Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 601-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 08:41 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു:കിഴക്കോട്ടു പോയ രാജാവ് കുടിച്ച വെള്ളത്തിന്റെ ക്ഷുദ്രശക്തിയില്‍ മോഹാലസ്യപ്പെട്ടു വീണു. അദ്ദേഹത്തെ രക്ഷിച്ചത് പടിഞ്ഞാട്ട് പോയ രാജാവായിരുന്നു. പടിഞ്ഞാട്ട് പോയ രാജാവ് പാറയായിത്തീര്‍ന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചത് തെക്കോട്ട് പോയ രാജാവായിരുന്നു. രാജാവിനെ പാറയാക്കിയ പിശാചിന് വേണ്ടത്ര മാംസമൊക്കെ നല്‍കിയാണ് ഇത് സാധിച്ചത്. പടിഞ്ഞാട്ട് പോയ രാജാവ്, പശുരൂപമെടുത്ത ഒരു യക്ഷിയുടെ ക്ഷുദ്രപ്രയോഗത്തില്‍ കാളക്കൂറ്റനായി മാറിയിരുന്നു. തെക്കോട്ട് പോയ രാജാവ് തന്നെ വീണ്ടും ഇദ്ദേഹത്തെ രക്ഷിച്ചു. തെക്കോട്ട് പോയ രാജാവ് ഒരു വിദ്യാധരനായി മാറിയപ്പോള്‍ അയാളെ രക്ഷിക്കാന്‍ മറ്റൊരു വിദ്യാധരന്‍ വേണ്ടിവന്നു. കിഴക്കോട്ടു പോയ രാജാവൊരു സിംഹമായപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചത് പടിഞ്ഞാട്ട് പോയ രാജാവായിരുന്നു.

രാമന്‍ ചോദിച്ചു: മൂന്നു കാലങ്ങളിലും ഇത്തരം വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഈ യോഗികള്‍ക്ക് എങ്ങിനെയാണ് സാധിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധതയില്‍ എത്തിയിട്ടില്ലാത്ത ആളുകള്‍ ഇതിനെപ്പറ്റി പല തരത്തിലുള്ള സിദ്ധാന്തങ്ങളും അവതരിപ്പിച്ചുവന്നിരിക്കും. അവര്‍ എന്തെങ്കിലും പുലമ്പിക്കൊള്ളട്ടെ, എന്നാല്‍ നീ പ്രബുദ്ധസമ്മതമായ സിദ്ധാന്തമെന്തെന്നു മനസ്സിലാക്കിയാലും. സത്യദര്‍ശനം സിദ്ധിച്ചവരെ സംബന്ധിച്ചിടത്തോളം ശുദ്ധവും അനന്തവുമായ ബോധമല്ലാതെ യാതൊന്നും ഇല്ല. വസ്തുപ്രപഞ്ചമെന്ന ഒന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.

സൃഷ്ടിയോ ‘അസൃഷ്ടി’യോ ഇല്ല. ഈ അനന്തനിര്‍മ്മല ബോധത്തില്‍ അഭിരമിക്കുന്നയാള്‍ സര്‍വ്വവ്യാപിയും സാര്‍വ്വഭൗമനുമായ ഭഗവാനാണ്. ആ ഭഗവാനാണ് എല്ലാറ്റിന്റെയും അന്തര്യാമി, ആത്മാവ്. അതെല്ലാക്കാലത്തും അങ്ങനെതന്നെയായിരിക്കും. ആര്‍ക്കാണാ ഭഗവാനെ പരിമിതപ്പെടുത്താനാവുക? എങ്ങനെ, എവിടെവച്ചാണ്, എപ്പോഴാണത്, സാധിക്കുക? സര്‍വ്വവ്യാപിത്വം ഉള്ള ഭഗവാന് പ്രഭാസിക്കാന്‍ സ്വേഛ മാത്രം മതി. എല്ലാറ്റിന്റെയും ആത്മാവാണല്ലോ അദ്ദേഹം?

എല്ലാറ്റിന്റെയും ആത്മാവ് എന്ന് പറയുമ്പോള്‍ എന്തിനെയാണ് നാം ഒഴിവാക്കുക? അതിനാല്‍ ഭഗവാന്‍ തന്റെ ഇച്ചയ്‌ക്കൊത്ത് എങ്ങിനെ വേണമെങ്കില്‍ പ്രോജ്വലത്താകുന്നു എന്നറിയുക. ഭൂതഭാവിവര്‍ത്തമാന കാല ഗണനകള്‍ കൂടാതെ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ ഉള്ള വിവേചനമില്ലാതെ അതത് കര്‍മ്മമണ്ഡലങ്ങളെ ആ പ്രഭു ചടുലമാക്കുന്നു.

താന്‍ ശുദ്ധമായ ബോധമാണെന്നുള്ള അവബോധം നഷ്ടപ്പെടുത്താതെതന്നെ അടുത്തും അകലെയും യുഗപര്യന്തമായും ഇമവെട്ടുന്നതുപോലെ ക്ഷണികമായും അദേഹം പ്രവര്‍ത്തനനിരതനാണ്. എല്ലാമെല്ലാം ആത്മാവാണെങ്കിലും കാഴ്ചകളെല്ലാം മായയാകുന്നു. അജനും അസൃഷ്ടനും അപരിമേയനും എന്നാല്‍ അനിഷേദ്ധ്യനുമാണവിടുന്ന്.

എന്താണോ ഉണ്മ, അതങ്ങനെതന്നെ നിലകൊള്ളുന്നു. ബോധഘനം മാത്രമേ ഉണ്മയായുള്ളു. അതാണ് ത്രിലോകങ്ങള്‍. വിശ്വത്തിന്റെ ആത്മാവാണത്. വിശ്വമെന്ന മൂര്‍ത്തീകരണം ഉണ്ടാവാന്‍ ഹേതുവായത് ബോധത്തിന്റെ വിഷയവിഷയീ ധ്രുവീകരണമത്രേ. ആരാണ് ഈ ദൃഷ്ടാവിനെ സൃഷ്ടിച്ചത്? ആരാണ് ഈ വിഷയി? എങ്ങിനെയാണ് എപ്പോഴാണ് ഈ സൃഷ്ടി ഉണ്ടായത്? ബോധത്തിനസാദ്ധ്യമായി എന്തുണ്ട്?

വിപശ്ചിത് രാജാവിന്റെ ബോധം പ്രബുദ്ധമായി, എന്നാലത് പരമാവസ്ഥയെ പ്രാപിച്ചിട്ടില്ലാ താനും. അതിനാല്‍ ‘ഒന്നാ’ണെങ്കിലും ആ ‘ഒന്ന്!’ പലതായി പ്രകടമാവുന്നു.”

ബോധാബോധങ്ങളുടെ അവബോധതലങ്ങളില്‍ എല്ലാമെല്ലാം സുസാദ്ധ്യമാണ്. പരമസത്യം ഇനിയും സാക്ഷാത്കരിച്ചിട്ടില്ലായെങ്കില്‍ അത്തരം വിഷയീകരണം സാദ്ധ്യമത്രേ. ഇത്തരം ഭാഗികമായ ഉണര്‍വുകളാണ് സിദ്ധികള്‍ക്ക് ഹേതുവാകുന്നത്. സിദ്ധഭാവത്തില്‍ ഈ നാല് വിപശ്ചിത് മൂര്‍ത്തികളും സ്വാംശീകരിച്ചത് മറ്റുള്ളവരുടെ അനുഭവങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.