Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 505-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 07:06 pm IST
in Samskriti

ദ്വിവിധോ ഭവതി പ്രഷ്ടാ തത്വജ്ഞോ?ജ്ഞോ?ധവാപി ച

അജ്ഞസ്യാജ്ഞതയാ ദേയോ ജ്ഞസ്യ തു ജ്ഞതയോത്തര:

വസിഷ്ഠന്‍ തുടര്‍ന്നു: ചോദ്യകര്‍ത്താക്കള്‍ രണ്ടു തരത്തിലാണുള്ളത്‌. അജ്ഞാനികളും, പ്രബുദ്ധരും. അജ്ഞാനിക്കുള്ള ഉത്തരം അവനു യോജിച്ചവണ്ണം അവന്റെ നിലയനുസരിച്ചു വേണം നല്‍കാന്‍. പ്രബുദ്ധനുള്ള ഉത്തരം അവന്റെ നിലയ്‌ക്ക്‌ യോജിച്ചതുമാവണം. ഇതുവരെ നീ അജ്ഞാനിയായിരുന്നു. അതുകൊണ്ട്‌ ബുദ്ധിപരമായ ഉത്തരങ്ങള്‍ മതിയായിരുന്നു. ഇപ്പോള്‍ നിനക്ക്‌ സത്യമറിയാം എന്നുള്ളതുകൊണ്ട്‌ ബുദ്ധിപരമോ യുക്ത്യാനുസാരിയോ ആയ ഉത്തരങ്ങള്‍ മതിയാവുകയില്ല.രാമാ, വാക്കുകള്‍ കൊണ്ട്‌ പറയാവുന്ന എല്ലാം, അവ എത്ര വിശദീകരിച്ചു പറഞ്ഞാലും ചുരുക്കിപ്പറഞ്ഞാലും, എത്ര സൂക്ഷ്മവും അഭ്മവുമാണെങ്കില്‍പ്പോലും യുക്തി, ദ്വന്ദത, ഭിന്നത, എന്നീ പരിമിതികള്‍ ഉള്ളവയാണ്‌. അത്തരം നിറം പിടിച്ച ഉത്തരങ്ങള്‍ നിനക്ക്‌ നല്‍കാന്‍ വയ്യ. എന്നാല്‍ വാക്കുകള്‍ക്ക്‌, സ്വയം നിറംപിടിപ്പിക്കാതെ ശുദ്ധസത്യം മാത്രം പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള കഴിവില്ല താനും. നിന്നെപ്പോലുള്ളവന്‌ നിര്‍മലമായ സത്യം മാത്രമേ പകര്‍ന്നു നല്‍കാവൂ. എന്നാല്‍ നിര്‍മലസത്യം നിശ്ശബ്ദതയില്‍ മാത്രമേ വെളിപ്പെടുകയുള്ളു. ആ മ്നം യുക്ത്യാനുസാരിയായ എല്ലാ അന്വേഷണങ്ങളില്‍ നിന്നും സ്വതന്ത്രമാണ്‌. പരമമായ അവസ്ഥയാണത്‌. അതുകൊണ്ട്‌ മ്നം മാത്രമേ നിന്റെ ചോദ്യത്തിന്‌ ഉത്തരമായി തരാന്‍ കഴിയൂ.എല്ലാ ഭാവാവിഷ്കാരങ്ങളും അത്‌ പ്രകടിപ്പിക്കുന്നവന്റെ സ്വഭാവത്തില്‍ അധിഷ്ഠിതമാണ്‌. ഞാന്‍ നിത്യശുദ്ധപ്രബുദ്ധവും അഭേദവുമായ അനന്താവബോധത്തില്‍, പരമാത്മാവില്‍ സുദൃഢനാണ്‌. എങ്ങിനെയാണ്‌ വാക്കുകള്‍കൊണ്ട്‌ എന്റെ സഹജഭാവത്തില്‍ കളങ്കം ചാര്‍ത്തുക? വാക്കുകള്‍ക്ക്‌ പകരാനാവാത്ത കാര്യം പറയാന്‍ ശ്രമിച്ച്‌ എന്നിലെ പരിപൂര്‍ണ്ണതയെ ഞാനെന്തിനു വികലമാക്കണം? അതിനാല്‍ അനന്തതയെ എന്റെ മനസ്സിലുയരുന്ന വാക്കുകളിലേയ്‌ക്ക്‌ ചുരുക്കാന്‍ ഞാന്‍ തുനിയുന്നില്ല.രാമന്‍ പറഞ്ഞു: വാക്കുകള്‍ ദ്വന്ദതയാലും പരിമിതികളാലും കളങ്കപ്പെട്ടിരിക്കുന്നു എന്നെനിക്കറിയാം. അതങ്ങിനെ ഇരിക്കുമ്പോള്‍ത്തന്നെ ആ പരിമിതികള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട്‌ തന്നെ പറയൂ അങ്ങാരാണ്‌?വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ശുദ്ധാകാശം പോലെ നിര്‍മ്മലമായ ബോധമാണ്‌.
വിഷയാനുബദ്ധങ്ങളായ അനുഭവങ്ങള്‍ക്ക്‌ ഞാന്‍ വശംവദനല്ല. അനന്തമായ നിര്‍മ്മലാവബോധമാണ്‌ ഞാന്‍. നീയും അതുതന്നെ. ലോകം മുഴുവന്‍ അത്‌ തന്നെയാണ്‌. എല്ലാമെല്ലാം അവിഭാജ്യമായ അദ്വയമായ ബോധമാണ്‌. ഞാന്‍ ശുദ്ധപ്രബുദ്ധതയാണ്‌. അതില്‍ നിന്നും വിഭിന്നമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ എന്നെ വേര്‍തിരിച്ചു പറയാന്‍ എനിക്കാവില്ല.

