Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാവരുടേയും കണ്ണിലുണ്ണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 10:40 pm IST
in Vicharam

കോഴിക്കോട്ട്‌ നിലയത്തില്‍ നിലനിന്ന ചങ്ങാത്തത്തിന്റെ പ്രതീകം എന്നനിലയില്‍ ആ സംഭവം അവിടെ അക്കാലത്തെല്ലാവരുടെയും സംഭാഷണവിഷയമായിരുന്നു. ഈ ചങ്ങാത്തത്തോടുകൂടി കഴിഞ്ഞുകൂടിയ പത്തൊമ്പതുകൊല്ലത്തെ ജീവിതമാണ്‌ ഇന്ന്‌ കേരളത്തിലെ ലളിത സംഗീതലോകത്തിലെ മുടിചൂടാമന്നനായ കെ.പി. ഉദയഭാനുവിനെ സൃഷ്ടിച്ചത്‌ എന്നാണ്‌ എന്റെ വിശ്വാസം. ഞാന്‍ എന്നൊരു വിചാരം അന്യരോടുള്ള പെരുമാറ്റത്തില്‍ അദ്ദേഹത്തെ ഒരിക്കലും തടഞ്ഞുനിര്‍ത്തിയിരുന്നില്ല. ആരോടും ഏതുസമയത്തും തുറന്ന പുഞ്ചിരിയോടുകൂടി സുവിനീതമായ തലയെടുപ്പോടുകൂടി പെരുമാറാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നു. സ്നേഹിതന്മാരെ വിടര്‍ന്ന കൈകളോടെ ചെന്ന്‌ ആലിംഗനം ചെയ്യുന്ന സ്നേഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. സംഗീതത്തിലാകട്ടെ അദ്ദേഹം മ്യൂസിക്‌ ഡയറക്ടര്‍മാരായി കെ.രാഘവന്റെയും പഴയന്നൂര്‍ പരശുരാമന്റെയുമൊക്കെ വലംകൈയായിരുന്നു. നാടകാവതരണത്തിലാണെങ്കില്‍ തിക്കോടിയന്റെ സ്പോക്കണ്‍ വേഡ്‌ പരിപാടികളിലാണെങ്കില്‍ പി.സി.കുട്ടികൃഷ്ണനെന്ന ഉറൂബിന്റെ സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികളിലാണെങ്കില്‍ ചെങ്കളത്തു പാറുക്കുട്ടിയമ്മയുടെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു ഉദയഭാനു.

