Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുങ്ങുന്ന സേനയ്‌ക്ക്‌ മിണ്ടാത്ത മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:14 pm IST
in Vicharam

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന്‌ ഒരു പഴമൊഴിയുണ്ട്‌. ഏതാണ്ട്‌ അതുപോലെയുള്ള സ്ഥിതിയാണ്‌ നമ്മുടെ പ്രതിരോധമന്ത്രിയുടേത്‌. അഴിമതി കറുത്തതോ വെളുത്തതോ എന്നുപോലും അറിയാത്ത വ്യക്തിയത്രേ അദ്ദേഹം. അതുകൊണ്ടുതന്നെ ആവോളം ബഹുമാനവും സ്നേഹവും പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കാറുമുണ്ട്‌. അതൊക്കെ അദ്ദേഹത്തിന്‌ അര്‍ഹിക്കുന്നതാണോ എന്ന സംശയമാണ്‌ ഉള്ളത്‌. കാരണം, എ.കെ. ആന്റണി കറപുരളാത്ത കൈകാര്യകര്‍ത്താവായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ നിസ്സംഗതയും അതുമായി ബന്ധപ്പെട്ട സ്വഭാവവിശേഷവും ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ്‌.

ഇന്ത്യന്‍ പ്രതിരോധ രംഗത്തെ അഭിമാനമായ നാവികസേനയ്‌ക്ക്‌ അതിന്റെ പ്രൗഢിയും ഗരിമയും നിലനിര്‍ത്തുന്ന തരത്തിലുള്ള നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്‌. അടുത്തിടെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ്‌ ആ സേനയുടെ ഏറ്റവും കരുത്തുറ്റ അന്തര്‍വാഹിനികളിലുണ്ടായത്‌. ഒരു തരത്തില്‍ നോക്കിയാല്‍ അതൊക്കെ സാങ്കേതിക പിഴവുകളാണെന്ന ന്യായീകരണത്തില്‍ മുറുകെ പിടിച്ചുകൊണ്ട്‌ എല്ലാം ഭദ്രമാണെന്ന്‌ സമാധാനിക്കാം. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നതും അതാണ്‌. എന്നാല്‍ അങ്ങനെ മുന്നോട്ടു പോയാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാവും ഉണ്ടാവുകയെന്ന്‌ ചിന്തിക്കാനാവില്ല.

സ്വന്തം പ്രതിച്ഛായ കാത്തുസൂക്ഷിക്കുകയെന്ന ഏക അജണ്ടയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക്‌ പ്രതിരോധമന്ത്രി തരംതാഴുമ്പോള്‍ നാവികസേനയെന്ന മഹാ ആയുധ ശക്തി തികച്ചും ദുര്‍ബലമാവുന്ന സ്ഥിതിയിലാവുന്നു. ഒരു പരിധിയില്‍ കൂടുതല്‍ ആ വിഭാഗത്തെ പരിഗണിക്കാതെ വരുമ്പോള്‍ സ്വാഭാവികമായ കെടുകാര്യസ്ഥത കളിയാടുന്നു. ഇന്നിപ്പോള്‍ അന്തര്‍വാഹിനികളില്‍ സംഭവിച്ചിരിക്കുന്ന ഗുരുതരമായ പിഴവുകളും അതിലൂടെ സേനയ്‌ക്കും രാഷ്‌ട്രത്തിനും ജനങ്ങള്‍ക്കും വന്നു ചേര്‍ന്ന കഷ്ടനഷ്ടങ്ങളും അപമാനവും ഏറെ വലുതാണ്‌. പ്രതിരോധരംഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും രഹസ്യാത്മകമായ ഒരു വശം ഉള്ളതിനാല്‍ ഉള്ളുകള്ളികള്‍ ആരും അറിയാതെ പോവുന്നു. അതുവഴി രാഷ്‌ട്രത്തിന്റെ യശസ്സും തകര്‍ന്ന്‌ തരിപ്പണമാവുന്നു.

നാവികസേനയുടെ എല്ലാ അന്തര്‍വാഹിനികളും അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന്‌ എട്ട്‌ വര്‍ഷം മുമ്പുതന്നെ ആന്റണിയെ അറിയിച്ചിരുന്നുവത്രെ. 2006 നവംബറില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സബ്മറൈന്‍ ഓപ്പറേഷന്‍ മേധാവിയാണ്‌ വളരെ വ്യക്തമായ രേഖകളോടെ വകുപ്പു മന്ത്രിയെ അറിയിച്ചത്‌. എന്നാല്‍ അതിനെക്കുറിച്ച്‌ ഒരന്വേഷണം നടത്താനോ കാര്യങ്ങള്‍ എന്തൊക്കെ വേണമെന്ന്‌ വിശകലനം ചെയ്ത്‌ തീരുമാനമെടുക്കാനോ മന്ത്രി തയ്യാറായില്ല.
സ്വതസിദ്ധമായ ‘മെല്ലെപ്പോക്ക്‌’ സ്വഭാവം പ്രസ്തുത സംഭവത്തിലുമുണ്ടായി. പുതിയ അന്തര്‍വാഹിനികള്‍ വേണമെന്നും റഷ്യന്‍ നിര്‍മ്മിതമായ, സിന്ധു വിഭാഗത്തിലുള്ള മുങ്ങിക്കപ്പലുകളിലെ ബാറ്ററി പ്രശ്നം പരിഹരിക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആ പ്രശ്നം മൂലമാണ്‌ അന്തര്‍വാഹിനിയില്‍ തകരാറുണ്ടായതും മനുഷ്യജീവനുകള്‍ നഷ്ടമായതും.

നാവികസേനയുടെ കരുത്തായ അന്തര്‍വാഹിനികള്‍ ഇല്ലാതെ വന്നാല്‍ പിന്നെ നാവികസേന തന്നെ നോക്കുകുത്തിയാവും. ഇന്ത്യയുടെ കപ്പല്‍പടയെ ഏറെ ഭീതിയോടെ കാണുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ്‌ പാക്കിസ്ഥാന്‍ എന്നത്‌ ശ്രദ്ധേയമാണ്‌. 20 വര്‍ഷമായ സിന്ധുവിഭാഗത്തിലുള്ള ഒന്‍പത്‌ അന്തര്‍വാഹിനികളും 2015 ഓടെ ഉപയോഗശൂന്യമാവുമ്പോള്‍ നമ്മുടെ രാജ്യത്തെ മറികടന്നുകൊണ്ട്‌ പാക്കിസ്ഥാന്‍ ആ കരുത്ത്‌ നേടും. ഒരു പ്രത്യേക കണ്ണിലൂടെ ഇന്ത്യയെ കാണുന്ന ആ അയല്‍രാജ്യം ഈ കരുത്തും കൂടി സ്വായത്തമാക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന്‌ കണ്ടറിയാന്‍ അത്ര വലിയ ഗവേഷണ പടുത്വമൊന്നും വേണ്ട.

തന്റെ അനങ്ങാപ്പാറനയം ഒരു രാഷ്‌ട്രത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച്‌ പ്രതിരോധമന്ത്രിക്ക്‌ തരിമ്പും ബോധ്യമില്ലെന്നതിന്റെ വ്യക്തമായ വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. പ്രണബ്‌ മുഖര്‍ജിക്കുപകരം ആന്റണി സ്ഥാനമേറ്റെടുത്തശേഷം മൂന്നു സേനാമേധാവികളും ഒത്തുചേര്‍ന്ന യോഗം നടന്നിരുന്നു. അതിലും അന്തര്‍വാഹിനികളിലെ അപകടകരമായ അവസ്ഥ ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ടും ഫലപ്രദമായി ഇടപെടാന്‍ പ്രതിരോധമന്ത്രിക്ക്‌ സാധിച്ചില്ല. രാഷ്‌ട്രീയ വിടുവായത്തത്തിന്റെ വഴിയില്‍ നിന്ന്‌ മാറി രാഷ്‌ട്രത്തിന്റെ ഗരിമയിലേക്ക്‌ നോക്കാന്‍ കഴിയുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭാവിഭാഗധേയം നിശ്ചയിക്കേണ്ടവര്‍ ദൂരക്കാഴ്ചയില്ലാത്ത സമീപനവും അയഞ്ഞ രാഷ്‌ട്രീയനിലപാടുമായി മുന്നോട്ടു പോയാല്‍ എങ്ങനെയിരിക്കുമെന്നാണ്‌ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്‌. നേരത്തെ പഞ്ചസാര കുംഭകോണ ആരോപണമുണ്ടായപ്പോള്‍ രായ്‌ക്കുരാമാനം രാജിവെച്ച്‌ നല്ല പിള്ള ചമഞ്ഞയാളാണ്‌ എ.കെ. ആന്റണി. അതിനേക്കാള്‍ ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാവുകയും അന്തര്‍വാഹിനിയിലെ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ സേനാമേധാവി ഡി.കെ. ജോഷി രാജിവെക്കുകയും ചെയ്തിട്ടും വകുപ്പു മന്ത്രിക്ക്‌ കുലുക്കമില്ല. കാലം കഴിയുമ്പോള്‍ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുന്നുവെന്നല്ലേ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ ഇക്കാര്യങ്ങളെല്ലാം ഉയര്‍ന്നുവരുമ്പോള്‍ അച്ചടിച്ചുവെച്ച ഉത്തരങ്ങളുമായി ഇത്തരക്കാര്‍ ജനങ്ങളെ സമീപിക്കും. അത്‌ അവര്‍ എങ്ങനെ സ്വീകരിക്കുമെന്ന്‌ കണ്ടറിയാനിരിക്കുന്നതേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.