Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 601-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 08:41 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു:കിഴക്കോട്ടു പോയ രാജാവ് കുടിച്ച വെള്ളത്തിന്റെ ക്ഷുദ്രശക്തിയില്‍ മോഹാലസ്യപ്പെട്ടു വീണു. അദ്ദേഹത്തെ രക്ഷിച്ചത് പടിഞ്ഞാട്ട് പോയ രാജാവായിരുന്നു. പടിഞ്ഞാട്ട് പോയ രാജാവ് പാറയായിത്തീര്‍ന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചത് തെക്കോട്ട് പോയ രാജാവായിരുന്നു. രാജാവിനെ പാറയാക്കിയ പിശാചിന് വേണ്ടത്ര മാംസമൊക്കെ നല്‍കിയാണ് ഇത് സാധിച്ചത്. പടിഞ്ഞാട്ട് പോയ രാജാവ്, പശുരൂപമെടുത്ത ഒരു യക്ഷിയുടെ ക്ഷുദ്രപ്രയോഗത്തില്‍ കാളക്കൂറ്റനായി മാറിയിരുന്നു. തെക്കോട്ട് പോയ രാജാവ് തന്നെ വീണ്ടും ഇദ്ദേഹത്തെ രക്ഷിച്ചു. തെക്കോട്ട് പോയ രാജാവ് ഒരു വിദ്യാധരനായി മാറിയപ്പോള്‍ അയാളെ രക്ഷിക്കാന്‍ മറ്റൊരു വിദ്യാധരന്‍ വേണ്ടിവന്നു. കിഴക്കോട്ടു പോയ രാജാവൊരു സിംഹമായപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചത് പടിഞ്ഞാട്ട് പോയ രാജാവായിരുന്നു.

രാമന്‍ ചോദിച്ചു: മൂന്നു കാലങ്ങളിലും ഇത്തരം വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഈ യോഗികള്‍ക്ക് എങ്ങിനെയാണ് സാധിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധതയില്‍ എത്തിയിട്ടില്ലാത്ത ആളുകള്‍ ഇതിനെപ്പറ്റി പല തരത്തിലുള്ള സിദ്ധാന്തങ്ങളും അവതരിപ്പിച്ചുവന്നിരിക്കും. അവര്‍ എന്തെങ്കിലും പുലമ്പിക്കൊള്ളട്ടെ, എന്നാല്‍ നീ പ്രബുദ്ധസമ്മതമായ സിദ്ധാന്തമെന്തെന്നു മനസ്സിലാക്കിയാലും. സത്യദര്‍ശനം സിദ്ധിച്ചവരെ സംബന്ധിച്ചിടത്തോളം ശുദ്ധവും അനന്തവുമായ ബോധമല്ലാതെ യാതൊന്നും ഇല്ല. വസ്തുപ്രപഞ്ചമെന്ന ഒന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.

സൃഷ്ടിയോ ‘അസൃഷ്ടി’യോ ഇല്ല. ഈ അനന്തനിര്‍മ്മല ബോധത്തില്‍ അഭിരമിക്കുന്നയാള്‍ സര്‍വ്വവ്യാപിയും സാര്‍വ്വഭൗമനുമായ ഭഗവാനാണ്. ആ ഭഗവാനാണ് എല്ലാറ്റിന്റെയും അന്തര്യാമി, ആത്മാവ്. അതെല്ലാക്കാലത്തും അങ്ങനെതന്നെയായിരിക്കും. ആര്‍ക്കാണാ ഭഗവാനെ പരിമിതപ്പെടുത്താനാവുക? എങ്ങനെ, എവിടെവച്ചാണ്, എപ്പോഴാണത്, സാധിക്കുക? സര്‍വ്വവ്യാപിത്വം ഉള്ള ഭഗവാന് പ്രഭാസിക്കാന്‍ സ്വേഛ മാത്രം മതി. എല്ലാറ്റിന്റെയും ആത്മാവാണല്ലോ അദ്ദേഹം?

എല്ലാറ്റിന്റെയും ആത്മാവ് എന്ന് പറയുമ്പോള്‍ എന്തിനെയാണ് നാം ഒഴിവാക്കുക? അതിനാല്‍ ഭഗവാന്‍ തന്റെ ഇച്ചയ്‌ക്കൊത്ത് എങ്ങിനെ വേണമെങ്കില്‍ പ്രോജ്വലത്താകുന്നു എന്നറിയുക. ഭൂതഭാവിവര്‍ത്തമാന കാല ഗണനകള്‍ കൂടാതെ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ ഉള്ള വിവേചനമില്ലാതെ അതത് കര്‍മ്മമണ്ഡലങ്ങളെ ആ പ്രഭു ചടുലമാക്കുന്നു.

താന്‍ ശുദ്ധമായ ബോധമാണെന്നുള്ള അവബോധം നഷ്ടപ്പെടുത്താതെതന്നെ അടുത്തും അകലെയും യുഗപര്യന്തമായും ഇമവെട്ടുന്നതുപോലെ ക്ഷണികമായും അദേഹം പ്രവര്‍ത്തനനിരതനാണ്. എല്ലാമെല്ലാം ആത്മാവാണെങ്കിലും കാഴ്ചകളെല്ലാം മായയാകുന്നു. അജനും അസൃഷ്ടനും അപരിമേയനും എന്നാല്‍ അനിഷേദ്ധ്യനുമാണവിടുന്ന്.

എന്താണോ ഉണ്മ, അതങ്ങനെതന്നെ നിലകൊള്ളുന്നു. ബോധഘനം മാത്രമേ ഉണ്മയായുള്ളു. അതാണ് ത്രിലോകങ്ങള്‍. വിശ്വത്തിന്റെ ആത്മാവാണത്. വിശ്വമെന്ന മൂര്‍ത്തീകരണം ഉണ്ടാവാന്‍ ഹേതുവായത് ബോധത്തിന്റെ വിഷയവിഷയീ ധ്രുവീകരണമത്രേ. ആരാണ് ഈ ദൃഷ്ടാവിനെ സൃഷ്ടിച്ചത്? ആരാണ് ഈ വിഷയി? എങ്ങിനെയാണ് എപ്പോഴാണ് ഈ സൃഷ്ടി ഉണ്ടായത്? ബോധത്തിനസാദ്ധ്യമായി എന്തുണ്ട്?

വിപശ്ചിത് രാജാവിന്റെ ബോധം പ്രബുദ്ധമായി, എന്നാലത് പരമാവസ്ഥയെ പ്രാപിച്ചിട്ടില്ലാ താനും. അതിനാല്‍ ‘ഒന്നാ’ണെങ്കിലും ആ ‘ഒന്ന്!’ പലതായി പ്രകടമാവുന്നു.”

ബോധാബോധങ്ങളുടെ അവബോധതലങ്ങളില്‍ എല്ലാമെല്ലാം സുസാദ്ധ്യമാണ്. പരമസത്യം ഇനിയും സാക്ഷാത്കരിച്ചിട്ടില്ലായെങ്കില്‍ അത്തരം വിഷയീകരണം സാദ്ധ്യമത്രേ. ഇത്തരം ഭാഗികമായ ഉണര്‍വുകളാണ് സിദ്ധികള്‍ക്ക് ഹേതുവാകുന്നത്. സിദ്ധഭാവത്തില്‍ ഈ നാല് വിപശ്ചിത് മൂര്‍ത്തികളും സ്വാംശീകരിച്ചത് മറ്റുള്ളവരുടെ അനുഭവങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.