Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2014, 11:03 pm IST
in Samskriti

നിത്യപാരായണം 576-ാം ദിവസം

വസിഷ്ഠന്‍ തുടര്‍ന്നു:  ഇതെല്ലാം കഴിഞ്ഞ് ഞാന്‍ ബാഹ്യാകാശത്തിലുള്ള എന്റെ പര്‍ണ്ണശാലയില്‍ വീണ്ടും പ്രവേശിച്ചു. ഞാനെന്റെ ദേഹത്തെ അവിടെ തിരഞ്ഞെങ്കിലും കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവിടെയൊരു വൃദ്ധമുനിയെ കാണുകയുണ്ടായി. അദ്ദേഹം പദ്മാസനത്തില്‍ ദീര്‍ഘധ്യാനത്തിലായിരുന്നു.

അന്തരാ ഉള്ള ആനന്ദത്തിനും പരമപ്രശാന്തിയ്‌ക്കുമൊത്ത പവിത്രതയും പ്രഭയഅും അദ്ദേഹത്തിന്റെ മുഖത്തു കാണാമായിരുന്നു. നാഭിയ്‌ക്ക് മുന്നില്‍ കൈകള്‍ പദ്മമുദ്രയാക്കി ഇരുന്ന ആ മുനിയുടെ മുഖം അസാമാന്യ പ്രഭയാര്‍ന്നു പ്രശോഭിച്ചിരുന്നു.

ദേഹബോധത്തിനതീതനായിരുന്ന അദ്ദേഹത്തിന്റെ നയനങ്ങള്‍ അടഞ്ഞിരുന്നു. എന്റെ ദേഹത്തെ കാണാതെ, ഈ ദിവ്യമഹര്‍ഷിയുടെ ധ്യാനമൂര്‍ത്തരൂപം മുന്നില്‍ക്കണ്ടിരിക്കെ ഞാനിങ്ങിനെ ആലോചിച്ചു: ഇത് മഹാനായ ഒരു ഋഷിവര്യന്‍ തന്നെയാണ്. എന്നെപ്പോലെ അദ്ദേഹവും ഏകാന്തമായ ഒരിടം തേടി വന്നതാവണം. ഏകാന്തമായ ഒരിടം തേടി അദ്ദേഹവും ആകാശത്തെ ഈ കുടില്‍ കണ്ടുപിടിച്ചതാവണം. ഒരു പക്ഷെ ഞാന്‍ ഇവിടെയെന്റെ ദേഹത്തിലേയ്‌ക്ക്  തിരിച്ചെത്തിക്കാണും എന്ന് പ്രതീക്ഷിച്ചു വന്നതാവം. അല്ലെങ്കില്‍ എന്നെക്കാണാഞ്ഞ് ഇക്കുടിലില്‍ നിന്നും എന്റെ ചൈതന്യരഹിതമായ ദേഹത്തെ വലിച്ചെറിഞ്ഞു കളഞ്ഞ് ഇവിടെ താമസമാക്കിയതാവാനും മതി. ഞാനെന്റെ സ്വധാമമായ പൂര്‍വ്വസ്ഥിതിയിലേയ്‌ക്ക് മടങ്ങട്ടെ.

എന്നിങ്ങനെ ചിന്തിക്കവേ, ഈ പര്‍ണ്ണശാലയില്‍ താമസിക്കാനുള്ള എന്റെ ആഗ്രഹം ഇല്ലാതായപ്പോള്‍ ആ കുടിലും മുനിയും എല്ലാം അപ്രത്യക്ഷമായി.

“ഒരുവനിലെ ഭാവന അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ അവസാനിക്കുന്ന മാത്രയില്‍ അവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതെന്തോ അതെല്ലാം അവസാനിക്കുന്നു. എന്നിലെ  ഭാവന അവസാനിച്ചപ്പോള്‍ തദ്ഭവമായ പര്‍ണ്ണശാലയും ഇല്ലാതായി.”

