ജറുസലേം: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഹമാസ് ഭീകരരുടെ റോക്കറ്റ്‌വര്‍ഷം. ചൊവ്വാഴ്‌ച്ച ഭീകരര്‍ ഗാസ അതിര്‍ത്തിയില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. ഇതുവരെ ആക്രമണത്തില്‍ അവര്‍ക്ക് പരിക്കേറ്റിരുന്നതേ ഉള്ളു.
വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് തെറ്റിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. ഹമാസിനെ നേരിടുന്നതിനായി ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഗാസയിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി 18 മണിക്കൂര്‍ സമയം ജനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രണ്ട് ദിവസങ്ങളിലായി 1000 ഓളം റോക്കറ്റുകളാണ് പാലസതീന്‍ ഗാസയിലേക്ക് വിക്ഷേപിച്ചതെന്ന് . ആക്രമണത്തില്‍ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. ഇതുവരെയുള്ള ആക്രമണത്തില്‍ ആദ്യമായാണ് ഇസ്രായേലുകള്‍ കൊല്ലപ്പെടുന്നത്്. കല്ലുകളും മരക്കഷ്ണങ്ങളും കൊണ്ടാണ് ഇസ്രായേല്‍ വിമാനങ്ങളെ പാലസ്്തീന്‍കാര്‍ നേരിടുന്നതെന്ന് ചില അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ റോക്കറ്റാക്രമണമെന്നത് ശ്രദ്ധേയമാണ്.
പത്ത് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാലസ്തീന്‍കാരുടെ എണ്ണം 200 കവിഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിച്ച സ്ഥിതിക്ക് തങ്ങള്‍ക്ക് തിരിച്ചടിക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അതേസമയം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് തങ്ങളെ ആരും ബന്ധപ്പെടാന്‍ ശ്രമിക്കുകയോ കരാര്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് ഹമാസ് ഭീകരര്‍ വ്യക്തമാക്കി.
















