Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രത്യാഘാതമുണ്ടാക്കുന്ന കോടതിവിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 08:45 pm IST
in Vicharam

രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക്‌ വിധിച്ചിരുന്ന വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയിരിക്കുന്നു. പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ക്കാണ്‌ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമെടുത്തെന്ന കാരണത്താല്‍ സുപ്രീംകോടതി ഈ ആനുകൂല്യം പ്രഖ്യാപിച്ചത്‌. പ്രതികളെ എപ്പോള്‍ മോചിപ്പിക്കണമെന്ന്‌ കേന്ദ്ര-തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ക്ക്‌ തീരുമാനിക്കാമെന്ന കോടതിവിധി വന്നയുടന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി അവരെ ജയില്‍മോചിതരാക്കാന്‍ തീരുമാനമെടുത്ത്‌ ഗവര്‍ണറെയും കേന്ദ്രത്തെയും അറിയിക്കുകയും ചെയ്തിരിക്കുന്നു. 1991 മെയ്‌ 21 നാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ബെല്‍റ്റ്ബോംബ്‌ ധരിച്ച ധനു എന്നറിയപ്പെടുന്ന തേന്‍മൊഴി രാജരത്നം മനുഷ്യബോംബായി അടുത്തെത്തി കാല്‍തൊട്ട്‌ വണങ്ങവെ സ്വയം പൊട്ടിത്തെറിച്ച്‌ രാജീവ്ഗാന്ധിയെ വധിച്ചത്‌. തമിഴ്പുലികളെ ചെറുക്കാന്‍ ഇന്ത്യന്‍ സമാധാനസേനയെ ശ്രീലങ്കയിലേക്ക്‌ അയച്ചതിന്റെ പ്രതികാരമായിരുന്നു അത്‌. 26 പ്രതികള്‍ക്ക്‌ ടാഡ കോടതി വധശിക്ഷ വിധിച്ചെങ്കിലും 1994 ലെ അപ്പീലില്‍ വധശിക്ഷ നാലുവര്‍ഷമായി ചുരുക്കി. നളിനി, പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവര്‍ക്കാണ്‌ വധശിക്ഷ വിധിച്ചത്‌. ഇവര്‍ രാഷ്‌ട്രപതിക്ക്‌ നല്‍കിയ ദയാഹര്‍ജിയാണ്‌ അനന്തമായി നീണ്ടതിനാല്‍ സുപ്രീംകോടതി ഇപ്പോള്‍ വധശിക്ഷ റദ്ദാക്കി ഉത്തരവ്‌ പുറപ്പെടുവിച്ചതും ജയലളിത അവരെ വിട്ടയക്കാന്‍ തീരുമാനമെടുത്തതും. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ രാഷ്‌ട്രീയ മുതലെടുപ്പ്‌ തടയാനായിരിക്കും ബുദ്ധിമതിയായ ജയലളിത രാജീവ്‌ വധക്കേസ്‌ പ്രതികളെ മോചിപ്പിക്കുകയാണെന്ന്‌ കാണിച്ച്‌ ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും കത്ത്‌ നല്‍കിയത്‌.

ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കാമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 23 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത്‌ ജീവപര്യന്തത്തിന്‌ തുല്യമാണ്‌. ഇവരെ വിട്ടയക്കാനുള്ള തീരുമാനം സ്വാഗതംചെയ്ത്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌ പറഞ്ഞത്‌ ഇത്‌ അവരുടെ മനുഷ്യാവകാശമാണെന്നാണ്‌. കരുണാനിധിയും ഇവരുടെ ജയില്‍വാസം കണക്കിലെടുത്ത്‌ വിട്ടയക്കേണ്ടതാണെന്ന അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌.
സുപ്രീംകോടതി വിധി ചരിത്രപരമായാണ്‌ പരക്കെ വിലയിരുത്തുന്നത്‌. പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയെപ്പോലെ ഒരു ഉന്നതനെ വധിച്ചിട്ടും അതിലെ മനുഷ്യാവകാശ വശത്തെ പരിഗണിച്ചതിനാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ നീതിബോധം പ്രശംസിക്കപ്പെടുന്നുണ്ട്‌. ദയാഹര്‍ജികള്‍ തീര്‍പ്പാക്കാനും വധശിക്ഷ ജീവപര്യന്തമാക്കാനുമുള്ള അപേക്ഷകള്‍ അനന്തമായി നീണ്ടാല്‍ വധശിക്ഷ ജീവപര്യന്തമാക്കാമെന്നാണ്‌ സുപ്രീംകോടതി വിധി. രാജീവ്‌ വധക്കേസിലെ പ്രതികള്‍ കഴിഞ്ഞ 23 വര്‍ഷമായി നിയമനടപടി നേരിടുകയാണ്‌. രാജീവിനെ വധിക്കാനയച്ച അഞ്ചംഗ സംഘത്തില്‍പ്പെട്ട നളിനിയുടെ വധശിക്ഷയും ജീവപര്യന്തമാക്കിയിരുന്നു. 2011 ല്‍ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹര്‍ജി സുപ്രീംകോടതി ആദ്യം തള്ളിയത്‌ 11 വര്‍ഷത്തിന്‌ ശേഷമായിരുന്നു. ഇത്രയും കാലതാമസം വന്ന സാഹചര്യത്തിലാണ്‌ വധശിക്ഷയില്‍ ഇളവ്‌ വേണമെന്നപേക്ഷിച്ച്‌ ഇവര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്‌. തമിഴ്‌നാട്‌ ഈ മൂവരുടെയും വധശിക്ഷ ഇളവുചെയ്യണമെന്നാവശ്യമുയര്‍ത്തിയത്‌ മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമല്ല എല്‍ടിടിഇ അംഗങ്ങളായ ഇവര്‍ നിരപരാധികളായ തമിഴരാണെന്നും കൂടി പറഞ്ഞാണ്‌. വധശിക്ഷ തന്നെ റദ്ദാക്കണമെന്ന ആവശ്യം ഇന്ന്‌ ശക്തമാണ്‌.

