Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഷ്‌ട്രീയ കേരളം ദേശീയഗാനത്തോട്‌ ചെയ്യുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 09:15 pm IST
in Vicharam

കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ നമ്മുടെ ദേശീയഗാനത്തോടുള്ള അവഗണനയുടെയും അവഹേളനങ്ങളുടെയും തുടര്‍ക്കഥയാണ്‌. പലതവണ ചൂണ്ടിക്കാണിച്ചിട്ടും അത്‌ തുടര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണം നമ്മുടെ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ഔദ്യോഗിക പരിപാടികളില്‍ ദേശീയഗാനം ആലപിക്കപ്പെടാതെ പോയതാണ്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണെന്ന്‌ തോന്നുന്നു, അഖിലേന്ത്യാ സയന്‍സ്‌ കോണ്‍ഗ്രസ്സിന്റെ ഒരു വലിയ സമ്മേളനം തിരുവനന്തപുരത്ത്‌ നടന്നു. പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സന്നിഹിതരായിരുന്നു. അന്ന്‌ ദേശീയഗാനം ആലപിക്കപ്പെട്ടില്ല. മാധ്യമങ്ങളടക്കം പലഭാഗത്ത്‌ നിന്നും വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ ഭാരവാഹികളുടെ ഭാഗത്ത്‌ നിന്ന്‌ കിട്ടിയ മറുപടി സദസ്സ്‌ ദേശീയഗാനത്തെ വേണ്ട പോലെ ആദരിക്കുമോ എന്ന്‌ സംശയം ഉണ്ടായിരുന്നത്‌ കൊണ്ടാണ്‌ എന്നായിരുന്നു. അതിശയകരമായി തോന്നി. ഭാരതത്തിലെ ഏറ്റവും പ്രബുദ്ധവര്‍ഗ്ഗത്തിന്റെ ദേശീയബോധവും ദേശാഭിമാനവും സംശയാസ്പദമാണെന്ന്‌ അധികാരികള്‍ കരുതുന്നു എന്നതല്ലേ ഇതിന്റെയര്‍ത്ഥം? ഇത്‌ ദേശീയഗാനത്തോടൊപ്പം അവരെയും അവഹേളിക്കലല്ലേ?

പിന്നീടൊരവസരത്തില്‍ ഒരു പൊതുപരിപാടിയില്‍ ദേശീയഗാനമാലപിക്കുമ്പോള്‍ സദസ്യര്‍ എങ്ങനെ നില്‍ക്കണം എന്നതിനെക്കുറിച്ച്‌ തിരുവനന്തപുരം പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമായ ശശിതരൂര്‍ ഇടപെട്ട്‌ നല്‍കിയ നിര്‍ദ്ദേശമാണ്‌ വിവാദവിഷയമായത്‌. കേന്ദ്രമന്ത്രി ദേശീയഗാനത്തെ അവഹേളിച്ചു എന്ന്‌ ആരോപിച്ച്‌ ഹൈക്കോടതിയില്‍ ചിലര്‍ പരാതി നല്‍കി. ഒടുവില്‍ തലനാരിഴയ്‌ക്ക്‌ കോടതി മന്ത്രിയെ ശിക്ഷയില്‍ നിന്നൊഴിവാക്കി. താന്‍ ദീര്‍ഘകാലം വിദേശങ്ങളില്‍ ആയിരുന്നത്‌ കൊണ്ടും ഇവിടുത്തെ ചിട്ടകള്‍ തീര്‍ത്തും വശമില്ലാതിരുന്നത്‌ കൊണ്ടും പിഴവുവന്നുപോയെങ്കില്‍ മാപ്പുനല്‍കണമെന്നും കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ശിക്ഷയില്‍ നിന്നൊഴിവാക്കിയത്‌.

