Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കല്ലുമല പുളിയാമ്പിള്ളി പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 09:59 pm IST
in Ernakulam

മൂവാറ്റുപുഴ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ കല്ലുമല പുളിയാമ്പിള്ളി പട്ടികജാതി കോളനിയില്‍ 11 വര്‍ഷം കഴിഞ്ഞിട്ടും കുടിവെള്ളമെത്തിയിട്ടില്ല. വേനലില്‍ കുടിവെള്ള ക്ഷാമം കൊണ്ട്‌ വലഞ്ഞ കോളനി നിവാസികള്‍ക്ക്‌ കുടിവെള്ളത്തിനായി നിര്‍മ്മാണോദ്ഘാടനം ചെയ്ത പദ്ധതിയാണ്‌ നോക്കുകുത്തിയായി നില്‍ക്കുന്നത്‌. 2003-ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു ജോസഫ്‌ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കും ഇതില്‍ ഉള്‍പ്പെടുന്നു. കേരള വാട്ടര്‍ അതോറിറ്റിയാണ്‌ പദ്ധതി നടപ്പാക്കിയത്‌.

കുടിവെള്ളത്തിനായി കണ്ണെത്താ ദൂരത്ത്‌ കുടങ്ങളുമായി കുന്നും കുഴിയും തണ്ടി മെയിലുകളോളം നടക്കണം. കുടിവെള്ളത്തിനായി ലക്ഷങ്ങള്‍ മുടക്കി മോട്ടോര്‍ പമ്പ്‌ ഷെഡും മോട്ടറും സ്ഥാപിച്ചു. 2കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പൊട്ടച്ചിറയില്‍ നിന്നും വെള്ളം പമ്പ്‌ ചെയ്ത്‌ പുളിയാമ്പിള്ളി കോളനിയില്‍ നിര്‍മ്മിച്ചിട്ടുള്ള ടാങ്കില്‍ എത്തിച്ച്‌ അവിടെ നിന്ന്‌ കോളനിയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്‌. 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഈ പദ്ധതി നടപ്പിലായാല്‍ കോളനിയിലെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമാകും. കേരള വാട്ടര്‍ അതോറിറ്റിയും ഗ്രാമ പഞ്ചായത്തും തമ്മിലുള്ള ശീതസമരമാണ്‌ പദ്ധതി നടത്തിപ്പ്‌ നീണ്ടുപോകുന്നതെന്നാണ്‌ പിന്നാമ്പുറ സംസാരം. വാട്ടര്‍ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും നിരത്തുരവാദപരമായ നടപടി മൂലം പട്ടികജാതിക്കാര്‍ക്കുള്ള ഒരു പദ്ധതി കൂടി കുഴിച്ചു മൂടപ്പെടുമോ എന്ന ആശങ്കയിലാണ്‌ ജനങ്ങള്‍.

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന ഇത്തരം പദ്ധതികള്‍ എങ്ങും എത്താതെ നീണ്ടുപോകുന്നതെന്തെന്ന്‌ അധികാരികള്‍ ചിന്തിക്കണം. മോട്ടോറും പമ്പ്‌ സെറ്റും തുരുമ്പിച്ച നിലയിലാണ്‌. ടാങ്ക്‌ നാശോന്മുഖമാകുകയാണ്‌. ഇവ അറ്റകുറ്റപ്പണികള്‍ ചെയ്ത്‌ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ഇനിയും തുക ചെലവഴിക്കണം. പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കായി വാഗ്ദാനങ്ങള്‍ നടത്തുകയും അത്‌ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനുള്ള ഒരു ഉദാഹരണമായി കല്ലുമല പട്ടികജാതി കോളനിയിലെ ഈ കുടിവെള്ള പദ്ധതി മാറുകയാണ്‌. 2003-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പമ്പ്‌ ഹൗസും വാട്ടര്‍ ടാങ്കും പ്രവര്‍ത്തനക്ഷമമാക്കാതെ തുടങ്ങിയിടത്തുതന്നെ നിന്നാല്‍ അനുവദിച്ച തുക മുടങ്ങിപോകുമോയെന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌. ഈ കുടിവെള്ള പദ്ധതി നടപ്പിലായി ഒരു തുള്ളി വെള്ളം ഇതില്‍ നിന്നും കുടിച്ചിട്ട്‌ മരിച്ചാല്‍ മതിയെന്നാണ്‌ പദ്ധതി നടപ്പാക്കുന്ന കോളനിയിലെ ഒരു അമ്മ കണ്ണീരോടെ പറഞ്ഞത്‌. ഇങ്ങനെ വിഷമിക്കുന്ന നിരവധി അമ്മമാരും സഹോദരിമാരും കോളനിയിലുണ്ട്‌. കല്ലുമല കോളനിയുടെ അടിവാരത്തുള്ള നൂലുപോലെ വെള്ളം വരുന്ന പൊതുടാപ്പില്‍നിന്നും ജലം ശേഖരിച്ച്‌ കുന്ന്‌ കയറി വരുമ്പോഴേക്കും കൈകാലുകള്‍ കുഴഞ്ഞ്‌ നടുവേദനയെടുത്ത്‌ ഇവര്‍ അവശരായിരിക്കും. നടപ്പിലാകാത്ത മറ്റൊരു പദ്ധതിയായി കല്ലുമല പുളിയാമ്പിള്ളി കോളനിയിലേയ്‌ക്കുള്ള ഈ പദ്ധതി മാറുമോ?.

