Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 361 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 08:45 pm IST
in Samskriti

ആകാരാദിപരിഛിന്നേ മിതേ വസ്തുനി തത്കുത:

അകൃത്രിമമനാദ്യന്തം ദേവനം ചിച്ഛിവം വിദു:

ഭഗവാന്‍ എന്നോടു ചോദിച്ചു: ‘ആരാണീ ദൈവം എന്ന്‌ നിനക്കറിയാമോ?’

ദൈവം വിഷ്ണുവോ ശിവനോ ബ്രഹ്മാവോ അല്ല. വായുവോ സൂര്യചന്ദ്രന്മാരോ അല്ല. ബ്രാഹ്മണരോ രാജാക്കന്മാരോ അല്ല. ഞാനോ നീയോ അല്ല. ലക്ഷ്മിയോ, മനോബുദ്ധികളോ അല്ല.

‘ഈശ്വരന്‍ രൂപരഹിതനും അവിച്ഛിന്നനുമാണ്‌. ആ ദിവ്യത ഒരിക്കലും സൃഷ്ടിക്കപ്പെട്ടതോ ആദിയന്തങ്ങള്‍ ഉള്ളതോ അല്ല. ദൈവം എന്നറിയപ്പെടുന്നത്‌ ആല്ലെങ്കില്‍ പരമശിവന്‍ എന്നുപറയപ്പെടുന്നത്‌ ശുദ്ധമായ ബോധമാണ്‌’ അതുമാത്രമേ പൂജാര്‍ഹമായുള്ളു. എല്ലായിടത്തും എല്ലാക്കാലവുമുള്ള എല്ലാം അതുമാത്രമാണ്‌. ഈ ബോധശിവനെ പൂജിക്കാന്‍ ഒരു സാധകന്‌ കഴിയില്ല എന്നുവരികില്‍ രൂപഭാവങ്ങളുള്ള ഒന്നിനെ പൂജിക്കാം. പക്ഷെ അതുകൊണ്ട്‌ പരിമിതമായ, നിയതമായ ഫലങ്ങളേ ഉണ്ടാവൂ. എന്നാല്‍ നാമരൂപരഹിതമായ ബോധശിവനെ ആരാധിക്കുന്നവന്‌ അനന്തമായ ആനന്ദാവസ്ഥയെ പ്രാപിക്കാം.

അനന്തമായ ആനന്ദത്തെ ഉപേക്ഷിച്ച്‌ പരിമിതമായ ഫലങ്ങളെ സ്വീകരിക്കുന്നവര്‍ നന്ദനോദ്യാനത്തെ വേണ്ടെന്നുവച്ച്‌ മുള്‍ച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാടിനെ ആശ്രയിക്കുന്നവരാണ്‌. എങ്കിലും മാമുനിമാര്‍ വെറുമൊരു ലീലയായി നാമരൂപങ്ങളെ ആരാധിക്കുന്നു.

ഈ പൂജകള്‍ക്കായി ഉപയോഗിക്കുന്ന സാമഗ്രികളെപ്പറ്റി ഇനി പറയാം. വിവേകം, ആത്മസംയമനം, സകലജീവജാലങ്ങളിലും ആത്മാവിനെ ദര്‍ശിക്കല്‍ , എന്നിവയാണ്‌ അവയില്‍ ഏറ്റവും പ്രധാനമായവ. വിവേകമാകുന്ന പൂക്കള്‍കൊണ്ട്‌ അര്‍ച്ചന ചെയ്യാന്‍ ഏറ്റവും യോഗ്യനായുള്ളത്‌ സ്വാത്മാവുതന്നെയായ ശിവനത്രേ.

ഞാനപ്പോള്‍ ഭഗവാനോട്‌ ചോദിച്ചു: പരമേശ്വരാ, ഭഗവാനേ, എങ്ങിനെയാണീ കാണപ്പെടുന്ന ലോകം അനന്താവബോധമായി മാറുന്നത്‌? ജീവജാലങ്ങളും മറ്റുമായി ഈ അവബോധം എങ്ങിനെയാണ്‌ ലോകമായി പ്രകടമാകുന്നത്‌?

ഭഗവാന്‍ തുടര്‍ന്നു: വിശ്വപ്രളയശേഷവും ആകെ അവശേഷിക്കുന്നത്‌ ആ അനന്താവബോധം മാത്രമാണ്‌. ഇപ്പോഴും ഉള്ളത്‌ അതുമാത്രം. വിഷയനിബദ്ധമല്ല അത്‌. ബോധത്തില്‍ സ്വയം പ്രകാശിക്കുന്ന ധാരണകളും ആശയങ്ങളുമാണ്‌ ഈ സൃഷ്ടി. നിദ്രയില്‍ സ്വപ്നമെന്നതുപോലെ, സൃഷ്ടികള്‍ ഉണ്ടാവുന്നത്‌ ബോധത്തിലെ ഊര്‍ജ്ജചലനം (ചൈതന്യം) മൂലമാണ്‌. അങ്ങിനെയല്ലാതെ സര്‍വ്വവ്യാപിയായ ബോധത്തിന്‌ വെളിയില്‍ യാതൊന്നിനും, വിഷയപ്രതീതികളായി നിലനില്‍ക്കുക സാദ്ധ്യമല്ല.

ഇക്കാണുന്ന പര്‍വ്വതങ്ങളും ലോകങ്ങളും, ആകാശവും, ആത്മാവും, ജീവനും വ്യക്തിത്വവും, ഈ ലോകത്തെ നിര്‍മ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകങ്ങളും എല്ലാം ഈ ശുദ്ധബോധമല്ലാതെ മറ്റൊന്നല്ല. ഈ ‘സൃഷ്ടികള്‍ ‘ ഉണ്ടാവും മുന്‍പ്‌, ശുദ്ധബോധം മാത്രം ഉണ്ടായിരുന്നപ്പോള്‍ സ്വര്‍ഗ്ഗം മുതലായവ എവിടെയായിരുന്നു? ആകാശം, പരമാകാശം, ബ്രഹ്മാകാശം, സൃഷ്ടി, ബോധം, എന്നിവയെല്ലാം വെറും വാക്കുകളാണ്‌. എല്ലാം വിവക്ഷിക്കുന്നത്‌ ആ ‘ഒന്നിനെ’യാണ്‌. ആ സത്യത്തെയാണ്‌. സ്വപ്നത്തിലെ അന്യത എന്ന ദ്വന്ദവും സ്വപ്നത്തിലെത്തന്നെ ഭ്രമകല്‍പ്പനയാണെന്നതുപോലെ ഈ സൃഷ്ടിയിലെ ദ്വന്ദതയും വെറും കല്‍പ്പനമാത്രമാണ്‌.

സ്വപ്നലോകത്ത്‌ വസ്തുക്കള്‍ ഉണ്ടായി നിലനിന്നു പ്രവര്‍ത്തനോന്മുഖമാവുന്നതുപോലെ ജാഗ്രദിലെ ലോകത്തിലും വസ്തുക്കള്‍ക്ക്‌ നിലനില്‍പ്പുണ്ടെന്നു തോന്നുകയാണ്‌. സ്വപ്നത്തിലും ജാഗ്രത്തിലും വാസ്തവത്തില്‍ ഒന്നും സംഭവിക്കുന്നില്ല. ബോധം മാത്രമാണ്‌ സ്വപ്നത്തിലും ജാഗ്രദിലും നിലനില്‍ക്കുന്ന ഉണ്മ. അതാണ്‌ ഈശ്വരന്‍, ദൈവം, പരമസത്യം, നീ, ഞാന്‍, എന്നുവേണ്ട സകലവും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.