വധശിക്ഷ എന്നാല്‍ ജീവന്‍ എടുക്കലാണെങ്കിലും അതാത്‌ സര്‍ക്കാരുകള്‍ക്ക്‌ ശിക്ഷക്ക്‌ ‘റിവിഷന്‍’ നല്‍കാനുള്ള അധികാരവും സുപ്രീംകോടതി നല്‍കിയതാണ്‌. വധശിക്ഷ കുറക്കാന്‍ കാലതാമസം ഒരു മാനദണ്ഡമാക്കണമെന്ന്‌ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചത്‌ മനുഷ്യത്വപരവും സ്വാഗതാര്‍ഹവുമാണെന്ന്‌ കരുതുന്നവരുണ്ട്‌. കേസുകളില്‍ ഉള്‍പ്പെടുന്നവരും വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ ശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട്‌ കാത്തിരിക്കുന്നവര്‍ക്കും ഈ വിധി തീര്‍ച്ചയായും ആശ്വാസകരമാണ്‌. കഴുത്തില്‍ കയര്‍ പ്രതീക്ഷിച്ച്‌ 23 വര്‍ഷം തടവില്‍ കഴിയുന്നതുതന്നെ വധശിക്ഷക്ക്‌ സമാനമാണെന്നാണ്‌ ഇവരുടെ വാദം. വനംകൊള്ളക്കാരനായ വീരപ്പന്റെ കൂട്ടാളികളായ 15 പേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.

അന്ന്‌ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ ഉത്തരവിട്ടത്‌ ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു. ആ വിധിയാണ്‌ ഇന്ന്‌ രാജീവ്ഗാന്ധിയുടെ കൊലയാളികളെ കൊലമരത്തില്‍നിന്നും രക്ഷിച്ചത്‌. കുറ്റവാളിക്കും മനുഷ്യാവകാശമുണ്ടെന്നും നീതിക്ക്‌ അര്‍ഹനാണെന്നുമുള്ള മൂല്യമാണ്‌ ഈ ചരിത്രപരമായ വിധി വഴി സുപ്രീംകോടതി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്‌. എന്നാല്‍ ഇതിനൊരു മറുവശമുള്ളത്‌ കാണാതിരുന്നുകൂടാ. വളരെ ആസൂത്രിതമായി മനുഷ്യത്വരഹിതമായ കൊലപാതകം നടത്തിയിട്ട്‌ മനുഷ്യാവകാശത്തിന്റെ പേരിലും മറ്റും ശിക്ഷയില്‍ ഇളവ്‌ ആവശ്യപ്പെടുന്നതും അത്‌ അനുവദിക്കുന്നതും നീതിബോധത്തെത്തന്നെ കീഴ്മേല്‍ മറിക്കും. ഭീകരര്‍ക്കും മനുഷ്യാവകാശമുണ്ടെന്നുവന്നാല്‍ ഏത്‌ രാജ്യത്തിനാണ്‌ സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനാകുക? രാജീവ്‌ വധക്കേസിലെ പ്രതികള്‍ ജയില്‍മോചിതരാകുന്നതിനെ സ്വാഗതം ചെയ്യുന്നവര്‍ ഈ ചോദ്യത്തിന്‌ മറുപടി പറയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.