പൊട്ടച്ചിറ വൃത്തിയാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയെന്ന്‌ പറയുമ്പോള്‍ അധികാരികളുടെ കീശയിലേയ്‌ക്കാണ്‌ തുക പോയതെന്ന്‌ സമീപവാസികള്‍ പറയുന്നു. ചിറയുടെ ആഴം കൂട്ടി ചെളി നീക്കി ചുറ്റും കെട്ടി വൃത്തിയാക്കിയെന്നൊക്കെ അധികാരികള്‍ പറയുമ്പോള്‍ കാടുകയറി ഇഴജന്തുക്കളുടെ വിരാഹകേന്ദ്രമായി മാറിയിരിക്കുകായാണ്‌ ലക്ഷങ്ങള്‍ മുടക്കിയ പൊട്ടച്ചിറ. പംഫൗസിലെ വൈദ്യുതി ബോക്സില്‍ എലി കൂടുക്കൂട്ടിയിരിക്കുന്നു ഫ്യൂസ്‌ കത്തിക്കരിഞ്ഞ നിലയിലുമാണ്‌. ഉപയോഗിക്കാത്തതുമൂലം തുരുമ്പിച്ചും വൃത്തിഹീനമായും പരിസരങ്ങള്‍ കിടക്കുന്നു. പംഫൗസിലെ മോട്ടോര്‍ ഷെഡ്‌ ചിലന്തിവലയാല്‍ നിറഞ്ഞിരിക്കുന്നു.
ലക്ഷങ്ങള്‍ മുടക്കി കുഴിച്ചുമൂടിയ പൈപ്പ്‌ നാശത്തിന്റെ വക്കിലാണ്‌. പട്ടികജാതിക്കാര്‍ക്ക്‌ കുടിവെള്ളത്തിനു വേണ്ടി സ്ഥാപിച്ച ഒരു പദ്ധതിക്കാണ്‌ ഈ ദുര്‍വിധി. തങ്ങളുടെ ചുമതലയില്‍ വരുന്നതല്ല തുടര്‍കാര്യങ്ങളെന്ന്‌ വാട്ടര്‍ അതോറിറ്ററിയും പണം മുടക്കാന്‍ നിവര്‍ത്തിയില്ലെന്ന്‌ പഞ്ചായത്തും പരസ്പരം കുറ്റം പറഞ്ഞ്‌ കൈകഴുകുകയാണ്‌. വെള്ളം ഉപയോഗിക്കുന്ന കോളനി നിവാസികള്‍ വൈദ്യുതിചാര്‍ജ്‌ പിരിച്ചെടുത്ത അടയ്‌ക്കണമെന്നാണ്‌ വ്യവസ്ഥ. ഒരിക്കലും നടപ്പാകാത്ത ഈ വ്യവസ്ഥയില്‍ ഉടക്കി നില്‍ക്കുകയാണ്‌ കുടിവെള്ള പദ്ധതി. കാലാവധി തീരുന്നതിനുമുമ്പ്‌ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന ദൃഢനിശ്ചയത്തോടെ വാര്‍ഡ്‌ മെമ്പര്‍ പ്രവര്‍ത്തിക്കുന്നു എന്നത്‌ കോളനിയിലെ ജനങ്ങള്‍ക്ക്‌ ആശ്വാസമായേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

Kerala

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

Kerala

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

Kerala

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

Entertainment

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.