Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 406-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 07:11 pm IST
in Samskriti

സര്‍വ്വശക്ത്യഃ സ്വരൂപത്വാജ്ജീവസ്യാസ്ത്യേകശക്തിതാ

അനന്തശ്ചാന്തപൃക്തശ്ച സ്വഭാവോളസ്യ സ്വഭാവതഃ

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധം സര്‍വശക്തമാണ്‌. അത്‌ എല്ലാറ്റിന്റെയും ആത്മാവാണല്ലോ. എന്നാല്‍ ജീവന്‌ അത്‌ ബോധത്തില്‍ നിന്നും വിഭിന്നമല്ല. എങ്കിലും ചിലപരിമിതികള്‍ ഉണ്ടുതാനും. ജീവന്‌ അതിന്റെ ധാരണകള്‍ക്കനുസൃതമായ കഴിവുകളേ ഉള്ളു. അതിനാല്‍ സ്വന്തം ചിന്താധാരണകള്‍ക്കനുസരിച്ച്‌ ജീവന്‌ പരിമിതമായ കഴിവുകളോ അനന്തമായ കഴിവുകളോ സ്വായത്തമാക്കാം.

അനന്താവബോധം സങ്കോചവികാസങ്ങള്‍ക്ക്‌ വിധേയമല്ല. ജീവന്‌ താന്‍ ഇച്ഛിക്കുന്നതെന്തോ അത്‌ ലഭ്യമാണ്‌. യോഗിവര്യന്മാര്‍ സിദ്ധികളാര്‍ജിച്ച്‌ ഇവിടെയും മേറ്റ്ല്ലായിടത്തും വിരാജിക്കുന്നത്‌ കാണാമല്ലോ. ഇത്തരം കാര്യങ്ങള്‍ അവിടെയും ഇവിടെയുമെല്ലാം ആസ്വദിക്കുന്നതിനാല്‍ ആ അനുഭവങ്ങള്‍ക്ക്‌ വ്യത്യസ്ഥതയുണ്ടെന്നും അവ വെവ്വേറെയാണെന്നും തോന്നുന്നുണ്ട്‌. വിഖ്യാതനായ കാര്‍ത്തവീര്യന്റെ കാര്യമെടുക്കാം. അയാള്‍ ശത്രുക്കളില്‍ ഭയമുണര്‍ത്തിയത്‌ സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ടാണ്‌!

അതുപോലെ ഭഗവാന്‍ വിഷ്ണു തന്റെ ധാമത്തില്‍ നിന്നും പോകാതെതന്നെ ഭൂമിയില്‍ മനുഷ്യനായി അവതരിക്കുന്നു. ധാര്‍മിക കര്‍മാചാരങ്ങളുടെ ദേവതയായ ഇന്ദ്രന്‍ തന്റെ സ്വര്‍ഗീയധാമം വിടാതെതന്നെ, ഒരേസമയം ആയിരക്കണക്കിന്‌ സ്ഥലങ്ങളില്‍ സാധകരുടെ അര്‍ഘ്യം സ്വീകരിക്കുന്നു. ഭക്തരുടെ അഭീഷ്ടപ്രകാരം അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഭഗവാന്‍ വിഷ്ണു ആയിരക്കണക്കിന്‌ ഭക്തരെ അനുഗ്രഹീതരാക്കുന്നു.

അതുപോലെയാണ്‌ ജീവാതന്‍ മുതലായ ജന്മങ്ങള്‍. സന്ന്യാസിയുടെ ഇച്ഛാസങ്കല്‍പ്പത്തില്‍ ഉണ്ടായവയാണങ്കിലും അവയെ രുദ്രബോധം ചൈതന്യവത്താക്കിയിരുന്നു. അവര്‍ സ്വയം സര്‍വസ്വതന്ത്രരെന്നപോലെ സ്വധാമങ്ങളിലും ഗേഹങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. അവര്‍ കുറച്ചുകാലം തങ്ങളുടെ ഭാഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്ത്‌ രുദ്രലോകത്തേക്ക്‌ തിരിച്ചുവന്നു. ഇവയെല്ലാം സന്ന്യാസിയുടെ ഭ്രമകല്‍പ്പനയില്‍ തെളിഞ്ഞു വന്നവയാണെങ്കിലും അവയ്‌ക്കെല്ലാം ആ യോഗിയില്‍നിന്നും സ്വതന്ത്രമായ ഒരസ്തിത്വം ഉള്ളതുപോലെയായിരുന്നു. അങ്ങനെയാണ്‌ എണ്ണമറ്റ അനേകകോടി ജീവജാലങ്ങള്‍ അനന്താവബോധത്തില്‍ ജന്മമെടുക്കുന്നത്‌.

പ്രത്യക്ഷപ്രകടനം മാത്രമായ ഈ ലോകത്തില്‍ അവര്‍ നാനാത്വം സങ്കല്‍പ്പിച്ചുണ്ടാക്കിയിട്ട്‌ പിന്നീട്‌ ആത്മാവുമായി തിരികെ ഒന്നുചേരാന്‍ വ്യഗ്രപ്പെടുകയാണ്‌. അവരുടെ മരണസമയത്ത്‌ അവര്‍ മറ്റ്‌ തലങ്ങളിലും തരങ്ങളിലുമുള്ള നിലനില്‍പ്പിനെക്കുറിച്ച്‌ ചിന്തിക്കുന്നു. അവര്‍ ആ അസ്തിത്വങ്ങള്‍ക്ക്‌ പുറമെയാണെന്നവര്‍ വൃഥാ വിചാരിക്കുന്നു. ആത്മസാക്ഷാത്കാരം ഉണ്ടാകുന്നതുവരെ ശരീരമെടുത്തിട്ടുള്ള എല്ലാവരും അളവില്ലാത്ത ശോകാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഈ സത്യത്തെ വെളിവാക്കാനാണ്‌ ഞാനീ കഥ പറഞ്ഞത്‌. ഇതാണ്‌ ആ യോഗിയുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും ഗതി.

സ്വയം പരമാത്മാവില്‍ നിന്നും വിഭിന്നനല്ല എന്ന സത്യം മറന്നുപോയ ജീവന്‍ സ്വന്തം ഭ്രമകല്‍പ്പനകളെ സര്‍വസ്വതന്ത്രവും നിയതവുമായ സത്യാവസ്ഥകളായി കണക്കാക്കുന്നു. അങ്ങനെ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേക്ക്‌ ശരീരബുദ്ധി ഇല്ലാതാകുന്നതുവരെ മാറിമാറി പോയ്‌ക്കൊണ്ടേയിരിക്കുന്നു.

രാമന്‍ ചോദിച്ചു: ഇക്കഥ എത്ര വിസ്മയകരമായിരിക്കുന്നു! അങ്ങ്‌ പറഞ്ഞു എന്തെല്ലാം നാം സത്യമായി കരുതുന്നുവോ അവ സത്യമാകുന്നു, സത്യമായി അനുഭവപ്പെടുന്നു എന്ന്‌. എങ്കിലും പറയൂ ഈ യോഗിവര്യന്‍ എവിടെയെങ്കിലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: ഞാനീ ചോദ്യത്തെപ്പറ്റി ഒന്ന്‌! ആലോചിക്കട്ടെ. അതിനുള്ള മറുപടി നാളെപ്പറയാം.

(സഭ മധ്യാഹ്നപ്രാര്‍ഥനയ്‌ക്കായി പിരിഞ്ഞു)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.