ഇത്രയൊക്കെയായിട്ടും രാഷ്‌ട്രീയകേരളത്തിന്റെ മനസ്സ്‌ മാറ്റമില്ലാതെ തുടരുന്നുവെന്നല്ലേ ഏറ്റവുമൊടുവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്‌? തിരുവനന്തപുരത്തെ ഔദ്യോഗികപരിപാടികളില്‍ ദേശീയഗാനം ഒഴിവാക്കിയതിനെ പറ്റി വിമര്‍ശനങ്ങളുണ്ടായപ്പോള്‍ രണ്ട്‌ കാരണങ്ങളാണ്‌ ഔദ്യോഗിക പക്ഷത്ത്‌ നിന്നും ഉന്നയിച്ചത്‌. ഒന്ന്‌ സമയക്കുറവ്‌. രണ്ട്‌ പ്രധാനമന്ത്രിയുടെത്‌ ഔദ്യോഗികപരിപാടിയല്ല, രാഷ്‌ട്രീയപരിപാടിയാണ്‌.

ഈ രണ്ട്‌ കാരണങ്ങളും നിലനില്‍ക്കത്തക്കതല്ല, എന്ന്‌ കാണാം. ദേശീയഗാനാലാപനം പരിപാടിയില്‍ പ്രാധാന്യത്തോടെ അച്ചടിച്ച്‌ ചേര്‍ത്തിരുന്നു. യഥാസമയം പ്രധാനമന്ത്രി എഴുന്നേറ്റ്‌ പാടാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്തു. പക്ഷെ, പാടുന്ന ലക്ഷണം കാണാത്തതുകൊണ്ട്‌ പ്രധാനമന്ത്രി വേദിവിട്ട്‌ ഇറങ്ങിപ്പോയി. ആവശ്യമില്ലെങ്കില്‍ ഭാരവാഹികള്‍ എന്തിന്‌ ഇത്‌ പരിപാടിയില്‍ ചേര്‍ത്തു? പാടിയിരുന്നെങ്കില്‍ എന്ത്‌ കോട്ടം സംഭവിക്കുമായിരുന്നു? ദേശീയഗാനം ആലപിക്കുന്നതിനുള്ള നിബന്ധനകളെ കുറിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരികവിഭവ പരിശീലന വകുപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശപത്രികയില്‍ ഇങ്ങനെ പറയുന്നു “ദേശീയഗാനത്തിന്റെ ആദ്യത്തെയും അവസാനത്തെയും വരികള്‍ മാത്രം പ്രധാനപരിപാടികളില്‍ ആലപിക്കാറുള്ളതാണ്‌ . അതിനെടുക്കുന്ന സമയം വെറും ഇരുപത്‌ സെക്കന്റ്‌ മാത്രം. മുഴുവന്‍ ഗാനവും പാടുമ്പോള്‍ അതിനെടുക്കുന്ന സമയം വെറും അന്‍പത്തിരണ്ട്‌ സെക്കന്റ്‌ മാത്രം.

ഇതിനനുസരിച്ച്‌ കേവലം ഇരുപത്‌ സെക്കന്റ്‌ പരിപാടിയില്‍ ചേര്‍ത്തിരുന്ന ദേശീയഗാനാലാപനത്തിന്‌ നീക്കിവച്ചിരുന്നെങ്കില്‍ വലിയ സമയനഷ്ടമൊന്നും വരുമായിരുന്നില്ലെന്നത്‌ വ്യക്തമാണ്‌. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരമന്ത്രമായിരുന്ന ‘വന്ദേമാതര’ ത്തിന്റെ സ്ഥാനത്ത്‌ ‘ജനഗണമന’ അംഗീകരിക്കാനുള്ള ഒരു പ്രധാന കാരണവും അത്‌ താരതമ്യേന വളരെ ഹ്രസ്വമാണ്‌ എന്നതായിരുന്നു. ദേശീയവികാരത്തെ ഉദ്ദീപിപ്പിക്കുന്നതും തലമുറകള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നതും ആണല്ലോ ദേശീയഗാനാലാപനം. മറ്റൊരു രാജ്യവും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ദേശീയവികാരം ആപല്‍ക്കരമാണെന്നുള്ള ധാരണ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നുണ്ടോ ആവോ!

പി. പരമേശ്വരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.