Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാക്കില്‍ സംക്രമവാണിഭത്തിന് തണുപ്പന്‍ പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 10:09 pm IST
in Kottayam

ചിങ്ങവനം: കര്‍ക്കിടക മാസാരംഭത്തില്‍ പാക്കില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ആചാരങ്ങളും ചരിത്രസ്മരണകളുമുണര്‍ത്തി ആരംഭിച്ച സംക്രമവാണിഭത്തിന് തണുത്ത പ്രതികരണം. മദ്ധ്യതിരുവിതാംകൂര്‍ സംസ്‌കാരത്തെ വിളിച്ചുണര്‍ത്തുന്ന ഈ കച്ചവടത്തിന്റെ പ്രസക്തി ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പന്തിരുകുലത്തില്‍പ്പെട്ടവരായിരുന്നു ആരംഭകാലങ്ങളില്‍ കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് ജാതിമതഭേദമെന്യേ നിരവധി കച്ചവടക്കാര്‍ തങ്ങളുടെ ഉല്‍പന്നങ്ങളുമായി വാണിഭത്തിനെത്തുന്നുണ്ട്. കൈകൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത വസ്തുക്കളായ കുട്ട, മുറം, തഴപ്പായ, പരമ്പ്, വട്ടി, കൈച്ചട്ടി, നാഴി, മീന്‍കുട്ട, നിരവധി വീട്ടുപകരണങ്ങള്‍, അരിവാള്‍, വെട്ടുകത്തി, കോടാലി, തൂമ്പ, ഉലക്ക, ഇവ കൂടാതെ വിലയേറിയ ഗൃഹോപകരണങ്ങളും യുവതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള അലങ്കാര വസ്തുക്കളും വാണിഭത്തില്‍ ഇടംനേടിയിട്ടുണ്ട്.

കാര്‍ഷിക കേരളത്തിന്റെ അടയളമായ മുറം, പായ, കുട്ട എന്നിവയ്‌ക്ക് ഒരുകാലത്ത് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഉല്‍പാദകരില്‍ നിന്നും കുറഞ്ഞവിലയ്‌ക്ക് സാധനങ്ങള്‍ നേരിട്ടുവാങ്ങാമെന്നതാണ് ആളുകളെ വിപണിയിലേക്ക് ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ നിരവധി പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ കടന്നുകയറ്റം വിപണിയെ ആധുനികവല്‍ക്കരിച്ചു. ഇതുമൂലം പഴമയെ വിളിച്ചുണര്‍ത്തുന്ന സാധനങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. വാണിഭത്തിന്റെ ആരംഭകാലങ്ങളില്‍ നൂറടി വരെ നീളമുള്ള തഴപ്പായകള്‍ വില്‍പ്പനയ്‌ക്കായി കുട്ടനാട്ടില്‍ നിന്നും എത്തിയിരുന്നു. എന്നാല്‍ പ്ലാസ്റ്റിക് നിര്‍മ്മിത പായകളുടെ കടന്നുവരവും തഴപ്പായ നെയ്യുന്നവരുടെ കുറവും, തഴയുടെ നാശവും വാണിഭത്തില്‍ നിന്നും ഇന്ന് തഴപ്പായയെ പിന്നിലാക്കി.

മണ്‍ചട്ടി മുതല്‍ മണിച്ചിത്തത്താഴുവരെ ലഭ്യമാകുന്ന ഈ വാണിഭത്തെ ഉപജീവനമാര്‍ഗ്ഗമായി കാണുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ചങ്ങനാശേരി സ്വദേശി ലീല നാല്പതു വര്‍ഷം തുടര്‍ച്ചയായി സംക്രമവാണിഭത്തിനായി എത്തുന്നു. തന്റെ അമ്മയുടെ സഹായിയായാണ് ആദ്യകാലങ്ങളില്‍ കച്ചവടത്തിനായി ലീല എത്തിയിരുന്നത്. അന്നുമുതല്‍ ഇന്നുവരെ ഇത് അവരുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. ഇവരെ കൂടാതെ 35 വര്‍ഷമായി വാണിഭത്തില്‍ കച്ചവടം നടത്തിവരുന്ന പായിപ്പാട് സ്വദേശിനി അമ്മിണി ബേബിക്കും മാവേലിക്കര സ്വദേശി രാധാകൃഷ്ണനും പണ്ടുകാലത്തെ അപേക്ഷിച്ച് കച്ചവടം കുറവാണെന്ന അഭിപ്രായമാണുള്ളത്. എറണാകുളം പോസ്റ്റല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച കല്ലറ സ്വദേശി ജയിംസ് 25 വര്‍ഷമായി തന്റെ ഇരുമ്പുപകരണങ്ങളുമായി വാണിഭത്തില്‍ ഇന്നും സജീവമാണ്. ചിങ്ങമാസത്തില്‍ കച്ചവടം മെച്ചപ്പെടുമെന്നും ധാരാളം സാധനങ്ങള്‍ വിറ്റഴിയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.