Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കറുകടം കലേഷ്‌ വധം: ആസൂത്രിതമെന്നു പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:40 pm IST
in Ernakulam

കോതമംഗലം: കഴിഞ്ഞ ദിവസം കറുകടം മാവിന്‍ ചുവടില്‍ കൊലചെയ്യപ്പെട്ട കലേഷിന്റെ കൊലപാതകത്തിന്‌ പിന്നില്‍ ഗൂഡാലോചനയുള്ളതായി പോലീസ്‌. കൊല്ലപ്പെട്ട കലേഷും മുഖ്യപ്രതിയായ അന്‍വറും തമ്മില്‍ പലതവണ വാക്കുതര്‍ക്കള്‍ നടന്നതായി കോതമംഗലം സി.ഐ. ജി.ഡി. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കറുകടം മേഖലയില്‍ മണ്ണിട്ട്‌ സ്ഥലം നികത്തുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പോലീസ്‌ നിഗമനം.വിഷുദിനത്തില്‍ കറുകടം ഷാപ്പില്‍ വച്ച്‌ കലേഷിന്റെ സുഹൃത്തുക്കളും അന്‍വറുള്‍പ്പെട്ട സംഘവും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. ഈ കാരണങ്ങളാണു കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണു അന്‍വറിനെയും പിടിക്കപ്പെട്ട മറ്റ്‌ പ്രതികളെയും ചോദ്യം ചെയ്തതില്‍ നിന്ന്‌ പോലീസിനു മനസിലാകുന്നത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ. സംഭവദിവസം വൈകീട്ട്‌ നാലുമണിയോടു കൂടി കറുകടം വായനശാലയില്‍ പ്രതികളായ അലക്സ്‌ ഇരട്ട സഹോദരങ്ങളായ സബ്ജാന്‍, ഷാജഹാന്‍ എന്നിവര്‍ എത്തുകയും അവിടെ ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്ന കലേഷുമായി വാക്ക്‌ തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഷാജഹാന്‍ ഫോണ്‍്‌ ചെയ്തതനുസരിച്ച്‌ ഒന്നാം പ്രതി അന്‍വര്‍ അവിടെത്തുകയും പെട്ടെന്ന്‌ ഷാജഹാന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ വിളിച്ച്‌ വീട്ടില്‍ കരുതി വച്ചിരുന്ന ബൈക്കിന്റെ ക്രാഷ്‌ ഗാര്‍ഡ്‌ എടുത്തുകൊണ്ടു വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കാണ്ടുവന്ന ക്രാഷ്ഗാര്‍ഡ്‌ കൊണ്ട്‌ അന്‍വര്‍ പലതവണ കലേഷിന്റെ തലയ്‌ക്കടിച്ച്‌ വീഴ്‌ത്തി. ഇതിനുശേഷം കണ്ണന്‍ എന്ന്‌ വിളിക്കുന്ന അലക്സ്‌ ജോസഫിന്റെ ഫോണില്‍ നിന്ന്‌ അന്‍വര്‍ മുളവൂര്‍ സ്വദേശിയായ മെര്‍ഷിദിനെ വിളിച്ച്‌ പായിപ്ര കവലയില്‍ കാണാമെന്നു പറയുകയും ഇതനുസരിച്ചു കറുകടം മുളവൂര്‍ വഴി പായിപ്രകവലയിലെത്തുകയും ചെയ്തു.

