Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആത്മസ്വരൂപമായ മണ്ണാറശാല വലിയമ്മ ശതാഭിഷേക നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 05:50 pm IST
inVaradyam

നാഗോപാസന ജീവിത വ്രതമാക്കിയ തപസ്വിനി മണ്ണാറശാല വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം ശതാഭിഷേക നിറവിലാണിപ്പോള്‍. തിങ്കളാഴ്ച 84 തികയുമ്പോള്‍ ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്‍കുളിര്‍ക്കെ കണ്ട അമ്മയ്‌ക്ക്‌ ജന്മസാഫല്യമായി കിട്ടിയ നാഗദൈവങ്ങളുടെ അനുഗ്രഹം ഭക്തരിലേക്ക്‌ പ്രവഹിക്കപ്പെടുകയാണ്‌. കഠിനതപസ്സിലൂടെ ക്ഷേത്രപൂജാരിണിയായി തീര്‍ന്ന അമ്മയുടെ ജന്മപുണ്യം മണ്ണാറശാലക്കാവുകളിലെത്തുന്നവര്‍ക്ക്‌ രണ്ടുപതിറ്റാണ്ടായി ആത്മപ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

അമ്മയുടെ പ്രഭാതം വിരിയുന്നത്‌ നാഗപൂജയ്‌ക്കുവേണ്ടിമാത്രമാണ്‌. പുലര്‍ച്ചെ അഞ്ചിന്‌ എഴുന്നേറ്റ്‌ ജലപാനം പേലും ഇല്ലാതെ ആറുമണിക്ക്‌ ആരംഭിക്കുന്ന പൂജ അവസാനിക്കുമ്പോള്‍ ഒരു മണിയാകും. പൂജ കഴിഞ്ഞ്‌ ലഘു ഭക്ഷണം. രാത്രി ഒന്‍പതിന്‌ കിടക്കുന്നതുവരെ നാഗോപാസനയും ഭക്തര്‍ക്ക്‌ ദര്‍ശനവും.

അമ്മ ഇല്ലത്തെ നാലുകെട്ടിലാണ്‌ താമസിക്കുക. നിലവറയുടെ സമീപം ഉറക്കം ഇത്‌ തലമുറകളിലൂടെ കൈമാറി വന്ന വിശ്വാസം. ഇല്ലത്തെ നിലവറയില്‍ ചിരഞ്ജീവിയായി വാഴുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്ന സര്‍പ്പദൈവങ്ങളുടെ സമീപം അമ്മ വേദമന്ത്രോച്ചാരണങ്ങളുമായി കഴിയുന്നു.

മണ്ണാറശാലയിലെ വലിയമ്മയായി ചിത്രത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സാവിത്രി അന്തര്‍ജ്ജനം 91-ാ‍മത്തെ വയസ്സില്‍ 1993 ഒക്ടോബര്‍ 24ന്‌ സമാധിയടഞ്ഞതോടെയാണ്‌ അന്നത്തെ ചെറിയമ്മയായ ഉമാദേവി വലിയമ്മയായി അവരോധിക്കപ്പെട്ടത്‌.

ഇല്ലത്തെ മൂപ്പുമുറ അനുസരിച്ചുള്ള കാരണവന്മാര്‍ വേളികഴിച്ചുകൊണ്ടുവന്ന സ്ത്രീകളാണ്‌ അമ്മയായി വാഴിക്കപ്പെടുന്നത്‌. കോട്ടയം വാങ്ങാനം ചെമ്പകല്ലൂര്‍ ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതരിയുടേയും രുഗ്മിണിഅന്തര്‍ജനത്തിന്റെയും മകളായി 1930 കുംഭമാസത്തിലെ മൂലം നാളില്‍ ജനിച്ച ഉമാദേവിയെ 22-ാ‍ം വയസ്സിലാണ്‌ മണ്ണാറശാല ഇല്ലത്തെ എം.ജി. നാരായണന്‍ നമ്പൂതിരി വേളി കഴിച്ചുകൊണ്ടുവന്നത്‌ 1951 ല്‍.

ആറുവര്‍ഷത്തെ ദാമ്പത്യത്തില്‍ ഒരുമകള്‍ മാത്രം. ഭര്‍ത്താവിന്റെ മരണശേഷം മുഴുവന്‍ സമയവും അന്നത്തെ ക്ഷേത്ര പൂജാരിണിയായ വലിയമ്മയുടെ സന്തത സഹചാരിയായി കഴിയുകയായിരുന്നു ഉമാദേവി. 34 വര്‍ഷം വലിയമ്മയുടെ എല്ലാക്കാര്യത്തിലും ഒപ്പം നിന്ന ഉമാദേവി 1993 ലെ വിജയദശമിദിനത്തില്‍ വലിയമ്മസ്ഥാനത്തിന്റെ പടിയിലേക്ക്‌ കയറുകയായിരുന്നു.

മലയാള മാസത്തിലെ പൂയം നാളുകള്‍, കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന്‌ മുന്നോടിയായുള്ള 12 ദിവസങ്ങള്‍, മാഘമാസം ഒന്നുമുതല്‍ ശിവരാത്രി തലേന്ന്‌ വരെ, കര്‍ക്കിടകം ഒന്നു മുതല്‍ 12 വരെ എന്നീ ദിവസങ്ങളില്‍ അമ്മയാണ്‌ പൂജ കഴിക്കുക. ശിവരാത്രി പിറ്റേന്ന്‌ അമ്മ നിലവറ തുറന്ന്‌ നൂറുംപാലും നടത്തും. കന്നി, തുലാം, കുംഭം മാസങ്ങളില്‍ ആയില്യം നാളില്‍ നാഗരാജാവിനെ ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ച്‌ ഇല്ലത്തെ നിലവറയില്‍ പ്രതിഷ്ഠിച്ച്‌ അമ്മ നൂറും പാലും നടത്തും.

രണ്ടുദിവസത്തെ ശതാഭിഷേക ചടങ്ങുകള്‍ വേദവിധിപ്രകാരമുള്ള ചടങ്ങുകള്‍ കൊണ്ട്‌ നിറയും. പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പൂജാരിമാര്‍ ഹോമങ്ങളും പൂജകളും നടത്തും. നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയാണ്‌ അമ്മയുടെ പിറന്നാള്‍ ദിനത്തിലെ പൂജകള്‍ നടത്തുക. അമ്മയെ ദര്‍ശിച്ച്‌ പിറന്നാളിന്റെ മഹത്വം അനുഭവിക്കാന്‍ ആയിരങ്ങള്‍ ഒരുക്കിയിരിക്കുകയാണ്‌.

ഗണേശന്‍ കാര്‍ത്തികപ്പള്ളി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.