സ്റ്റാഫ്‌ ആര്‍ട്ടിസ്റ്റുകളെന്ന്‌ മൊത്തത്തില്‍ പറയുമെങ്കിലും തൊഴിലിന്റെ സ്വഭാവംകൊണ്ട്‌ ഞങ്ങള്‍ പല കള്ളികളിലായിരുന്നു. ഉദയഭാനു അനൗണ്‍സറായിട്ടാണ്‌ ജോലിയില്‍ പ്രവേശിച്ചിരുന്നത്‌. പക്ഷേ അദ്ദേഹം നല്ല ഗായകനായിരുന്നതിനാല്‍ പാടുകയും ചെയ്തിരുന്നു. നല്ല നടനായിരുന്നതിനാല്‍ തിക്കോടിയന്റെ ആവശ്യപ്രകാരം നാടകത്തിലഭിനയിക്കാനും തുടങ്ങി. മാത്രമല്ല പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുകവഴി ഉറൂബിന്റെ സ്പോക്കണ്‍ വേര്‍ഡ്‌ വിഭാഗത്തിലും പ്രക്ഷേപണം ചെയ്തു പരിപാടികള്‍ റിക്കോര്‍ഡ്‌ ചെയ്യുക, എഡിറ്റ്‌ ചെയ്യുക, പുറത്തുപോയി റിക്കോര്‍ഡ്‌ ചെയ്തുകൊണ്ടുവന്ന പരിപാടികള്‍ പാതിരായ്‌ക്ക്‌ സ്വയം എഡിറ്റ്‌ ചെയ്ത്‌ ക്യൂഷീറ്റ്‌ തയ്യാറാക്കുക, ഇങ്ങനെ റേഡിയോനിലയത്തിലെ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യാത്ത പണിയില്ല. കോണ്‍ട്രാക്റ്റിലെ ഒരു സൂചന ംവലി മിറ ംവലൃല ൃ‍ലൂൗ‍ശൃലറ എന്നായിരുന്നു. പാതിരായ്‌ക്കും ആഫീസില്‍ പരിപാടികള്‍ തയ്യാറാക്കാന്‍വേണ്ടി പണിയെടുക്കേണ്ടിവരും. എന്നാല്‍ സമയത്ത്‌ ആഹാരം കഴിക്കാനൊന്നും കഴിഞ്ഞെന്നുവരില്ല. എങ്കിലും കോഴിക്കോട്‌ നിലയത്തിലെ അക്കാലത്തെ കലാകാരന്മാരേവരും സഹോദരീസഹോദരന്മാരായിരുന്നു. ഒരിക്കല്‍ കെ.പി. ഉദയഭാനു റിക്കോര്‍ഡിങ്‌ മെഷീന്‍ തൂക്കിപ്പിടിച്ച്‌ ബസില്‍ കയറി തൃശ്ശൂരില്‍ പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒരു പരിപാടി റിക്കോര്‍ഡ്‌ ചെയ്ത്‌ പാതിരായ്‌ക്ക്‌ തീവണ്ടിയില്‍ കയറി, പ്രഭാതത്തില്‍ കോഴിക്കോടെത്തിയ ഉടനെ, റേഡിയോ സ്റ്റേഷനില്‍ വന്ന്‌ റിക്കോര്‍ഡര്‍ കണ്‍ട്രോള്‍ റൂമില്‍ ഏല്‍പ്പിച്ച്‌ കുളിക്കാന്‍ വീട്ടിലേക്ക്‌ പോയത്‌ ഞാനോര്‍ക്കുന്നു. മറ്റൊരിക്കല്‍ ഞങ്ങളെല്ലാവരുംകൂടെ വയനാട്ടില്‍ കല്‍പ്പറ്റയിലോ മാനന്തവാടിയിലോ എന്ന്‌ ഉറപ്പിച്ചുപറയാവുന്നത്രയോര്‍മയില്ല. ഒരുദിവസം ഉച്ചയ്‌ക്കെത്തിച്ചേര്‍ന്നു, സന്ധ്യയ്‌ക്കവിടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സംഗീതനാടകം അവതരിപ്പിച്ചു. കെ. രാഘവന്റെ വലതുകൈയായി അന്ന്‌ നാട്ടുകാരെ നിയന്ത്രിച്ച്‌ ഗാനങ്ങള്‍ അവതരിപ്പിച്ചത്‌ ഉദയഭാനുവായിരുന്നു. അനൗണ്‍സറും അദ്ദേഹമായിരുന്നു.

എന്റെ എത്രയോ പാട്ടുകള്‍ പെട്ടെന്നെഴുതിക്കൊടുത്തവപോലും അതിമനോഹരമായി രാഗതാളാത്മകമാക്കി അവതരിപ്പിച്ചു. വിദഗ്ദ ഗായകനായ ഉദയഭാനു. അവയിലൊന്നിലെ പല്ലവി ഈയിടെകൂടി ഉദയഭാനു ഓര്‍മിച്ചു ചൊല്ലിയത്‌ ഞാനോര്‍ക്കുന്നു. ഇന്ത്യാ ചീനാ യുദ്ധകാലത്തല്ലെങ്കില്‍ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധകാലത്ത്‌ എഴുതിയതായിരുന്നു ആ ഗാനം, ‘തോക്കിന്റെ കാഞ്ചി വലിക്കാനറിയാത്ത ഞാനും ജവാന്‍ തന്നെ’. ശ്രോതാക്കളുടെ കത്തുകള്‍ തുരുതുരെ കിട്ടാനിടവന്ന പാട്ടാണത്‌.

അക്കിത്തം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ ആഞ്ഞടിച്ച് അബ്ബാസ് അരാഗ്ചി 

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

Main Article

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

നാരങ്ങ പറിച്ചതിന് 12കാരനെ തല്ലിക്കൊന്നു, പ്രതികള്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.