Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 590-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 09:15 pm IST
in Samskriti

അസ്മാച്ഝാസ്ത്രാ ദൃതേ ശ്രേയോ ന ഭൂതം ന ഭവിഷ്യതി

തത: പരമബോധാര്‍ത്ഥമിദമേവ വിചാര്യതാം

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകമായി പ്രഭാസിച്ചു നില്‍ക്കുന്നത് അനന്താവബോധമാണ്. അതിനെങ്ങിനെ നാശമുണ്ടാവാനാണ്? ഈ ബോധമല്ലാതെ മറ്റൊരു വസ്തു ഉണ്ടാകാന്‍ സാദ്ധ്യതപോലുമില്ല. ദേഹം നശിക്കുമ്പോള്‍ ബോധം നശിക്കുന്നില്ല.

ശരീരത്തിന്റെ നാശത്തോടെ ബോധവും ഇല്ലാതാവുന്നു എന്നാണെങ്കില്‍ സംസാരദുഖവും ആകുലതകളും അതോടെ ഇല്ലാതാകണമല്ലോ? ദേഹമുള്ളിടത്തോളം കാലം ബോധം നിലനില്‍ക്കുന്നു എന്നാണെങ്കില്‍ മരിച്ച ദേഹത്തിന് എന്തുകൊണ്ടാണ് ബോധമില്ലാത്തത്? ഈവിധ തര്‍ക്കങ്ങളൊന്നും സത്യത്തെ കാണിച്ചു തരുന്നില്ല.

അനന്തമായ ബോധം മാത്രമാണ് ഉണ്മ. അത് എന്തെല്ലാം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുവോ അതപ്രകാരം സത്തായിത്തീരുന്നു. ബോധത്തിന് തടസ്സമായി യാതൊന്നുമില്ല. ലോകമെന്നത് ഒരിക്കലും സൃഷ്ടിക്കപെട്ടിട്ടേയില്ല. ബോധം അനന്തമായ അനുഭവസാദ്ധ്യതകളെ അനുഭവിക്കാന്‍ സ്വയം ഇച്ഛിക്കുമ്പോള്‍ അത് നടപ്പിലാവുന്നു. ബോധത്തിന് സ്വയമറിയാം. എന്നാല്‍ അജ്ഞാനം മൂലം ജീവാത്മാവിന് സ്വാവബോധം ഉണ്ടാകുന്നില്ല.

ജ്ഞാനവും അജ്ഞാനവും ശുദ്ധബോധത്തിന്റെതന്നെ ഭാവങ്ങളാണ്. സത്യത്തില്‍ അങ്ങനെയൊരു തരംതിരിവ് തന്നെ അനാവശ്യമത്രേ.

അതിനാല്‍ സാധകന്‍ തന്റെ ആത്മസാക്ഷാത്കാരത്തിനായി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. മനസ്സില്‍ നിന്നും എല്ലാ കലുഷചിന്തകളെയും അകറ്റി ജീവിതം മുഴുവന്‍ ഈ ശാസ്ത്രത്തെ പഠിക്കാനായി വിനിയോഗിക്കുക. പരിശ്രമം കൊണ്ട് നേടാന്‍ കഴിയാത്തതെന്താണ്? എന്നാല്‍ ഇതിനു വേണ്ടി ശ്രമിക്കാത്തവന് യാതൊരു നേട്ടവും ഉണ്ടാകുകയില്ല. മനസ്സിനെ ജ്ഞാനത്തിന്റെയോ അജ്ഞാനത്തിന്റെയോ വഴിയില്‍ നയിക്കാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.

‘ഇപ്പോഴത്തേതെന്നല്ല, എതുകാലത്തെയും ശാശ്വതനന്മയെന്ന ലക്ഷ്യം നേടാന്‍ ഈ ശാസ്ത്രഗ്രന്ഥത്തിലൂടെയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അതിനാല്‍ പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മഹദ്ശാസ്ത്രത്തെ കൂലങ്കഷമായി അപഗ്രഥിച്ചു പഠിക്കണം.’

ഈ ഗ്രന്ഥം നിങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാളും, സുഹൃത്തുക്കളേക്കാളും ഏറെ പ്രയോജനം ചെയ്യും. ആത്മജ്ഞാനത്താലല്ലാതെ സംസാരമെന്ന കൊടും ദുരിതത്തില്‍ നിന്നും കരകയറാന്‍ സാദ്ധ്യമല്ല. വെറുതെ കാലം കഴിച്ചുകൂട്ടി മരണത്തിനായി കാത്തിരിക്കുക എന്നത് എത്ര കഷ്ടമാണ്! മൂഢന്മാരാണ് തങ്ങളുടെ ജീവിതം പണയം വെച്ചു സമ്പത്തിനും പ്രശസ്തിക്കും വേണ്ടി കഷ്ടപ്പെട്ട് തുലയുന്നത്. അവരെന്തുകൊണ്ടാണ് ശാസ്ത്രപഠനത്തിനും അതുവഴി നേടാവുന്ന അമര്‍ത്ത്യതയ്‌ക്കും വേണ്ടി സമയം ചിലവഴിക്കാന്‍ മടിക്കുന്നത്?

ആത്മജ്ഞാനംകൊണ്ട് ഒരുവന്റെ ദൗര്‍ഭാഗ്യങ്ങളേയും ദുരിതാനുഭവങ്ങളേയും വേരോടെ പിഴുതെറിയാന്‍ നമുക്കാവുന്നു. നിങ്ങളുടെ നന്മയ്‌ക്കായാണ് ഞാനീ സത്യം ഇങ്ങിനെ വീണ്ടും വീണ്ടും വിളിച്ചു പറയുന്നത്. ഇതുകേട്ട് സത്യസാക്ഷാത്കാരം നേടൂ. ഇപ്പോള്‍ ഈ സംസാരമെന്ന രോഗത്തെ ചികില്‍സിക്കാത്തപക്ഷം മരണശേഷം നിങ്ങള്‍ എന്തുചെയ്യും? ഈ ശാസ്ത്രംപോലെ നിങ്ങള്‍ക്ക് ഹിതകരമായി മറ്റൊന്നുമില്ല.

ഇതൊരു വിളക്കുപോലെ നിങ്ങളുടെ പാതയെ പ്രകാശമാനമാക്കട്ടെ; ഒരച്ഛനെപ്പോലെ നിങ്ങളെ ഉപദേശിച്ചു നേര്‍വഴി തെളിക്കട്ടെ, ഒരു ഭാര്യയെപ്പോലെ നിങ്ങള്‍ക്ക് സുഖം തരട്ടെ. ഈ ശാസ്ത്രത്തില്‍ പുതുതായി ഒന്നും തന്നെ പറയുന്നില്ല. എന്നാല്‍ കഥകളിലൂടെ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ തത്വങ്ങള്‍ മനസ്സില്‍ പതിയാനെളുപ്പമാണ്. ഈ ഗ്രന്ഥത്തിലെ തത്വങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ആരാണീ തത്വങ്ങളെ പ്രസ്താവിച്ചവതരിപ്പിച്ചത്, അല്ലെങ്കില്‍ ആരാണീ ശാസ്ത്രഗ്രന്ഥം രചിച്ചത് എന്നതിനു പ്രാധാന്യമൊന്നുമില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.