ഒരു ബഹിരാകാശക്കപ്പല്‍ വീണുടയുന്നതുപോലെ എല്ലാ സങ്കല്‍പ്പ ധാരണകളും  തകര്‍ന്നടിഞ്ഞു. മാമുനിയും താഴെ വീഴ്‌കേ ഞാനും അദ്ദേഹത്തോടൊപ്പം ഭൂമിയിലേയ്‌ക്ക് തിരിച്ചു. അദ്ദേഹം വീണത് ധ്യാനനിരതനായി പര്‍ണ്ണശാലയില്‍ ഇരുന്ന അതേ ആസനത്തില്‍ത്തന്നെയാണ്. കാരണം പ്രാണനും അപാനനും സമ്യക്കായി അദ്ദേഹത്തില്‍ ഒത്തുചേര്‍ന്നതിനാല്‍ ഗുരുത്വാകര്‍ഷണം അദ്ദേഹത്തെ ബാധിച്ചിതേയില്ല. അദ്ദേഹം ധ്യാനത്തില്‍ നിന്നും എഴുന്നേറ്റുപോലുമില്ല. അദ്ദേഹത്തിന്റെ ദേഹം പാറപോലെ ഉറച്ചതും എന്നാല്‍ പഞ്ഞിപോലെ ലോലവുമായിരുന്നു.

അദ്ദേഹത്തെ വീണ്ടും ദേഹബോധത്തിലേയ്‌ക്ക് തിരികെ കൊണ്ടുവരാനായി ഞാന്‍ വലിയൊരു മഴമേഘമായി ഇടിവേട്ടോടുകൂടിയ മഴചൊരിഞ്ഞതോടെ അദ്ദേഹം കണ്ണ് തുറന്നു.

ഞാന്‍ ചോദിച്ചു: അങ്ങ് ആരാണ്? എവിടെയാണിപ്പോള്‍? അങ്ങെന്തു ചെയ്യുന്നു? ആകാശത്തുനിന്നും താഴെ വീണപ്പോഴും ആ വീഴ്ച അങ്ങയെ ബാധിക്കാഞ്ഞത് എന്തുകൊണ്ടാണ്?

കുറച്ചു നിമിഷം വീണ്ടും ധ്യാനനിരതനായിട്ട് മുനി പറഞ്ഞു: മഹര്‍ഷെ, ഞാന്‍ അങ്ങയെ തിരിച്ചറിയുന്നു. മഹാത്മാവേ, നമസ്‌കാരം. നേരത്തെതന്നെ അങ്ങേയ്‌ക്ക് നമോവാകം നല്‍കാഞ്ഞതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. മാമുനിമാരുടെ സ്വഭാവമാണ് ക്ഷമാശീലമെന്നു ഞാനറിയുന്നു. ഞാന്‍ ദേവന്മാരുടെ ധാമങ്ങളില്‍ കുറച്ചു നാള്‍ അലഞ്ഞു. ഈ സംസാരത്തില്‍ എനിക്ക് താല്‍പ്പര്യമില്ല. എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമായിരിക്കെ  നാം സുഖമെന്ന് പറയുന്നത് എന്തിനെയാണ്?

അതിനാല്‍ ഞാന്‍ മനോപാധികളും ആസക്തികളും തീണ്ടാതെ ആകാശത്ത് വസിക്കുകയാണ്. ഇന്ദ്രിയാനുഭവങ്ങള്‍ യാതൊന്നും സത്യമല്ല. ബോധത്തില്‍ നിന്നും വേറിട്ട് നില്‍ക്കുമ്പോള്‍ എല്ലാ ഇന്ദ്രിയാനുഭവങ്ങളും വിഷം. ലൈംഗികചിന്തകള്‍ വെറും ഭ്രമം. മധുരം ‘അനുഭവിക്കുന്ന’വനില്‍ നിന്നും മാധുര്യം പൊയ്‌പ്പോവുന്നു. അത്തരം അനുഭവങ്ങള്‍ക്ക് വശംവദനാവുന്നവന്‍ നശിക്കുന്നു. എല്ലാവര്‍ക്കുമുള്ളത് അല്‍പമായ ജീവിതമാണ്. അതുമുഴുവന്‍ പലവിധസംഭ്രാന്തികള്‍ നിറഞ്ഞതുമാണ്. ആകസ്മികമായി ചിലപ്പോള്‍ ചിലരില്‍ ആനന്ദനിമിഷങ്ങള്‍ സംജാതമാവുന്നു. ഒന്നും ശാശ്വതമല്ല. ഉറപ്പുള്ളതല്ല. കുലാലന്റെ ചക്രത്തിലെ കലംപോലെ ദേഹം നിസ്തന്ദ്രമായി ചുറ്റിക്കറങ്ങുകയാണ്. ഇന്ദ്രിയങ്ങളെ പിടിച്ചു വലിക്കുന്ന വസ്തുക്കളാകുന്ന  പ്രബലതസ്‌കരന്മാര്‍ എങ്ങും നിറഞ്ഞിരിക്കുന്നു. അതിനാല്‍ ഞാന്‍ തികച്ചും ജാഗരൂകനാവേണ്ടതുണ്ട്.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.