Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അരങ്ങത്ത് ഡോ. സീത ഡോ. ഊര്‍മിള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:57 pm IST
inLifestyle

രാമായണത്തിലെ സീതയുടെയും ഊര്‍മിളയുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതകഥ നൃത്തരൂപത്തില്‍ അവതരിപ്പിക്കുകയാണ് രണ്ട് സഹോദരിമാര്‍. ‘നീലമന സിസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന ഡോക്ടര്‍ സഹോദരിമാരാണ് നൃത്തരൂപം രംഗത്തെത്തിക്കുന്നത്. കൊട്ടാരക്കര നീലമന ഇല്ലത്ത് ഡോ. എന്‍.എന്‍. മുരളിയുടെയും യോഗവതിയുടെയും മക്കളായ ഡോ. ദ്രൗപതി, ഡോ.പത്മിനി എന്നിവരാണ് നൃത്തരംഗത്തെ വിസ്മയമായി മാറുന്നത്.

ഇന്നത്തെ സ്ത്രീ സമൂഹത്തിന് കണ്ടുപഠിക്കാനുള്ള നിരവധി ഗുണങ്ങള്‍ ഈ നൃത്തരൂപത്തിലുണ്ടെന്ന് സഹോദരിമാര്‍ പറയുന്നു. ഭാരത സംസ്‌കാരത്തെ മറന്ന് എന്തിനും ഏതിനും പാശ്ചാത്യ സംസ്‌കാരത്തിന് പിറകെ പായുന്നവര്‍ക്കും, മായികവലയത്തില്‍ പ്പെട്ട് ജീവിതം ഹോമിക്കുന്ന സ്ത്രീ സമൂഹത്തിനും സീതയേയും ഊര്‍മിളയേയും മാതൃകയാക്കാം. ഒരര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണമാണ് ഈ നൃത്തരൂപം- അവര്‍ പറഞ്ഞു.

ആത്മനിവേദനം എന്നപേരില്‍ ഭരതനാട്യവും കുച്ചുപ്പുടിയും സമന്വയിപ്പിച്ചാണ് നാല്‍പ്പത്തി അഞ്ച് മിനിട്ട് നീണ്ടുനില്‍ക്കുന്ന നൃത്തശില്‍പ്പം രംഗത്ത് അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിലൂടെ ദ്രൗപതിയാണ് സീതക്ക് ജീവന്‍ നല്‍കുന്നത്. കുച്ചുപ്പുടിയിലൂടെ ഊര്‍മിളയെ പത്മിനിയും അവതരിപ്പിക്കുന്നു. തോല്‍പ്പാവക്കൂത്തിലൂടെയാണ് മന്ഥര എത്തുന്നത്. ഇന്നത്തെ സമൂഹത്തിന്റെ ദുഷ്ട ചിന്തകളുടെ പ്രതീകമാണ് ഇവിടെ മന്ഥര. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മുതല്‍ രാജ്യത്തിന്റെ പ്രധാന കലാകേന്ദ്രങ്ങളില്‍ അവതരിപ്പിച്ച നൃത്തത്തിന് ഇതിനകം ഇവര്‍ കയ്യടി നേടികഴിഞ്ഞു.

കുട്ടിക്കാലത്ത് തന്നെ ഇരുവരും നൃത്തലോകത്തേക്ക് ചുവടുവെച്ചു. സ്‌കൂള്‍ കലോത്സവങ്ങളിലും യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലുമൊക്കെ സ്ഥിരമായി കലാതിലക പട്ടം ഇവരെ തേടിയെത്തി. പിന്നീട് ജീവിത വഴി തേടാന്‍ എം.ബി.ബി.എസ് അക്കാദമിക് ബിരുദം വേണമെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ ഇരുവരും അവിടെയും മികച്ച വിജയം നേടി. പാരമ്പര്യത്തിന്റെ വൈദ്യ പുണ്യം ഉണ്ടെങ്കിലും കലയുടെ വഴിയേ നടക്കാനാണ് രണ്ടുപേരും താത്പര്യം കാട്ടിയത്. ഡോക്ടറുടെ വേഷം അഴിച്ചുവച്ചുകൊണ്ട് കാലില്‍ ചിലങ്കകെട്ടിയപ്പോള്‍ ആദ്യം എതിര്‍ത്തവര്‍ പിന്നീട് അനുഗ്രഹിച്ചു. നൃത്തമോഹത്തെ പരിപോഷിപ്പിക്കുന്നവര്‍ തന്നെ ജീവിതയാത്രയില്‍ പങ്കാളികളായപ്പോള്‍ നൃത്തത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഡോ. പ്രവീണ്‍ നമ്പൂതിരി ദ്രൗപതിക്കും ഡോ. കൃഷ്ണന്‍ നമ്പൂതിരി പത്മിനിക്കും നൃത്തവേദികളിലേക്കുളള വഴികാട്ടികളാണിപ്പോള്‍.

ദ്രൗപതിക്ക് ഭരതനാട്യത്തോടാണ് പ്രിയമെങ്കില്‍ കുച്ചുപ്പുടിയിലാണ് പത്മിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭരതനാട്യത്തില്‍ ലാസ്യവും താളവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ദ്രൗപതി. കുച്ചുപുടിയോടൊപ്പം ഡയബറ്റോളജിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പത്മിനി. തങ്ങളുടെ കഴിവുകള്‍ വരുംതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നാട്യപ്രിയ എന്ന പേരില്‍ നൃത്ത പരിശീലന കേന്ദ്രം കൊട്ടാരക്കര, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസി എന്നിവ കോര്‍ത്തിണക്കി ഈ രംഗത്തെ പ്രശസ്ത കലാകാരന്‍മാരേയും ചേര്‍ത്ത് സെപ്തബംറില്‍ കൊല്ലത്ത് വലിയ ഒരു നൃത്തവിരുന്നൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരിമാര്‍. ഇതില്‍ നിന്ന് കിട്ടുന്ന പണം കിഡ്‌നി രോഗികളായ പാവപ്പെട്ടവര്‍ക്ക് ചികിത്സക്കായി നല്‍കാനാണ് തീരുമാനം.

ജി. സുരേഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.