കൊച്ചി: പുതിയ നീതി നടപ്പാക്കുന്നതിന് വലിയ സ്ഫോടക ശക്തിയാണ് വായനയെന്ന് പ്രൊഫ.എം.കെ.സാനു മാസ്റ്റര്‍. നീതി നടപ്പാക്കുന്ന ലോകം സൃഷ്ടിക്കണമെങ്കില്‍ വായന അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായദിനത്തോടുബന്ധിച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ കുറിച്ച് ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണമെന്ന് പ്രസംഗത്തില്‍ പറയാനും അടിമത്ത വ്യവസ്ഥക്കെതിരെ ധീരമായ നടപടി കൈകൊള്ളാനും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ് കഴിഞ്ഞത് അദ്ദേഹത്തിന്റെ പരന്ന വായനയിലൂടെ ലഭിച്ച അറിവിലൂടെയും ആശയങ്ങളിലൂടെയും സ്വപ്ന തുല്യമായ ദര്‍ശനത്തിലൂടെയുമാണ്. വായനയാണ് മനുഷ്യനെ മാനസികമായും ആത്മീയമായും വലുതാക്കി തീര്‍ക്കുന്നത്.
അടിമകള്‍ക്കും തൊഴിലാളികള്‍ക്കും വ് തൊഴിലാളി വര്‍ഗത്തിന്റെയും മനുഷ്യവര്‍ഗത്തിന്റേയും മോചനമെന്ന വ്യവസ്ഥയുാക്കാന് കഴിഞ്ഞ കാറല്‍ മാര്‍ക്സിന്റെ ചിന്തകള്ക്ക്പിന്നിലും വലിയ വായന ശീലമാണുായിരുന്നത്. ദൃശ്യമാധ്യമങ്ങള്‍ ആസ്വദിക്കുമ്പോഴും റേഡിയോ കേള്‍ക്കുമ്പോഴും അച്ചടിച്ച പുസ്തകങ്ങളിലെ ലിപികളിലൂടെ സഞ്ചരിച്ച് അതിനെ ഉള്‍കൊള്ളുന്ന സംസ്കാരം ആര്ജ്ജിച്ചെങ്കിലല്ലാതെ ലോകത്തെ ഇന്നത്തെ നിലയില്‍ നിന്നും മെച്ചപ്പെട്ട നാളെയിലേക്ക് മാറ്റിതീര്‍ക്കാന്‍ കഴിയില്ല. അത്കൊു തന്നെ വായന ഓരോരുത്തരുടേയും ജീവിതത്തില്‍ ഭക്ഷണം പോലെ ഒരു ഭാഗമാക്കിതീര്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കുറഞ്ഞ സമ്പത്ത് മുടക്കി വലിയ അറിവ് നേടാന്‍ വായനയെ തിരഞ്ഞെടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ജില്ലാതല വായനദിനാചരണത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വായനയിലൂടെ മാത്രമാണ് പുതിയ ചിന്തകളും അറിവുകളും ഉായിട്ടുള്ളത്. ഇത്തരം ചിന്തകളിലൂടെയാണ് സമൂഹത്തില്‍ വലിയ മാറ്റങ്ങളുായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാരാളം ലൈബ്രറികളും പുസ്തകങ്ങളും നമുക്കുണ്ട്. എന്നാല്‍ പല ലൈബ്രറികളും രാഷ്ട്രീയ മത്സരങ്ങളിലൂടെയും മറ്റും മുന്നോട്ട് പോകുമ്പോള്‍ വായന സമൂഹത്തില്‍ കുറഞ്ഞിട്ടു് എന്നത് സത്യമാണ്. പക്ഷെ ഒരിക്കലും വായന മരിച്ചിട്ടല്ല എന്നുള്ള തിരിച്ചറിവ് നമുക്കുാവണം. അത്യാധുനിക കാലഘട്ടത്തില്‍ പല മാധ്യമങ്ങളിലൂടെയാണ് നമ്മള് വായിക്കുന്നത്. ഇലക്ട്രോണിക് യുഗത്തില്‍ ഏതൊരു മാധ്യമം ഉപയോഗിച്ച് വായിക്കുന്നതും ഗുണകരമാണ്. എന്നാല്‍ എന്ത് വായിക്കുന്നു എന്നുള്ളതിലാണ് പ്രാധാന്യം. വായനയെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചും കൂടുതല്‍ അറിവ് നേടിക്കൊും നമുക്ക് മുന്നോട്ട് പോകേതു്. കേവലം ഒരു വ്യക്തിയെ ഓര്മിക്കാനുള്ള ദിവസമായി വായനദിനത്തെ കാണരുത്. ഗ്രാമങ്ങളിലൂടെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ച് നവോത്ഥാനത്തിന് ഊര്‍ജ്ജം പകരുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മഹത് വ്യക്തിത്വമാണ് പി.എന്‍.പണിക്കരെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാല ഗ്രന്ഥശാല പ്രവര്ത്തകന് ടി.പി.വേലായുധന് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. എറണാകുളം എസ്.ആര്.വി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഡെപ്പ്യൂട്ടി മേയര്‍ ബി.ഭദ്ര അധ്യക്ഷത വഹിച്ചു. വായനദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ് വിദ്യാര്‍ഥി അഞ്ജന പ്രദീപ്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വളന് ചിറങ്ങര എച്ച്.എസ്.എസ് വിദ്യാര്‍ഥി എസ്.ഗൗതം കൃഷ്ണ, മൂന്നാം സ്ഥാനക്കാരനായ സുഹൈര്‍.കെ.മുഹമ്മദ് എന്നിവര്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷൈന്‍ മോന് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എറണാകുളം പുസ്തകോത്സ സമിതി ചെയര്മാന് ഇ.എന്‍.നന്ദകുമാര്‍, സി.എന്‍.ആര്.ഐ ജില്ല കോര്‍ഡിനേറ്റര്‍ സെലിന് ജോസഫ്, സാക്ഷരത മിഷന് കോര്‍ഡിനേറ്റര്‍ കെ.രതീഷ് എന്നിവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും എസ്.ആര്.വി സ്കൂള്‍ പ്രാധാനാധ്യാപിക ടി.സി.വിലാസിനി നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: