Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അസൂറികള്‍ വാണ മൂന്നാം ലോകകപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 09:23 pm IST
in Football

മൂന്നാം ലോകകപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഫ്രാന്‍സായിരുന്നു വേദി. അര്‍ജന്റീനയെയും ജര്‍മ്മനിയെയും പിന്തള്ളിയാണ്‌ ഫ്രാന്‍സിനെ മൂന്നാം ലോകകപ്പ്‌ ഫുട്ബോളിന്റെ ആതിഥേയരായി തെരഞ്ഞെടുത്തത്‌. 1938 ജൂണ്‍ നാല്‌ മുതല്‍ 19 വരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ്‌ നടന്നത്‌. 10 നഗരങ്ങളിലെ 11 സ്റ്റേഡിയങ്ങളിലായിട്ടായിരുന്നു മൂന്നാം ലോകകപ്പ്‌. ഈ ലോകകപ്പിലാണ്‌ ആദ്യമായി നിലവിലെ ചാമ്പ്യന്മാരും ആതിഥേയരും നേരിട്ട്‌ യോഗ്യത നേടിയത്‌. ഇതോടെ ഇറ്റലിയും ഫ്രാന്‍സും നേരിട്ട്‌ യോഗ്യത നേടി. സ്പാനിഷ്‌ ആഭ്യന്തരയുദ്ധം കാരണം സ്പെയിന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന്‌ പിന്മാറി. നാല്‌ വന്‍കരകളില്‍ നിന്നായി 16 രാജ്യങ്ങള്‍ ഫ്രാന്‍സ്‌ ലോകകപ്പിന്‌ യോഗ്യത നേടി. എന്നാല്‍ യോഗ്യത നേടിയ ശേഷം ആസ്ട്രിയ ലോകകപ്പില്‍ നിന്ന്‌ പിന്‍വാങ്ങി. ഇതോടെ 15 രാജ്യങ്ങളാണ്‌ ഫൈനല്‍ റൗണ്ട്‌ പോരാട്ടത്തിനുണ്ടായിരുന്നത്‌.

ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്‌, ബല്‍ജിയം, ബ്രസീല്‍, പോളണ്ട്‌, ചെക്കോസ്ലോവാക്യ, നെതര്‍ലാന്റ്സ്‌, ഹംഗറി, ഡച്ച്‌ ഈസ്റ്റ്‌ ഇന്‍ഡീസ്‌ (ഇന്നത്തെ ഇന്തോനേഷ്യ), സ്വിറ്റ്സര്‍ലന്റ്‌, ജര്‍മ്മനി, സ്വീഡന്‍, ആസ്ട്രിയ, ക്യൂബ, റുമാനിയ എന്നീ രാജ്യങ്ങളാണ്‌ മൂന്നാം ലോകകപ്പില്‍ അണിനിരന്നത്‌. ഇതില്‍ ബല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്‌, റുമാനിയ എന്നീ രാജ്യങ്ങളുടെ മൂന്നാം ലോകകപ്പായിരുന്നു ഇത്‌.

1934-ലെ പോലെ ഗ്രൂപ്പ്‌ തിരിച്ചുള്ള മത്സരമായിരുന്നില്ല ഇത്തവണത്തേതും. നോക്കൗട്ട്‌ റൗണ്ടായിരുന്നു. ഓരോ ടീമിനും ആദ്യ റൗണ്ടില്‍ ഒരു കളി മാത്രം. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ പുറത്ത്‌ എന്നതായിരുന്നു രീതി. 90 മിനിറ്റുള്ള മുഴുവന്‍ സമയവും സമനിലയിലായാല്‍ അധികമായി 30 മിനിറ്റുകൂടി നല്‍കും. അതും സമനിലയിലായാല്‍ മത്സരം അടുത്ത ദിവസം വീണ്ടും നടക്കും.

ആകെ നടന്ന 18 മത്സരങ്ങളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ നടന്നത്‌. ഇത്രയും മത്സരങ്ങളില്‍ നിന്നായി 84 ഗോളുകളും പിറന്നു. ഹാട്രിക്കുകളുടെ കാര്യത്തിലും പുരോഗതിയുണ്ടായി. ആദ്യ രണ്ട്‌ ലോകകപ്പുളില്‍ മൂന്ന്‌ ഹാട്രിക്ക്‌ വീതമാണ്‌ പിറന്നതെങ്കില്‍ 1938-ലെ മൂന്നാം ലോകകപ്പില്‍ അത്‌ അഞ്ചായി ഉയര്‍ന്നു. ജൂണ്‍ അഞ്ചിന്‌ ബ്രസീലിനെതിരെ പോളണ്ടിന്റെ എണസ്റ്റ്‌ വിലിമോവ്സ്കി (4 ഗോളുകള്‍), ഇതേ മത്സരത്തില്‍ ബ്രസീലിന്റെ ലിയോനിഡാസ്‌ ഡാ സില്‍വ, ജൂണ്‍12ന്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്യൂബക്കെതിരെ സ്വീഡന്റെ ഗുസ്താവ്‌ വെറ്റര്‍സ്റ്റോം, ഹാരി ആന്‍ഡേഴ്സണ്‍, ജൂണ്‍ 16ന്‌ സ്വീഡനെതിരെ ഹംഗറിയുടെ ഗ്യുല സെന്‍ഗെല്ലര്‍ എന്നിവരാണ്‌ മൂന്നാം ലോകകപ്പിന്റെ ഹാട്രിക്ക്‌ അവകാശികള്‍.

ആദ്യ റൗണ്ടില്‍ ഹംഗറി 6-0ന്‌ ഡച്ച്‌ ഈസ്റ്റ്‌ഇന്‍ഡീസിനെയും ഫ്രാന്‍സ്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ബല്‍ജിയത്തെയും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി അധികസമയത്തേക്ക്‌ നീണ്ട മത്സരത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ നോര്‍വേയെയും ബ്രസീല്‍ അധികസമയത്തിനൊടുവില്‍ 6-5ന്‌ പോളണ്ടിനെയും ചെക്കോസ്ലോവാക്യ അധികസമയത്തിനൊടുവില്‍ 3-0ന്‌ നെതര്‍ലന്റ്സിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ആദ്യ റൗണ്ടില്‍ സ്വിറ്റ്സര്‍ലന്റ്‌-ജര്‍മ്മനി (1-1), ക്യൂബ-റുമാനിയ (3-3) പോരാട്ടങ്ങള്‍ അധികസമയത്തിനൊടുവിലും സമനിലയില്‍ കലാശിച്ചതോടെ ജൂണ്‍ ഒമ്പതിന്‌ ഈ മത്സരങ്ങള്‍ വീണ്ടും നടന്നു. ഈ മത്സരങ്ങളില്‍ ജര്‍മ്മനി 4-2നും ക്യൂബ 2-1നും വിജയിച്ച്‌ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആസ്ട്രിയ പിന്മാറിയതിനാല്‍ വാക്കോവറിലൂടെ സ്വീഡനുംക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.

ജൂണ്‍ 12ന്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഹഗറി 2-0ന്‌ സ്വിറ്റ്സര്‍ലന്റിനെയും സ്വീഡന്‍ 8-0ന്‌ ക്യൂബയെയും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി 3-1ന്‌ ഫ്രാന്‍സിനെയും പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചപ്പോള്‍ ബ്രസീല്‍-ചെക്കോസ്ലോവാക്യ പോരാട്ടം 1-1ന്‌ സമനിലയില്‍ കലാശിച്ചു. 14ന്‌ നടന്ന റീപ്ലേയില്‍ 2-1ന്‌ വിജയിച്ച്‌ ബ്രസീല്‍ സെമിഫൈനലിലേക്ക്‌ മാര്‍ച്ച്‌ ചെയ്തു. 16ന്‌ നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ഹംഗറി ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ സ്വീഡനെയും ഇറ്റലി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ബ്രസീലിനെയും കീഴടക്കി കലാശക്കളിക്ക്‌ യോഗ്യത നേടി. 19ന്‌ നടന്ന ലൂസേഴ്സ്‌ ഫൈനലില്‍ ബ്രസീല്‍ 4-2ന്‌ സ്വീഡനെ പരാജയപ്പെടുത്തി. ആദ്യ രണ്ട്‌ ലോകകപ്പുകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ബ്രസീലിന്റെ ഉയിര്‍പ്പിനും ഈ ലോകകപ്പ്‌ സാഷ്യം വഹിച്ചു. അന്നുതന്നെ നടന്ന ഫൈനലില്‍ നാല്‍പ്പത്തയ്യായിരത്തിലേറെ ആരാധകരെ സാക്ഷിനിര്‍ത്തി രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ഹംഗറിയെ തകര്‍ത്ത്‌ നിലവിലെ ലോകചാമ്പ്യന്മാരായ അസൂറികള്‍ (ഇറ്റലി) കിരീടം നിലനിര്‍ത്തി.

മറ്റൊരു ചരിത്ര നിമിഷത്തിനും ഈ ലോകകപ്പ്‌ സാക്ഷ്യം വഹിച്ചു. ഏറ്റവും മികച്ച കളിക്കാരനു ടോപ്‌ സ്കോറര്‍ക്കുമുള്ള സ്വര്‍ണ്ണ പന്തിനും സ്വര്‍ണ്ണ ഷൂസിനും ഒരാള്‍ തന്നെ അവകാശിയായി. ബ്രസീലിന്റെ ലിയോനിഡാസ്‌ ഡാ സില്‍വയാണ്‌ ഈ രണ്ട്‌ ബഹുമതികളും സ്വന്തമാക്കിയത്‌. നാല്‌ മത്സരങ്ങളില്‍ നിന്ന്‌ 7 ഗോളുകളാണ്‌ ലിയോനിഡാസ്‌ സില്‍വ നേടിയത്‌. ഇറ്റലിക്കെതിരായ നിര്‍ണായകമായ സെമിഫൈനലില്‍ ഈ താരത്തെ കളിപ്പിക്കാന്‍ മാനേജര്‍ തയ്യാറായതുമില്ല. മികച്ച രണ്ടാമത്തെ കളിക്കാരനുള്ള വെള്ളി പന്ത്‌ ഇറ്റലിയുടെ സില്‍വിയോ പിയോളയും മൂന്നാമത്തെ താരത്തിനുള്ള വെങ്കല പന്ത്‌ ഹംഗറിയുടെ ഗ്യോര്‍ജി സരോസിയും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.