Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 600-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 07:37 pm IST
in Samskriti

ഭഗവന്‍, വിപശ്ചിത് രാജാവിന്റെ ഒരേയൊരു വ്യക്തിബോധമാണല്ലോ നാലായി നിന്നിരുന്നത്? അവര്‍ക്ക് എങ്ങിനെയാണ് നാല് വെവ്വേറെ ആശകള്‍ വെച്ചു പുലര്‍ത്താന്‍ ഇടയായത്?

വസിഷ്ഠന്‍ പറഞ്ഞു:  ബോധം വാസ്തവത്തില്‍ ഒന്നാണെങ്കിലും ‘അദ്വൈതമാണെങ്കിലും സര്‍വ്വവ്യാപിയാണെങ്കിലും ഉറങ്ങിക്കിടക്കുന്നയാളിന്റെ സ്വപ്‌നം കാണുന്ന മനസ്സെന്നപോലെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്. കണ്ണാടി വിവിധ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതുപോലെ സ്വയം നിര്‍മ്മലമാകയാല്‍ ബോധം എല്ലാറ്റിനെയും അതിനുള്ളില്‍ പ്രതിഫലിപ്പിക്കുന്നു. കണ്ണാടിയുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തു ഒന്നാണെങ്കിലും അതില്‍ വൈവിദ്ധ്യദൃശ്യങ്ങളാണല്ലോ കാണുന്നത്?. ബോധം അതിന്റെ അവബോധപരിധിയില്‍ ഉള്ള എല്ലാറ്റിനെയും പ്രതിഫലിപ്പിച്ചു കാണിക്കുന്നു.

അങ്ങിനെ നാനാത്വം ഏകാത്മകമാണെന്നു തോന്നുന്നു. എന്നാല്‍ അത് ഏകവും അനേകവുമാണ്. അത് ഏകമോ അനേകമോ അല്ല. അത് ഒരേസമയം അനേകവും എകവുമത്രേ. അതിനാല്‍ ഈ നാല് വിപശ്ചിത് രാജന്മാരും അവരവരുടെ അനുഭവങ്ങളെ ബോധത്തില്‍ പ്രതിഫലിപ്പിച്ചു എന്ന് മനസ്സിലാക്കാം.

യോഗികള്‍ക്ക് എല്ലായിടത്തും പ്രവര്‍ത്തിക്കുകയും മൂന്നു കാലങ്ങളിലുമുള്ള അനുഭവങ്ങളെ ഒരേയിടത്തു നിന്നുകൊണ്ടുതന്നെ സ്വായത്തമാക്കാനും കഴിയും.”

ജലം ഒന്നേയുള്ളൂ. അത് എല്ലാടവും നിറഞ്ഞാണ് നില്‍ക്കുന്നത്. ഒരേസമയം പലകാര്യങ്ങള്‍ ചെയ്യാന്‍ ജലത്തിന് കഴിവുമുണ്ട്. അത് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ കൈക്കൊള്ളുന്നതായി പറയാം. ഒരേ വിഷ്ണുഭഗവാന്‍ തന്റെ നാല് കരങ്ങളും അല്ലെങ്കില്‍ നാല് ശരീരങ്ങളും കൊണ്ട് വിശ്വപരിപാലനാര്‍ത്ഥം പലപല കാര്യങ്ങളും ചെയ്യുന്നു. അനേകം കൈകളുള്ള സത്വം രണ്ടുകൈകള്‍ കൊണ്ടൊരു മൃഗത്തെ പിടിച്ച് മറ്റേ കൈകള്‍കൊണ്ടതിനെ കൊല്ലുന്നു!

വിപശ്ചിത് രാജാവ് ഇങ്ങിനെയാണ് നാല്‍വരായി വിവിധകര്‍മ്മങ്ങള്‍ ഒരേസമയം ചെയ്തുകൊണ്ടിരുന്നത്. ഭൂമിയിലെ പുല്‍മെത്തയില്‍ അവര്‍ ഉറങ്ങി. പല ഭൂഖണ്ഡങ്ങളില്‍ അവര്‍ ജീവിച്ചു, വനങ്ങളില്‍ അവര്‍ ഉല്ലസിച്ചു നടന്നു. മരുഭൂമികളില്‍ അവര്‍ ചുറ്റി നടന്നു. മലമുകളിലും സമുദ്രത്തിന്റെ ആഴങ്ങളിലും അവര്‍ വസിച്ചു. സമുദ്രത്തിലും കാട്ടിലും അവര്‍ ലീലയാടി. കടല്‍ത്തീരത്തും നഗരങ്ങളിലും അവരുല്ലസിച്ചു. ചിലപ്പോള്‍ ഗുഹാന്തരങ്ങളില്‍ അവര്‍ ഒളിച്ചു വസിച്ചു.

കിഴക്കോട്ട് പോയ വിപശ്ചിത്, ശാകാ ഭൂഖണ്ഡത്തിലെ ഉദയഗിരിയുടെ  താഴ് വാരത്ത് ഏഴുകൊല്ലം നിദ്രയിലായിരുന്നു. അവിടെക്കണ്ട അപ്‌സരസ്സുകള്‍ അയാളെ മതിമയക്കിയിരുന്നു. കല്ലിനുള്ളില്‍ നിന്ന് കിട്ടിയ ജലം കുടിച്ച് അയാളൊരു കല്ലായിമാറി. ബോധം വന്ന രാജാവ് വേഷം മാറി ആ മഞ്ഞള്‍ക്കാട്ടില്‍ കുറച്ചുനാള്‍ കഴിഞ്ഞു. അവിടെയൊരു യക്ഷിയുടെ സഹായത്താല്‍ അയാള്‍ ഒരു സിംഹമായി കുറേനാള്‍ ആ കാട്ടില്‍ കഴിഞ്ഞു. ദുര്‍മാരണത്തിന്റെ വരുതിയില്‍പ്പെട്ട് പിന്നീടയാള്‍ പത്തുകൊല്ലത്തേയ്‌ക്ക് ഒരു തവളയായി ജീവിച്ചു.

പടിഞ്ഞാറോട്ട് പോയ വിപശ്ചിത് സൂര്യാസ്തമയപര്‍വ്വതത്തില്‍ ഒരപ്‌സരസ്സിനെക്കണ്ട് അവളുടെ മായവലയത്തില്‍പ്പെട്ടു. ഒരു മാസക്കാലം അവള്‍ അയാളെ അനുഭവിച്ചു.

വടക്കോട്ട് പോയ വിപശ്ചിത്, ശാകാഭൂഖണ്ഡത്തിലുള്ള നീലഗിരിയിലെ ഒരന്ധകൂപത്തില്‍  നൂറുകൊല്ലക്കാലം താമസിച്ചു. പടിഞ്ഞാറു പോയ രാജാവ് അവിടെവച്ച് സ്വയം ഒരു വിദ്യാധരനായി പതിനാലുകൊല്ലം താമസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.