Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മോചിപ്പിക്കപ്പെട്ട നഴ്‌സുമാര്‍ പഠിപ്പിക്കുന്നതെന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 07:52 pm IST
inLifestyle

ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ 46 മലയാളി നഴ്‌സുമാരെ ഇറാഖില്‍ നിന്നും മടക്കിക്കൊണ്ടുവന്ന സംഭവം കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയില്‍പ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ വന്‍ സാഹസിക ദൗത്യവിജയമായിരുന്നു അത്. ഇറാഖിലെ വ്യവസ്ഥാപിത സര്‍ക്കാരിനെതിരെ പോരാടുന്ന ഒരു വിമത ഗ്രൂപ്പുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനും സാധാരണ വഴികളില്‍നിന്നു വേറിട്ട മാര്‍ഗമാണ് ഇന്ത്യ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജും സ്ഥാനപതി അജയകുമാറും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

എന്നാല്‍ ഈ നഴ്‌സുമാര്‍ എങ്ങനെ ഇറാഖിലെത്തിയെന്ന് നേട്ടം ആഘോഷിച്ച നാട്ടുകാരും അധികൃതരും ആലോചിച്ചിട്ടുണ്ടാവില്ല. കേരളത്തിലെ നൂറിലധികം നഴ്‌സിംഗ് കോളേജുകളില്‍ നിന്നായി ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുപോലും നഴ്‌സിംഗ് പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ചേക്കേറുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പലരും ജോലിക്കുവേണ്ടി കേരളത്തിന് പുറത്തേക്കുപോവുന്നു. ഇന്ത്യയിലുടനീളമുള്ള മിക്ക ആശുപത്രികളിലും ജോലി ചെയ്യുന്നവരില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണ് ഭൂരിഭാഗവും. കഴിഞ്ഞ 20 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കേരളത്തിന് പുറത്താണ് 95 ശതമാനം മലയാളി നഴ്‌സുമാരും ജോലി ചെയ്യുന്നത്. പഠിച്ചിറങ്ങുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇന്ത്യയ്‌ക്കകത്തും പുറത്തും നിരവധി സ്ഥാപനങ്ങളുണ്ട്. മിഡിലീസ്റ്റിലും, യൂറോപ്യന്‍ രാജ്യങ്ങളിലും നഴ്‌സുമാര്‍ക്ക് നല്ല ഡിമാന്റാണ്.

കേരളത്തില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടാണ് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്? ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ 46 നഴ്‌സുമാര്‍ ഏതു സാഹചര്യത്തിലാണ് അവിടേക്ക് പോകേണ്ടി വന്നതെന്നും ചിന്തിക്കേണ്ടതാണ്.

വലിയൊരു തുക ബാങ്ക് ലോണ്‍ എടുത്താണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പോലുള്ള കോഴ്‌സുകള്‍ക്ക് ചേരുന്നത്. പഠനം പൂര്‍ത്തിയാക്കി യിറങ്ങുമ്പോള്‍ ഭാരിച്ച ബാങ്ക് ബാധ്യത വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബത്തിനും നേരിടേണ്ടി വരും. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളടക്കം നഴ്‌സിംഗ് ജോലിക്ക് നല്‍കുന്ന നിസാര വേതനംകൊണ്ട് ഈ ബാധ്യത തീര്‍ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ലോണ്‍ അടച്ച് എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയുന്നത്ര ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളെ തേടിഇവര്‍ക്ക് പോകേണ്ടിവരും. നഴ്‌സിംഗ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നത് ഒരു പരിധിവരേയും വിദേശ രാജ്യങ്ങളാണ്. ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ 46 മലയാളി നഴ്‌സുമാരും മികച്ച ശമ്പളവാഗ്ദാനം ലഭിച്ചതുകൊണ്ടു മാത്രമാണ് അവിടേക്ക് പോയത്. എന്നാല്‍ മടങ്ങുന്നതുവരെ അവര്‍ക്ക് ഒരു മാസത്തെ ശമ്പളം പോലും ലഭിച്ചിരുന്നില്ല.

മടങ്ങിയെത്തിയ നഴ്‌സുമാരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഏത് രീതിയിലുള്ള പുനരധിവാസമായിരിക്കും നടത്തുക. വിദേശത്തുനിന്നുള്‍പ്പെടെ പല വാഗ്ദാനങ്ങളും മടങ്ങിവന്നവര്‍ക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ ഈ വാഗ്ദാനങ്ങളില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.

പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച വേതനത്തില്‍ ജോലി നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് സര്‍ക്കാരിന് ഓടിനടക്കേണ്ടി വരില്ലായിരുന്നു.

ഒരുതരത്തില്‍ എല്ലാവര്‍ക്കുമുള്ള പാഠമാണിത്. നഴ്‌സിംഗ് പഠനം മാത്രമല്ല, ലക്ഷങ്ങള്‍ മുടക്കി പല കോഴ്‌സുകള്‍ പഠിച്ചിട്ടും നിരവധി യുവതീ-യുവാക്കളാണ് തൊഴില്‍രഹിതരായി കേരളത്തില്‍ നില്‍ക്കുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉറപ്പാക്കുന്ന ജോലികള്‍ സ്വന്തംനാട്ടില്‍ തന്നെ നല്‍കുകയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇനി ആരംഭിക്കേണ്ടത്. ഇറാഖില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതകള്‍ അനുഭവിച്ച് ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികളാവണം അത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.