Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 536-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2014, 08:06 pm IST
in Samskriti

തച്ഛതം തത്ര വര്‍ഷാണാം നിമേഷമിവ മേ ഗതം

ബഹ്വോളപി കാലഗതയോ ഭാവന്ത്യേകാധിയോ മനാക്

വസിഷ്ഠന്‍ തുടര്‍ന്നു: ബോധമാകുന്ന ആകാശത്തില്‍ ശുദ്ധശൂന്യത എല്ലായിടത്തും എല്ലായ്‌പ്പോഴും നിലകൊള്ളുന്നുണ്ട്. ബോധം ഇവിടെയും എവിടെയും സൃഷ്ടിയായും മറ്റും എല്ലായിടത്തും ഉണ്ട്. അബോധം ഒരിടത്തുമില്ല. കാരണം എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമാകുന്നു.

വിഷയവസ്തുവായി കാണപ്പെടുന്ന കാര്യങ്ങള്‍ പോലും ശുദ്ധമായ അവബോധം മാത്രമാകുന്നു.

ഇതുമായി ബന്ധപ്പെട്ട് എനിയ്‌ക്ക് നേരിട്ട് ബോധ്യപ്പെട്ട ഒരുകഥ – ഒരു പാറക്കല്ലിനെക്കുറിച്ചുള്ളതാണത് ഞാന്‍ പറയാം. ഒരു കാലത്ത് അറിയേണ്ടതെല്ലാമറിഞ്ഞതുകൊണ്ട് ഉണ്ടായ വിരക്തിയില്‍ എല്ലാവിധ ലോകവ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ എനിക്ക് തോന്നി. ഏകാന്തതയില്‍ യാതൊരു തടസ്സങ്ങളുമില്ലാതെ, നിസ്തന്ദ്രമായ ധ്യാനസപര്യയില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വിജനമായ ഒരിടത്തുപോയി ഞാനിങ്ങിനെ ധ്യാനിച്ചു: ഈ ലോകത്തിന് യാതൊരുവിധ മൂല്യങ്ങളും ഇല്ലതന്നെ. ഇഹലോകത്തിലെ യാതൊന്നിനും എന്നെ ആനന്ദിപ്പിക്കാനുള്ള കഴിവില്ല. ഞാന്‍ കാണുന്നതെന്താണ്? ആരാണ് ഈ ‘ഞാന്‍’?

ഇതിനെല്ലാം ഉത്തരം കണ്ടെത്താന്‍ ഞാന്‍ ‘ആരുമെത്താത്ത’ ഒരിടം കണ്ടുപിടിക്കാന്‍ പോവുന്നു. ദേവാസുരന്മാര്‍ക്കും അപ്രാപ്യമായ ഒരിടം. അവിടെ എന്റെ ധ്യാനത്തെ വ്യതിചലിപ്പിക്കാന്‍ ആരുമുണ്ടാവരുത്. അത്തരം ഒരു സ്ഥലം എവിടെ കണ്ടുപിടിക്കാം? ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദവും സിംഹത്തിന്റെ അലര്‍ച്ചയും കാടിനെ മുഖരിതമാക്കും. ഗുഹകളും നിശ്ശബ്ദമല്ല. കാറ്റിന്റെ ഹുങ്കാരം അവിടെയും ഉണ്ടാവും. മാത്രമല്ല അവിടം വള്ളിച്ചെടികളും മറ്റും നിറഞ്ഞിരിക്കും.
തടാകങ്ങളുടെ കരയില്‍ എപ്പോഴും ആളുകള്‍ വരും ദേവന്മാര്‍ പോലും ലീലയാടുന്നതാണവിടെ. നമ്മുടെ ശ്രദ്ധതിരിക്കാന്‍ പോന്ന പല കാര്യങ്ങളും ഉണ്ടവിടെ. ഇങ്ങിനെ ഭൂമിയിലെ പലയിടങ്ങളെപ്പറ്റി ചിന്തിച്ച് അവസാനം ബഹിരാകാശത്തേയ്‌ക്ക് പോവാന്‍ ഞാന്‍ നിശ്ചയിച്ചു. എന്നാല്‍ അവിടെയും പല ആകര്‍ഷണങ്ങളും ഉണ്ട്. മേഘങ്ങള്‍, ആകാശചാരികളായ ദേവന്മാരും അസുരന്മാരും, മരിച്ചുപോയ പിതൃക്കള്‍, യക്ഷകിന്നരഗന്ധര്‍വ്വന്‍മാര്‍ എന്നിങ്ങിനെ പലതുംകൊണ്ട് ആകാശം നിറഞ്ഞിരിക്കുന്നു. ഇവയെ എല്ലാം താണ്ടി ദൂരെദൂരെയൊരിടത്ത് പ്രകൃതിയുടെ മൂലഘടകങ്ങള്‍ പോലുമെത്താത്ത ഒരിടത്ത് ഞാന്‍ ചെന്നിരുന്നു. അവിടെ, ആ ശൂന്യാകാശത്ത് ഞാനൊരു പര്‍ണ്ണശാലയെ സങ്കല്‍പ്പിച്ചുണ്ടാക്കി. എന്റെ മനസ്സില്‍ ആ സ്ഥലത്തെ ആര്‍ക്കും പ്രവേശിക്കാനരുതാത്ത ഒരിടമായി പൂട്ടി വച്ചു. അവിടെ ഞാന്‍ പത്മാസനത്തില്‍ ഇരുന്നു. മനസ്സിനെ പ്രശാന്തമാക്കി. ഇവിടെ ഒരു നൂറുവര്‍ഷം സമാധിയില്‍ ഇരിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. ഒരാള്‍ ഒരു സങ്കല്‍പ്പത്തോടെ ഏറെനാള്‍ ധ്യാനനിരതനായിരുന്നാല്‍ അയാളുടെ അഭീഷ്ടങ്ങള്‍ സാധിതമാകും എന്ന നിയമമനുസരിച്ച് എന്റെ സങ്കല്‍പ്പങ്ങള്‍ എല്ലാം സഫലമായി. ആ നൂറു കൊല്ലക്കാലം കണ്ണടച്ചുതുറക്കുന്നതുപോലെ കഴിഞ്ഞുപോയി. കാരണം മനസ്സ് പൂര്‍ണ്ണമായും ഏകാഗ്രതയില്‍ ഇരിക്കുമ്പോള്‍ സമയം കടന്നുപോകുന്നത് അറിയില്ലല്ലോ.”

ആ കാലം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് വീണ്ടും വികസ്വരമായി. ‘ഞാന്‍’, ‘നീ’, എന്നിത്യാദി ഭൂതപിശാചുക്കള്‍ പ്രാണശക്തിയോടോപ്പം എന്നെത്തേടിയെത്തി. എവിടെനിന്നെന്നറിയില്ല, എങ്ങിനെയെന്നും അറിയില്ല, പെട്ടെന്ന് എന്നില്‍ ആശകള്‍ അങ്കുരിക്കാന്‍ തുടങ്ങി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.