വാഷിംഗ്ടണ്‍: മാനഭംഗക്കേസിലകപ്പെട്ട ഇന്ത്യന്‍ പുരോഹിതനെ യുഎസ് നാടുകടത്തും.
മിന്നോസ്റ്റയിലെ ഒരു വീട്ടില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കവേ പുരോഹിതന് അവിടുത്തെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഫാദര്‍ ലിയോ ചാള്‍സ് കൊപ്പലയെയാണ് നാടുകടത്താനൊരുങ്ങുന്നത്. ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ രൂപതയിലെ പുരോഹിതനായിരുന്നു 47കാരനായ കൊപ്പല. 2013 ജൂണിലാണ് കൊപ്പലയ്ക്കെതിരായി കേസെടുത്തത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ 36 വര്‍ഷം തടവ് ലഭിക്കും. കേസിനെതുടര്‍ന്ന് കൊപ്പല 2013 ജൂണ്‍ 10 മുതല്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നാടുകടത്താന്‍ ഉത്തരവിട്ടതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കി. നാടുകടത്തുന്നതുവരെ കൊപ്പലയെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് ഉത്തരവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: