Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനാല്‍ കൈവരി ഭൂമിയില്‍നിന്ന്‌ കൗലു കുടിയൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 10:26 pm IST
in Ernakulam

മട്ടാഞ്ചേരി: കനാല്‍ കൈവഴിയിലെ കൂരയില്‍നിന്ന്‌ കൗലു കുടിയൊഴിയുന്നു. രാമേശ്വരം കനാല്‍ കൈവഴിയില്‍ പാടശ്ശേരി പറമ്പില്‍ പുറമ്പോക്കിലും കനാലിലുമായി കെട്ടിയുയര്‍ത്തിയ കൂരയില്‍നിന്ന്‌ മാര്‍ച്ച്‌ 30 ന്‌ കൗലവും ഭര്‍ത്താവ്‌ ഈസഹാക്കും മൂന്നാം തലമുറയിലെ ഒരു വയസ്സുകാരനുമടക്കം എട്ടംഗങ്ങളാണ്‌ കുടിയൊഴിയുന്നത്‌. കനാല്‍ പുറമ്പോക്ക്‌ കുടിയൊഴിപ്പിക്കല്‍ പദ്ധതി വിഹിതവും ഇതര ധനസഹായവും ചേര്‍ത്ത്‌ വാങ്ങിയ സ്വന്തം വീടിന്റെ താക്കോല്‍ 16 ന്‌ കൗലു-ഈസഹാക്ക്‌ ദമ്പതികള്‍ക്ക ലഭിക്കും. പിന്നീട്‌ വീട്ടുപകരണങ്ങള്‍ നീക്കി കൗലു കനാല്‍ കൈവഴിയിലെ കൂര പൊളിച്ചു നീക്കും.

മൂന്നര പതിറ്റാണ്ടിന്റെ യാതന ജീവിതമാണ്‌ കൗലു-ഈസഹാക്ക്‌ കുടുംബം കനാല്‍ കൈവരി കൂരയില്‍ നയിച്ചത്‌. അരസെന്റില്‍ താഴെയുള്ള പുറമ്പോക്ക്‌ ഭൂമിയില്‍ കനാലിലേക്ക്‌ പലകകള്‍ നിരത്തി പ്ലാസ്റ്റിക്‌ ഷീറ്റുമായി ചേര്‍ത്തുണ്ടാക്കിയ കൂര കൗലുവിനും മൂന്ന്‌ തലമുറ മക്കള്‍ക്കും കൊട്ടാരസമാന ഭവനമായിരുന്നു. ഓട്ടോ ഡ്രൈവറായ ഈസഹാക്കുമായുള്ള വിവാഹത്തെത്തുടര്‍ന്ന്‌ കരിപ്പാലത്തെത്തിയ കൗലുവിന്‌ ഭര്‍ത്താവിന്റെ ഭവനത്തില്‍ അധികനാള്‍ കഴിയാനായില്ല. ഭര്‍ത്താവ്‌ ഈസഹാക്കും നാല്‌ മക്കളുമായി വീടുവിട്ടിറങ്ങിയ കൗലു 1978 ലാണ്‌ രാമേശ്വരം കനാല്‍ കൈവഴിയിലെ ഷെഡ്ഡ്‌ 1000 രൂപ നല്‍കി കാദറില്‍നിന്ന്‌ വാങ്ങിയത്‌. തുടര്‍ന്ന്‌ കനാലിലേക്ക്‌ കുറ്റിയില്‍ പലകകള്‍ നിരത്തി ചെറിയ കൂര നിര്‍മിച്ചു. അയല്‍വാസികളുടെ സഹകരണത്തോടെയുള്ള ‘കൂര’യിലെ ജീവിതത്തിനിടയില്‍ നാല്‌ മക്കളുടെ ജനനവും രണ്ടുമക്കളുടെ മരണവും ആറ്‌ മക്കളുടെ വിവാഹവും ഒരു മകളുടെ വിവാഹമോചനവും കണ്ടുള്ളതായിരുന്നു കൗലു ഈസഹാക്കിന്റെ ജീവിതം.

വീടിനോട്‌ ചേര്‍ന്ന്‌ കൈവരിയില്‍ പൂക്കളും പച്ചക്കറിയും നട്ട്‌, ചെറിയ മിഠായി കച്ചവടവും നടത്തി ഭര്‍ത്താവിന്റെ ചെറുവരുമാനവും ചേര്‍ത്ത്‌ തലമുറകളെ വളര്‍ത്തിയ കൗലു ഒരു മകളെ ഇഷ്ടാനുസരണം ഒരു ഹിന്ദുവിന്‌ വിവാഹം ചെയ്ത്‌ നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ ഘട്ടത്തിലും പാര്‍പ്പിട പദ്ധതി ഘട്ടത്തിലും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ രാഷ്‌ട്രീയക്കാരുടെ വഞ്ചനക്കിടയില്‍ വൈദ്യുതിയും റേഷന്‍കാര്‍ഡുമില്ലാതെ എല്ലാം സഹിച്ച്‌ കൗലു കുടുംബത്തെ നയിച്ചു മുന്നേറി. 90 കളില്‍ താല്‍ക്കാലിക വീട്ടുനമ്പര്‍ ലഭിച്ചതോടെ വൈദ്യുതി ലഭിച്ചുവെങ്കിലും കൗലുവിന്റെ വൈദ്യുതി ബില്‍ തുക വാണിജ്യ നിരക്കിലാണ്‌ കണക്കാക്കിയിരുന്നത്‌. ഈസഹാക്ക്‌, കൗലു, മക്കളായ റംല, ബഷീര്‍, മരുമകള്‍ നസ്‌റീന്‍, പേരക്കുട്ടികളായ നിയാസ്‌, ഷമീര്‍, ആല്‍ഷ (ഒരു വയസ്സ്‌) എന്നിവരടങ്ങുന്ന എട്ടുപേരാണ്‌ ഇന്നും കനാല്‍ കൈവരി കൂരയില്‍ താമസിക്കുന്നത്‌. ഫാനും ടിവിയും ഫ്രിഡ്ജും അലമാരയുമെല്ലാമുള്ള കൗലുവിന്റെ കൂരയിലെ അന്തിയുറക്കം കനാലിന്‌ മുകളില്‍ നിരത്തിയ പലകയിലാണ്‌. കരുവേലിപ്പടിക്ക്‌ സമീപം വാങ്ങിയ പുതിയ വീട്ടിലേക്ക്‌ മാറുമ്പോഴും കഷ്ടകാലത്ത്‌ കിടന്നുറങ്ങിയ ‘കൂര’യും സ്നേഹമുള്ള അയല്‍ക്കാരേയും ഉപേക്ഷിച്ചുള്ള കുടിയിറക്ക്‌ ദുഃഖത്തിലാണ്‌ കൗലു. ഒപ്പം ദുരിതജീവിതത്തില്‍നിന്നുള്ള “മോക്ഷ”ത്തിന്റെ സന്തോഷമുണ്ട്‌. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കിയും സര്‍ക്കാര്‍ സഹായം നല്‍കിയും കനാല്‍ കൈവരി ‘കൂര’യില്‍നിന്ന്‌ മോചനം നല്‍കാന്‍ സഹായിച്ചവരോട്‌ നന്ദി പറഞ്ഞ്‌ കൗലു സന്തോഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.