Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 471-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2014, 08:37 pm IST
in Samskriti

നിര്‍വാണവാന്നിര്‍മനന: ക്ഷീണചിത്ത: പ്രശാന്തധീ:

ആത്മന്യേവാസ്സ്വ ശാന്താത്മാ മൂകാന്ധബധിരോപമ:

രാമന്‍ ചോദിച്ചു: ഭഗവാനേ, ജാഗ്രദ്സ്വപനസുഷുപ്തികളിലൂടെ തിരിച്ചറിയപ്പെടാതെ കടന്നുപോകുന്ന തുരീയം എന്ന അവസ്ഥ എന്താണെന്ന്‌ വിവരിച്ച്‌ തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ അവസ്ഥയാകുന്ന തുരീയം അഹങ്കാരത്തിന്റെയോ അനഹങ്കാരത്തിന്റെയോ; സത്തിന്റെയോ അസത്തിന്റെയോ, വരുതിയില്‍പ്പെടാത്ത സമതയാണ്‌. അതാണ്‌ പ്രബുദ്ധമുനിമാരുടെ ബോധതലം. അവിച്ഛിന്നമായ സാക്ഷിബോധത്തിന്റെ അനുസ്യൂതമായ സാന്നിദ്ധ്യമാണത്‌.

ചിന്താസഞ്ചാരങ്ങളാല്‍ ബന്ധുരമായ ജാഗ്രദ്സ്വപ്ന അവസ്ഥകളില്‍ നിന്നും തുലോം വിഭിന്നമായ ഒരു തലമാണത്‌. മന്ദതയാലും അജ്ഞാനത്താലും ചലനരഹിതമായിരിക്കുന്ന ദീര്‍ഘസുഷുപ്തിയുടെ തലവുമല്ല അത്‌. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍ സമ്പൂര്‍ണ്ണസമതയെന്ന സമതുലിതാവസ്ഥ സംജാതമാവുന്നു. അവിടെ തുരീയം സ്വയമുണരുന്നു.

ഞാന്‍ അതിനെപ്പറ്റി ഇനിയൊരു കഥപറയാം. നീ പ്രബുദ്ധതയില്‍ എത്തിയെങ്കിലും ഈ കഥാശ്രവണം ഒരുവനെ പ്രബുദ്ധനാക്കാന്‍ പോന്ന ഒന്നാണ്‌. ഒരു വനത്തില്‍ ഒരു മാമുനി വാണിരുന്നു.അനിതരസാധാരണനായ മുനിയെക്കണ്ട്‌ ഒരു വേടന്‍ അദ്ദേഹത്തോട്‌ ഇങ്ങിനെ ചോദിച്ചു. ‘എന്റെ അമ്പ്‌ കൊണ്ട്‌ മുറിവേറ്റ ഒരു മാന്‍പേട ഇപ്പോള്‍ ഇതിലേ ഓടിപ്പോയി. അതെങ്ങോട്ടാണ്‌ പോയത്‌?’

മുനി പറഞ്ഞു: ഞങ്ങള്‍ വനവാസികളായ താപസന്മാരാണ്‌. ഞങ്ങളുടെ സ്വഭാവം അഹങ്കാരരഹിതമായ പ്രശാന്തതയാണ്‌. അഹങ്കാരവും മനസ്സുമാണ്‌ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌. എന്നാല്‍ ഇന്ദ്രിയങ്ങള്‍ എന്നില്‍ വിശ്രാന്തിയടഞ്ഞിരിക്കുകയാണ്‌. ജഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ എന്തെന്ന്‌ എനിക്കറിയില്ല. ഞാന്‍ തുരീയത്തില്‍ ആമഗ്നനാണ്‌. ഈ അവസ്ഥയില്‍ കാണാന്‍ ഒരു വസ്തു എന്നില്‍ നിന്നും വേറിട്ടില്ല.’

വേടന്‌ മുനി പറഞ്ഞ കാര്യം എന്തെന്ന്‌ മനസ്സിലായില്ല. അയാള്‍ അവിടെ നിന്നും പോയി. അതാണ്‌ രാമാ തുരീയത്തിന്റെ അവസ്ഥ. അത്‌ ഉപാധിരഹിതമായ ബോധമാണ്‌. ആ ബോധം മാത്രമേയുള്ളൂ. ജഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ മനസ്സിന്റെയാണ്‌. അവ, മനസ്സൊടുങ്ങുന്നതോടെ അവസാനിക്കുന്നു. സത്വം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതാണ്‌ യോഗികള്‍ എത്താന്‍ ശ്രമിക്കുന്ന ഇടം. ഇതാണ്‌ എല്ലാ ശാസ്ത്രഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്‌. അവിദ്യയും, മായയും ഇല്ലാത്ത വസ്തുക്കളാണ്‌.

ബ്രഹ്മം മാത്രമേയുള്ളൂ. ചിലരതിനെ നിശ്ശൂന്യത എന്ന്‌ പറയുന്നു.ചിലര്‍ ഭഗവാന്‍ എന്നും പറയുന്നു. എന്നിട്ട്‌ അവരതിനെക്കുറിച്ച്‌ തര്‍ക്കിക്കുന്നു. ഈ ധാരണകളെഎല്ലാം ഉപേക്ഷിക്കൂ.

‘ചിന്താസഞ്ചാരമില്ലാത്ത നിര്‍വാണപദത്തിലഭിരമിക്കൂ. മനസ്സിനെ ഏറെ നേര്‍മ്മയുള്ളതാക്കി ബുദ്ധിയെ പ്രശാന്തമാക്കി, മൂകനെപ്പോലെ, അന്ധനെപ്പോലെ, ബധിരനെപ്പോലെ, ആത്മാവിലഭിരമിച്ചാലും’

ഉള്ളില്‍ എല്ലാറ്റിനെയും ഉപേക്ഷിക്കൂ. പുറമേ ഉചിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടൂ. മനസ്സ്‌ തന്നെയാണ്‌ സുഖങ്ങളും ദുഖങ്ങളും. നിര്‍മനാവസ്ഥയില്‍ ഇവയെല്ലാം താനേ ഇല്ലാതെയാവട്ടെ. ആകര്‍ഷണീയം അനാകര്‍ഷണീയം എന്നിങ്ങനെ വസ്തുക്കളെ തരം തിരിക്കാതിരിക്കുക. ഈ ആത്മീയതകൊണ്ട്‌ സംസാരത്തെ മറികടക്കാം. സുഖദുഖങ്ങളെയും അവകള്‍ക്കിടയിലുള്ളതിനെയും തിരിച്ചറിഞ്ഞ്‌ അവയ്‌ക്ക്‌ അസ്ഥിത്വം നല്‍കാതെ അവയ്‌ക്കതീതനവൂ. സ്വപ്രയത്നമായ ഈ സാധന അനന്തതയെ സാക്ഷാത്ക്കരിക്കാന്‍ നിനക്കുതകും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

പുതിയ വാര്‍ത്തകള്‍

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.