ഒരാള്‍ തന്നെക്കുറിച്ച്‌ വ്യതിരിക്തമായ ഒരു ധാരണയെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു പകരം അഹംകാരവും തല്‍സംബന്ധിയായ മേറ്റ്ല്ലാം ഉദിച്ചുയരുന്നത്‌. ഒരാളുടെ പരമമായ അവസ്ഥ എന്നത്‌ ജീവിച്ചിരിക്കുമ്പോഴും മരിച്ച പോലുള്ള അകര്‍മ്മാവസ്ഥയാണ്‌. എന്നാല്‍ ഈ അഹംകാരം സ്വയം മുക്തിപദം കൈവരിക്കാന്‍ ശ്രമിക്കുക എന്നത്‌ അസംബന്ധമാണ്‌. കാരണം അഹംകാരത്തിന്‌ സത്യത്തെ അറിയാനാവുന്നതെങ്ങിനെ? അനന്താവബോധത്തിന്‌ സ്വയം സാക്ഷാത്ക്കരിക്കേണ്ടതായി ഒന്നുമില്ല. എങ്ങിനെ നോക്കിയാലും ജന്മനാ അന്ധനായ ഒരാള്‍ നല്ലൊരു ചിത്രം കാണുന്നതുപോലെയുള്ള അവസ്ഥയാണിത്‌. ബോധത്തില്‍ ചലനം ഉണ്ടായാലും ഇല്ലെങ്കിലും പാറപോലെയുറച്ചു നില്‍ക്കുന്ന സാധകന്റെ അവസ്ഥയാണ്‌ മോക്ഷം, അല്ലെങ്കില്‍ നിര്‍വാണം. അയാള്‍ മറ്റൊന്നിനെ കാണുന്നില്ല. അയാളില്‍ ആശകളോ ആസക്തികളോ ഇല്ല. അയാളില്‍ ഞാന്‍. നീ, അവര്‍, മുതലായ സത്തകള്‍ ഇല്ല. എല്ലാമെല്ലാം ഒന്നാണ്‌, എകാത്മകമാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.