അവിടെ ബാര്‍ബര്‍ഷോപ്പ്‌ നടത്തുന്ന മെര്‍ഷിദിന്റെ ബന്ധുക്കളായ നിസാര്‍, നിഷാദ്‌ എന്നിവരുടെ ഫോണില്‍ നിന്ന്‌ അന്‍വര്‍ മെര്‍ഷിദിനെ ബന്ധപ്പെടുകയും മുളവൂര്‍ പൊന്നരിക്കപ്പറമ്പില്‍ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്നു പായിപ്ര കവലയിലെത്തിയ മെര്‍ഷിദ്‌ മാങ്കുളത്തുള്ള സുഹൃത്ത്‌ അഭിലാഷിനെ വിളിച്ച്‌ ഒരു സുരക്ഷിത താവളമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ മെര്‍ഷിദിന്റെ സുഹൃത്തും ബന്ധുവുമായ ഷെഫിനെയും കൂട്ടി മൂവാറ്റുപുഴയിലെത്തി അന്‍വറിന്റെ ബന്ധുവായ നിസ്സാറിന്റെ ഫോണില്‍ നിന്നും മെര്‍ഷിദിന്റെ അമ്മാവന്‍ ഷിബിയെ വിളിച്ച്‌ 15000 രൂപ തരപ്പെടുത്തുകയും ചെയ്തു. ശേഷം മൂവാറ്റുപുഴയില്‍ നിന്ന്‌ സംഘടിപ്പിച്ച റെന്റ്‌ എ കാറിന്‌ 1000 രൂപയുടെ പെട്രോളും അടിച്ച്‌ അന്‍വര്‍ മറ്റ്‌ പ്രതികളെയും കൂട്ടി പോത്താനിക്കാട്‌, പൈങ്ങട്ടൂര്‍, അടിമാലി വഴി മാങ്കുളത്തെത്തി മൂന്നാറിലെത്തി റിസോര്‍ട്ടില്‍ തങ്ങി. അവിടെ വച്ച്‌ റിസോര്‍ട്ടിലെ മാനേജറുടെ ഫോണില്‍ നിന്ന്‌ അഭിലാഷിനെ വിളിച്ചു. കല്ലാറില്‍ കാത്തു നില്‍ക്കുകയായിരുന്ന അഭിലാഷ്‌ തന്റെ മാങ്കുളത്തുള്ള ബന്ധുവിന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഇവരെ എത്തിക്കുകയുമായിരുന്നു. മൊബെയില്‍ ടവര്‍ കേന്ദ്രീകരിച്ചും ഔപ്പം ആദ്യം പിടിയിലായ കണ്ണന്‍, മറ്റ്‌ പ്രതികളുടെ സുഹൃത്തുക്കള്‍ എന്നിവരില്‍നിന്നു ലഭിച്ച സൂചനകളുടെയും അടിസ്ഥാനത്തിലുമാണ്‌ പ്രതികള്‍ തങ്ങിയ രഹസ്യ കേന്ദ്രത്തെ കുറിച്ച്‌ വിവരം ലഭിച്ചത്‌. പിടിയിലായവര്‍ കൂടാതെ കേസില്‍ മെര്‍ഷിദ്‌, ഷെമീര്‍, റെജി, അറസ്റ്റിലായ ഷാജഹാന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ എന്നിവരുള്‍പ്പെടെയുള്ള പത്ത്‌ പേര്‍ പ്രതികളാണെന്നും പോലീസ്‌ പറഞ്ഞു.

എറണാകുളം റൂറല്‍ എസ്പി, മൂവാറ്റുപുഴ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ്‌ ഉദ്യോഗലസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. പി്ന്നീടു കോതമംഗലം സി.ഐ. ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം എറ്റെടുത്തു. എസ്‌ഐമാരായ രാജു മാധവന്‍, എന്‍. മോഹനന്‍, സിബി തോമസ്‌, കെ. ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ കെ.എന്‍. ബിനു, അനില്‍, ശശി, സിവില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍മാരായ സിജോ, സാജു, ഷിബി എന്നിവരുള്‍പ്പെട്ട നാല്‌ സ്പെഷ്യല്‍ സ്ക്വാഡുകളാണ്‌ കേസന്വേഷിച്ചത്‌. കറുകടം മേഖലയില്‍ രാത്രികാലങ്ങളില്‍ പട്രോളിംഗ്‌ നടത്തുമെന്നും പ്രദേശം പോലീസ്‌ നിരീക്ഷണത്തിലാണെന്നും പോലീസ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.