക്കുന്നവരാരും ഇംഗ്ലീഷോ ഹിന്ദിയോ മറ്റു ഭാഷകളോ പഠിക്കരുതെന്ന് വിലക്കാറില്ല. അവയും നന്നായി പഠിക്കണമെന്നേ പറയൂ. പക്ഷേ, ഇംഗ്ലീഷ് മാധ്യമക്കാരുണ്ടല്ലോ; മഹാ സ്വാര്‍ത്ഥികളാണവര്‍. ഇംഗ്ലീഷേ പഠിക്കാവൂ, പറയാവൂ, എഴുതാവൂ എന്ന് ശഠിക്കും. ദേശഭാഷ മിണ്ടിപ്പോകരുത്; മിണ്ടിയാല്‍ ശിക്ഷകിട്ടും! ഇത് മര്യാദയാണോ? ഏകാധിപത്യമല്ലേ?

അങ്ങോട്ടെങ്ങനയാണോ അതുപോലെയല്ലേ ഇങ്ങോട്ടും വേണ്ടത്? നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും കാണണ്ടേ? പരസ്പര ബഹുമാനം വേണ്ടേ? സഹകരണം വേണ്ടേ? ഇംഗ്ലീഷ് പഠിപ്പിക്കുന്നിടത്ത് മലയാളം പഠിപ്പിക്കില്ല; പഠിക്കാന്‍ അവസരം നല്‍കില്ല എന്നു പറയുന്നത് തുല്യനീതി എന്ന സങ്കല്‍പ്പത്തിന് വിരുദ്ധവും മൗലികാവകാശ നിഷേധവുമല്ലേ?

മനുഷ്യന്‍ മനുഷ്യന് അയിത്തം കല്‍പ്പിച്ച ഒരു കാലമുണ്ടായിരുന്നല്ലോ. അത് പ്രാകൃതമാണെന്ന് ഇന്ന് നാം സമ്മതിക്കുന്നുണ്ട്. എങ്കില്‍ ഒരു ഭാഷ മറ്റൊരു ഭാഷയ്‌ക്ക് അയിത്തം കല്‍പ്പിക്കുന്നത് പ്രാകൃതമല്ലേ?

ഇംഗ്ലീഷ് വരിഷ്ഠഭാഷയും മലയാളം നികൃഷ്ടഭാഷയുമായി കരുതുന്നത് തെറ്റല്ലേ? അത്തരത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ വിവേചനം കാണിക്കുന്നുവെങ്കില്‍ അവരെ ശിക്ഷിക്കുകയല്ലേ കോടതികള്‍ ചെയ്യേണ്ടത്?

പണച്ചാക്കുകള്‍ നടത്തുന്ന സ്‌കൂളുകളില്‍നിന്ന് പാവപ്പെട്ടവരുടെ ഭാഷയെ, നാടന്‍ ഭാഷയെ പടിപ്പുറത്ത് നിര്‍ത്തുന്നത് ഏറ്റവും വലിയ അനീതിയാണ്. ഇത് യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ ഭാഷാവകാശ-ഭാഷാഭിമാന-ദേശാഭിമാന ധ്വംസനംതന്നെയാണ്!

ഒരു പുരാണകഥ ഇവിടെ പ്രസക്തമായിട്ടുണ്ട്. സകലരും തന്റെ നാമം മാത്രമേ ജപിക്കാവൂ എന്ന് കല്‍പ്പിച്ച ഹിരണ്യകശിപുവിന്റെ കഥ.

പക്ഷേ, അയാളുടെ പുത്രനായ പ്രഹ്ലാദന്‍ അത് ലംഘിച്ചു, ”നാരായണ നമഃ” എന്ന് ജപിച്ചു. അവനെ ആനയെക്കൊണ്ട് കുത്തിച്ചും, പാമ്പിനെക്കൊണ്ട് കടിപ്പിച്ചും, മലയില്‍നിന്ന് എറിഞ്ഞും, അഗ്നികുണ്ഡത്തിലെറിഞ്ഞുമെല്ലാം പീഡിപ്പിക്കുവാന്‍ ആ അസുരന്‍ മടിച്ചില്ല.

അത് അസുരഭാഷ ദേവഭാഷയെ പീഡിപ്പിച്ചതിന്റെ കഥയായിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ഭാഷ, ദുര്‍ബലന്റെ നാവരിയുവാനുള്ള പുറപ്പാടായിരുന്നു. ഭൗതികസുഖാസക്തിയുടെ ഭാഷ ആത്മീയാനന്ദഭാഷയെ നശിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. അത് തടയാന്‍ ദൈവം നരസിംഹമായി അവതരിച്ചിരുന്നു.

പക്ഷേ ഇന്നോ? നാട്ടുഭാഷയായ മലയാളത്തെ സംരക്ഷിക്കാന്‍ നാംതന്നെ നരസിംഹങ്ങളായി മാറേണ്ടിവരും എന്നാണ് തോന്നുന്നത്; ഭരണകൂടവും കോടതികളും പീഡകനെ നിയന്ത്രിക്കുന്നില്ല എങ്കില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.